തലശ്ശേരി: അലർജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 20 ഓളം വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികൾക്കാണ് കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

അധ്യാപകരാണ് കുട്ടികളെ ജനറൽ ആശുപത്രിയിലെത്തിച്ചത്. രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ് ചൊറിച്ചിൽ ഉൾപ്പെടെ കുട്ടികളിൽ വ്യത്യസ്ത രീതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 14 കുട്ടികൾ ആശുപത്രികളിൽ ചികിത്സയിലാണ്. പകർച്ചവ്യാധി കണക്കെ വിവിധ സമയങ്ങളിലായാണ് കുട്ടികളിൽ രോഗം പ്രകടമായത്.

ജനറൽ ആശുപത്രിയിൽ ഏറെ സമയം കുട്ടികളെ നിരീക്ഷണത്തിലാക്കിയെങ്കിലും രോഗ കാരണം കണ്ടെത്താനായില്ല. ചില കുട്ടികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെ അനുഭവപ്പെട്ടിട്ടുണ്ട്. ഇവരിൽ നിന്നും രക്തസാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചതായി തലശ്ശേരി ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ജിതിൻ പറഞ്ഞു. കുട്ടികൾക്ക് തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചിലുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്.

സ്കൂൾ അധികൃതർ പെട്ടെന്ന് തന്നെ ഇവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിശോധനക്കെത്തിച്ച വിദ്യാർഥിനികളിൽ ചിലർ അസ്വാസ്ഥ്യം കാരണം കരയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് ഡോക്ടർ എത്തി പരിശോധിച്ച ശേഷം നിരീക്ഷണത്തിൽ കിടത്തുകയായിരുന്നു.

വൈകീട്ട് രക്ഷിതാക്കളെത്തി കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ശ്വാസതടസ്സം നേരിട്ട അഞ്ച് കുട്ടികൾ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയിൽ മൂന്ന് പേരും മഞ്ഞോടി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ നാല് പേരും ജനറൽ ആശുപത്രിയിൽ രണ്ട് പേരും ചികിത്സയിലാണ്.

രണ്ട് ദിവസം മുമ്പും ഇതേ സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ സമാന അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെത്തിയിരുന്നു. ഇവർക്ക് പിന്നീട് വലിയ പ്രയാസങ്ങളുണ്ടായിരുന്നില്ല. ആരോഗ്യ വിഭാഗം അധികൃതർ സ്കൂളിലെത്തി പരിശോധന നടത്തി. രക്തപരിശോധന ഫലം വന്നാൽ മാത്രമേ രോഗ കാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ. തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച ശുചീകരണവും ഫോഗിങ്ങും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എംപോക്സ്: പ്രതിരോധത്തിൽ ഉപേക്ഷയരുത്

വാനര വസൂരിയുടെ (എംപോക്സ്) പുതിയ വകഭേദം കോംഗോയിൽ (ഡി.ആർ.സി) സ്ഥിരീകരിക്കുകയും ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്ക് തീവ്രവ്യാപനം നടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന (W.H.O). രോഗവ്യാപനം തടഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ തലത്തിലെ ഏകോപിതമായ

കുവൈത്തില്‍ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വർധന

കുവൈത്തില്‍ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വർധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വർധനയെന്ന് ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവദി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 68,964 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്‍റ് അംഗം മുഹൽഹൽ അൽ-മുദഫിന്‍റെ

പരപ്പനങ്ങാടിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻജ്വരം

പരപ്പനങ്ങാടി: നഗരസഭ പരിധിയിൽ അഞ്ചു വയസ്സുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. നെടുവ പൂവത്താൻകുന്നിലെ ദമ്പതികളുടെ മകനാണ് രോഗം സ്ഥിരീകരിച്ചതായി പരിശോധന ഫലം വന്നത്. 10 ദിവസം മുമ്പേ പനി ബാധിച്ച് കുട്ടിയെ സ്വകാര്യ ആശുപത്രികളിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു.