തനിക്ക് അർബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും സാമൂഹിക പ്രവർത്തക നിഷ ജോസ് കെ. മാണി. അർബുദത്തിന്‍റെ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണ് രോഗ നിർണയം നടത്തിയതെന്നും നിഷ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കേരള കോൺഗ്രസ് എം ചെയർമാനും രാജ്യസഭ എം.പിയുമായ ജോസ് കെ. മാണിയുടെ ഭാര്യയാണ് നിഷ.

2013 മുതല്‍ അർബുദ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകൾ അടക്കമുള്ളവ നടത്തി മാമോഗ്രാമിന്‍റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. ഞാനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്.

ഞാന്‍ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ശസ്ത്രക്രിയ സമയത്തടക്കം ഭർത്താവ് ജോസ് കെ. മാണി മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പം നിന്നു. ഇതിൽ കൂടുതല്‍ എന്താണ് വേണ്ടത്.

എന്‍റെ ഉള്ളിലുള്ള കരുത്താണ് രണ്ടാമത്തെ അനുഗ്രഹം. എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്‍കിയ കരുത്ത് എനിക്കുണ്ട്. അതിനാല്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. അർബുദത്തെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂ -നിഷ പറയുന്നു.

2019 ജൂൺ 19നാണ് ഹെയർ, വിഗ് ഡൊണേഷൻ മൂവ്മെന്‍റിന് നിഷ ജോസ് തുടക്കം കുറിച്ചത്. അർബുദ രോഗികൾക്ക് വിഗ് നിർമിക്കാനായി തന്‍റെ തലമുടി പൂർണമായും മുണ്ഡനം ചെയ്തു നൽകി. ഹെയർ ഫോർ ഹോപ്പ് ഇന്ത്യ കാമ്പയിനിന്‍റെ അംബാസഡറാണ് നിഷ.

2022ൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും ഓരോ നദികളിലൂടെ ഒറ്റക്ക് യാത്ര നടത്തിയും വാർത്തകളിൽ ഇടംപിടിച്ചു. 2019ൽ പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷയുടെ സ്ഥാനാർഥിത്വം സജീവ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ ഏകാരോഗ്യം ആക്ഷൻപ്ലാൻ ഒരുങ്ങുന്നു

നിപ പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ ഏകാരോഗ്യം ആക്ഷൻപ്ലാൻ ഒരുങ്ങുന്നു

കോഴിക്കോട്: തുടർച്ചയായി നിപ ബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ആക്ഷൻ പ്ലാൻ ഒരുങ്ങുന്നു. ജില്ലയിൽ മൂന്നാം തവണയും നിപ റിപ്പോർട്ട് ചെയ്യപ്പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും

തലപൊക്കി ഡെങ്കിപ്പനി; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

തൊടുപുഴ: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ നിർദേശം. മേയ് 12 വരെ ജില്ലയിൽ 159 ഡെങ്കിപ്പനി കേസാണ് റിപ്പോർട്ട് ചെയ്തത്. മേയിൽ മാത്രം 12 എണ്ണം സ്ഥിരീകരിച്ചപ്പോൾ 187

ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ രണ്ട് ലക്ഷത്തിലധികം നാനോപ്ലാസ്റ്റിക് കണങ്ങൾ

ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ 2,40,000 നാനോപ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ കണ്ടെത്തൽ. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കുപ്പി വെള്ളത്തിലെ പ്ലാസ്റ്റിക്ക് സാന്നിദ്ധ്യം കണ്ടെത്തിയത്. ഓരോ ലിറ്ററിലും 1,10,000 മുതൽ 3,70,000 വരെ ചെറിയ പ്ലാസ്റ്റിക് ശകലങ്ങളും അവയിൽ 90% നാനോപ്ലാസ്റ്റിക്കുകളും