തിരുവനന്തപുരം: കിടപ്പുരോഗികളെ കൈപിടിച്ച് നടത്താനും കൈത്താങ്ങാകാനും ജനറൽ ആശുപത്രിയിൽ ജി ഗൈറ്റർ എത്തി. തളർവാതവും പക്ഷാഘാതവുമടക്കം രോഗാവസ്ഥകൾ മൂലം ശരീരവും മനസ്സും ദുർബലമായിപ്പോയവരെ തിരികെ നടത്തിക്കാനുള്ള ഫിസിയോതെറപ്പി പരിചരണങ്ങളിലാണ് സഹായത്തിനായി ജി ഗൈറ്റർ പ്രയോജനപ്പെടുത്തുക. ഗൈറ്ററിന്റെ ഉദ്ഘാടനം കേരളീയം പരിപാടിയുടെ ഭാഗമായി ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടർന്ന് പൊതുജനങ്ങൾക്ക് സൗജന്യമായി യന്ത്രത്തിന്റെ സേവനം ലഭിക്കും.

1.86 കോടി മുടക്കി കെ-ഡിസ്‌കാണ് ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിൽ ഉപകരണം സജ്ജമാക്കിയത്. വൈകാതെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ ഉൾപ്പെടെ ഇതു സ്ഥാപിക്കും.നടക്കാൻ കഴിയാത്തവർക്ക് സാധാരണ ഇരുമ്പു ദണ്ഡുകളിൽ പിടിച്ച് നടത്തിച്ചുള്ള ഫിസിയോ തെറപ്പിയാണ് നൽകാറുള്ളത്. എന്നാൽ, എളുപ്പത്തിൽ തെറപ്പി നടത്തുന്നതിന് സഹായകമാകുന്ന ഉപകരണമാണ് ജി ഗൈറ്റർ.

ഒരു ദിവസം 16 രോഗികൾക്ക് 20 മിനിറ്റ് വീതം പരസഹായമില്ലാതെ ഈ യന്ത്രം ഉപയോഗിച്ച് നടന്ന് പരിശീലിക്കാനാകും. വീൽ ചെയറിലിരുത്തിയശേഷം ട്രാമ്പ് വഴിയാണ് രോഗികളെ ഉപകരണവുമായി കയറ്റുന്നത്. പിന്നീട് വീൽചെയർമാറ്റി ഉപകരണവുമായി രോഗിയെ ബന്ധിപ്പിക്കും. യന്ത്രം നിയന്ത്രിക്കാൻ ഒരാൾ ഉണ്ടാകും. യന്ത്രത്തിന് ഡ്രഗ്സ് കൺട്രോൾ ബോർഡിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ട്രെഡ്മില്ലോടുകൂടി രൂപകൽപന ചെയ്തിട്ടുള്ള ജി ഗൈറ്റർ രോഗിയുടെ ഭാരം മുഴുവനായി വഹിക്കും. ഓരോ തവണയും ആരോഗ്യപുരോഗതി ഡോക്ടർക്ക് നേരിട്ട് മനസ്സിലാക്കാം. രോഗിയുടെ ഓക്സിജൻ ലെവൽ, ഹൃദയമിടിപ്പ് എന്നിവ സ്വയം അളക്കാം.

സാധാരണ ഗതിയിൽ 900 ചുവടുകൾ കൈപിടിച്ച് നടത്തിക്കുന്നതിന് മൂന്ന് മണിക്കൂർ വേണ്ടിവരുമെങ്കിൽ റോബോട്ടുകൾ ഈ സമയപരിധി വലിയ അളവിൽ ചുരുക്കും. ഫലത്തിൽ ഫിസിയോ തെറപ്പിയിലെ മനുഷ്യാധ്വാനവും സമയവും കുറക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അൾസർ സൂചനകള്‍ അവഗണിക്കരുത് ; അവഗണിച്ചാൽ അപകടം !

അൾസർ സൂചനകള്‍ അവഗണിക്കരുത് ; അവഗണിച്ചാൽ അപകടം !

തിരക്കുപിടിച്ച ജീവിതശൈലിയുള്ളവരില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് അള്‍സര്‍. അശ്രദ്ധമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമാണ് അള്‍സര്‍ ബാധിക്കുന്നവരുടെ നിരക്ക് കുത്തനെ ഉയരാന്‍ കാരണം. കുടലിന്‍റെ ഭിത്തിയും ഉള്‍വശവും തമ്മില്‍ വേര്‍തിരിക്കുന്ന മ്യൂക്കോസ എന്ന ആവരണത്തില്‍ ആസിഡ് അമിതമായി ഉൽപാദിപ്പിക്കപ്പെടുന്നതിനാല്‍ ഉണ്ടാകുന്ന ചെറിയ വിള്ളലുകളാണ്

എലിപ്പനിക്കെതിരെ ജാഗ്രത വേണം

കാസർകോട്: ജില്ലയിൽ ചില പ്രദേശങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയ മൂലമുണ്ടാകുന്ന രക്ത അണുബാധയാണ് എലിപ്പനി, ഇത് മനുഷ്യരെയും നായ്ക്കളെയും എലികളെയും മറ്റ് വന്യമൃഗങ്ങളെയും

ശാശ്വതമായ മാറ്റം എങ്ങനെ കൊണ്ടുവരാം

പോസിറ്റീവായ മാറ്റങ്ങള്‍ ജീവിതത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നവയാണ്. എന്നാല്‍, മാറ്റം എപ്പോഴും താല്‍ക്കാലികമാണെന്ന ധാരണയാണ് പൊതുവെയുള്ളത്. പക്ഷേ അങ്ങനെയല്ല. ശാശ്വതവും നിരന്തരവുമായ മാറ്റം നമുക്ക് കൊണ്ടുവരാന്‍ സാധിക്കും. അതിന് അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളും പരിശീലനവും മതിയാകും. നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് (നിലവാരം) ഉയര്‍ത്തുക ഓരോ