കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിലെ രോഗികളുടെ സുഖവിവരങ്ങള്‍ തിരക്കാന്‍ മന്ത്രിയെത്തി. രോഗക്കിടക്കയില്‍ മന്ത്രിയെ കണ്ടപ്പോള്‍ രോഗികള്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ മന്ത്രിയോട് വിവരിച്ചു. ആദ്യം കാഷ്വാലിറ്റി സന്ദര്‍ശിച്ച മന്ത്രി അവിടെ ഉണ്ടായിരുന്ന രോഗികളെ കണ്ട് നിലവിലെ സ്ഥിതി അന്വേഷിച്ചറിഞ്ഞു. മന്ത്രിയെ കാണാനും പരാതികള്‍ അറിയിക്കാനും നിരവധിയാളുകളാണ് കാത്തുനിന്നത്.

പുരുഷ – സ്ത്രീ വാര്‍ഡുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ വിവരങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. ജില്ല ആശുപത്രിയില്‍ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോതെറപ്പി യൂനിറ്റ് താഴേക്ക് മാറ്റി വിപുലീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ആശുപത്രിയിലെ സ്ഥലപരിമിതികളും ജീവനക്കാരുടെ കുറവും മന്ത്രിയെ അറിയിച്ചു. അത്യാഹിത വിഭാഗത്തെ പൂര്‍ണ സജ്ജമാക്കാനുള്ള നിര്‍ദേശവും മന്ത്രി നൽകി. രോഗികൾക്ക് പുറമെ നഴ്‌സിങ് വിദ്യാര്‍ഥികളും തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിച്ചു.

കാര്‍ഡിയോളജിസ്റ്റ് തസ്തിക ഉൾപ്പെടെ സൂപ്പര്‍ സ്‌പെഷാലിറ്റിയിലെ ഒഴിവുകള്‍ നികത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മസ്തിഷ്‌ക ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ചികിത്സക്ക് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ. റീന, ഡി.എം.ഒ ഡോ.എ.വി. രാംദാസ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. രാമന്‍ സ്വാതിരാമന്‍, ആര്‍.എം.ഒ ഡോ. ഷഹര്‍ബാന, എച്ച്.എം.സി അംഗങ്ങളായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, രതീഷ് പുതിയപുരയില്‍, ആശുപത്രി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചെറുതല്ല ചെള്ളുപനി

കേളകം: ആലപ്പുഴക്കുശേഷം കണ്ണൂർ ജില്ലയിലെ മാലൂർ-പുരളി മലയിൽ ചെള്ള് പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. മലയോര മേഖലയിലെ മാലൂരിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന്

പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ‘ഡോക്ട’റുടെ സർജറി; 15കാരൻ മരിച്ചു

പട്ന: പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ഡോക്ടർ നടത്തിയ സർജറിക്കൊടുവിൽ 15കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണത്തോടെ അജിത് കുമാർ എന്ന ‘ഡോക്ടർ’ ഒളിവിൽ പോയിരിക്കുകയാണ്. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കുട്ടിയുമായി

തിരുവനന്തപുരം: എലിപ്പനിക്കെതിരെ അതിജാഗ്രത പാലിക്കണം

തിരുവനന്തപുരം: എലിപ്പനിക്കെതിരെ അതിജാഗ്രത പാലിക്കണം

തിരുവനന്തപുരം: ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം