തലശ്ശേരി: അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20 ഓളം വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അധ്യാപകരാണ് കുട്ടികളെ ജനറൽ ആശുപത്രിയിലെത്തിച്ചത്. രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ് ചൊറിച്ചിൽ ഉൾപ്പെടെ കുട്ടികളിൽ വ്യത്യസ്ത രീതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 14 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിലാണ്. പകർച്ചവ്യാധി കണക്കെ വിവിധ സമയങ്ങളിലായാണ് കുട്ടികളിൽ രോഗം പ്രകടമായത്.

ജനറൽ ആശുപത്രിയിൽ ഏറെ സമയം കുട്ടികളെ നിരീക്ഷണത്തിലാക്കിയെങ്കിലും രോഗ കാരണം കണ്ടെത്താനായില്ല. ചില കുട്ടികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെ അനുഭവപ്പെട്ടിട്ടുണ്ട്. ഇവരിൽ നിന്നും രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചതായി തലശ്ശേരി ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ജിതിൻ പറഞ്ഞു. കുട്ടികൾക്ക് തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്.

സ്കൂൾ അധികൃതർ പെട്ടെന്ന് തന്നെ ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനക്കെത്തിച്ച വിദ്യാർഥിനികളിൽ ചിലർ അസ്വാസ്ഥ്യം കാരണം കരയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് ഡോക്ടർ എത്തി പരിശോധിച്ച ശേഷം നിരീക്ഷണത്തിൽ കിടത്തുകയായിരുന്നു.

വൈകീട്ട് രക്ഷിതാക്കളെത്തി കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ശ്വാസതടസ്സം നേരിട്ട അഞ്ച് കുട്ടികൾ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയിൽ മൂന്ന് പേരും മഞ്ഞോടി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ നാല് പേരും ജനറൽ ആശുപത്രിയിൽ രണ്ട് പേരും ചികിത്സയിലാണ്.

രണ്ട് ദിവസം മുമ്പും ഇതേ സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ സമാന അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെത്തിയിരുന്നു. ഇവർക്ക് പിന്നീട് വലിയ പ്രയാസങ്ങളുണ്ടായിരുന്നില്ല. ആരോഗ്യ വിഭാഗം അധികൃതർ സ്കൂളിലെത്തി പരിശോധന നടത്തി. രക്തപരിശോധന ഫലം വന്നാൽ മാത്രമേ രോഗ കാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച ശുചീകരണവും ഫോഗിങ്ങും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരാണോ? ഉടൻ മാറ്റിക്കോ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാത്തിരിക്കുന്നു

ഒരുപാട് നേരം ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലരും മൊബൈൽ ഫോണും കൊണ്ടാണ് ടോയ്‍ലറ്റിലേക്ക് പോകുന്നത് തന്നെ. ഇരിക്കുന്ന

കുട്ടികളുടെ ചർമ്മത്തിൽ മേക്കപ്പ് പരീക്ഷിക്കുന്നവരാണൊ? എങ്കിൽ നിങ്ങൾ അറിയേണ്ടത് ഈ വിവരങ്ങൾ

കുട്ടികളുടെ ചർമ്മത്തിൽ മേക്കപ്പ് പരീക്ഷിക്കുന്നവരാണൊ? എങ്കിൽ നിങ്ങൾ അറിയേണ്ടത് ഈ വിവരങ്ങൾ

ലണ്ടൻ: കൊച്ചു കുട്ടികളെ സുന്ദരിമാരും സുന്ദരന്മാരുമാക്കാൻ മുതിർന്നവർ ഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ പ്രയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം ഫോട്ടോകൾക്കും മറ്റുമായി കുഞ്ഞുങ്ങളുടെ നഖങ്ങളിൽ നെയിൽ പോളിഷ്, പെർഫ്യൂമുകൾ, ബ്രോൺസറുകൾ ഉപയോഗിക്കുന്നതും അതീവ അപകടകരമാണെന്നാണ് ലങ്കാസ്റ്റർ

ക്ഷയരോഗ മരുന്ന് ക്ഷാമം; രോഗികളും ആരോഗ്യപ്രവർത്തകരും വലയുന്നു

കൊച്ചി: ക്ഷയരോഗ പ്രതിരോധ മരുന്നുകൾക്ക് ക്ഷാമമായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ദുരിതത്തിലായി. കേന്ദ്ര ടി.ബി ഡിവിഷനിൽനിന്നുള്ള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, പ്രതിസന്ധി നേരത്തേ അറിയിച്ചിരുന്നെങ്കിലും മുന്നൊരുക്കങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സംഭവിച്ച വീഴ്ചയാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്നാണ് കേന്ദ്ര വിശദീകരണം.