തനിക്ക് അർബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും സാമൂഹിക പ്രവർത്തക നിഷ ജോസ് കെ. മാണി. അർബുദത്തിന്‍റെ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണ് രോഗ നിർണയം നടത്തിയതെന്നും നിഷ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കേരള കോൺഗ്രസ് എം ചെയർമാനും രാജ്യസഭ എം.പിയുമായ ജോസ് കെ. മാണിയുടെ ഭാര്യയാണ് നിഷ.

2013 മുതല്‍ അർബുദ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്പുകൾ അടക്കമുള്ളവ നടത്തി മാമോഗ്രാമിന്‍റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. ഞാനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്.

ഞാന്‍ ഭാഗ്യവതിയാണ്. രണ്ട് അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ. ശസ്ത്രക്രിയ സമയത്തടക്കം ഭർത്താവ് ജോസ് കെ. മാണി മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ഒപ്പം നിന്നു. ഇതിൽ കൂടുതല്‍ എന്താണ് വേണ്ടത്.

എന്‍റെ ഉള്ളിലുള്ള കരുത്താണ് രണ്ടാമത്തെ അനുഗ്രഹം. എത്രയോ അര്‍ബുദ രോഗികളെ കാണുന്നതാണ്. അത് നല്‍കിയ കരുത്ത് എനിക്കുണ്ട്. അതിനാല്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. അർബുദത്തെ കീഴടക്കിയിട്ടേ ഇനി കാര്യമുള്ളൂ -നിഷ പറയുന്നു.

2019 ജൂൺ 19നാണ് ഹെയർ, വിഗ് ഡൊണേഷൻ മൂവ്മെന്‍റിന് നിഷ ജോസ് തുടക്കം കുറിച്ചത്. അർബുദ രോഗികൾക്ക് വിഗ് നിർമിക്കാനായി തന്‍റെ തലമുടി പൂർണമായും മുണ്ഡനം ചെയ്തു നൽകി. ഹെയർ ഫോർ ഹോപ്പ് ഇന്ത്യ കാമ്പയിനിന്‍റെ അംബാസഡറാണ് നിഷ.

2022ൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും ഓരോ നദികളിലൂടെ ഒറ്റക്ക് യാത്ര നടത്തിയും വാർത്തകളിൽ ഇടംപിടിച്ചു. 2019ൽ പാലാ ഉപതെരഞ്ഞെടുപ്പിൽ നിഷയുടെ സ്ഥാനാർഥിത്വം സജീവ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നൽകരുത്; ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നൽകരുത്; ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം കഫ് സിറപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡി.ജി.എച്ച്.എസ്) പ്രത്യേക മുന്നറിയിപ്പ്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുതെന്നും അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് മരുന്ന് നിർദേശിക്കരുതെന്നുമാണ് പ്രസ്താവിച്ചിരിക്കുന്നത്. അണുബാധയുള്ള കഫ് സിറപ്പുകൾ കഴിച്ച് 11

കുറഞ്ഞ സമയം, കൂടുതൽ ഗുണം; ഇത് ഇന്റർമിറ്റന്റ് എക്സർസെസ്

കുറഞ്ഞ സമയം, കൂടുതൽ ഗുണം; ഇത് ഇന്റർമിറ്റന്റ് എക്സർസെസ്

പ്രതീകാത്മക ചിത്രം ഫിറ്റ്നസ് രംഗത്ത് ട്രെൻഡുകൾ വന്നും പോയും ഇരിക്കുമെങ്കിലും ചിലത് എന്നും ജനപ്രിയമായിരിക്കും. അതിലൊന്നാണ് ഇടവിട്ടുള്ള വ്യായാമം (Intermittent exercise). കടുത്ത വ്യായാമവും വിശ്രമവും സംയോജിപ്പിച്ചുള്ള ഈ വിദ്യയിലൂടെ കുറഞ്ഞ സമയം കൊണ്ട് പരമാവധി ഗുണമെന്നതാണ് പ്രധാനം. ഹൃദയാരോഗ്യം വർധിപ്പിക്കുമെന്നും

കോഴിക്കോട്ടെ 25കാരിയുടെ മരണകാരണം ചെള്ളുപനി

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആരോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 11നാണ് മരിച്ചത്. കൊമ്മേരിയിൽ നേരത്തേ മറ്റൊരാൾക്കും ചെള്ളുപനി ബാധിച്ചിരുന്നു. ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ വിറയലോടുകൂടിയ പനി, തലവേദന,