മലപ്പുറം: ബാലമിത്ര 2.0 കാമ്പയിൻ ഭാഗമായി ജില്ലയിൽ ഈ മാസം മൂന്ന് കുട്ടികൾക്കും15 മുതിർന്ന വ്യക്തികൾക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതോടെ ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായി. എല്ലാവരും രോഗത്തിനെതിരെയുള്ള വിവിധ ഒൗഷധ ചികിത്സയിലാണ്.

2023 സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ആണ് ജില്ലയിൽ ബാലമിത്ര 2.0 കാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്താനും ചികിത്സ നടത്താനുമുള്ള പദ്ധതിയാണിത്. സ്കൂൾ അധ്യാപകർ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി ഇവർ വഴി കുട്ടികളെ സ്ക്രീനിങ് പരിശോധനകൾ നടത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടാൽ സൗജന്യമായി വിദഗ്ധ ചികിത്സ നൽകുകയുമാണ് പദ്ധതി ലക്ഷ്യം. ഈ കാമ്പയിനിലൂടെയാണ് ജില്ലയിൽ പുതിയ കുഷ്ഠരോഗികൾ ഉണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയാൽ വിവിധൗഷധ ചികിത്സ വഴി പൂർണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം. സ്കൂളുകളിലും അംഗൻവാടികളിലും കൃത്യമായ ബോധവത്കരണ കാമ്പയിൻ നടത്തിയതിന്റെ ഫലമായി വിദ്യാർഥികളും അധ്യാപകരും വഴി രക്ഷിതാക്കളിലേക്ക് കൃത്യമായ സന്ദേശങ്ങൾ എത്തുകയും എല്ലാവരും കുഷ്ഠരോഗ പ്രതിരോധത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളിലും കുട്ടികളിലും ശാസ്ത്രീയമായി പരിശോധന നടത്തുകയും അതിലൂടെ പുതിയ കുഷ്ഠരോഗികളെ ജില്ലയിൽ കണ്ടെത്തുകയും ചെയ്യുകയാണ് ഉണ്ടായത്.

ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 2030 ഓടെ ലോകത്തിൽ നിന്നും നിർമാർജനം ചെയ്യേണ്ട രോഗങ്ങളിൽ ഒന്നാണ് കുഷ്ഠരോഗം.

ചികിത്സിച്ച് ഭേദമാക്കാം

ചികിത്സിച്ചാൽ പൂർണമായും ഭേദമാകുന്ന അസുഖമായത് കൊണ്ട് തന്നെ കുഷ്ഠരോഗികളോട് വിവേചനം കാണിക്കുകയോ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുകയോ ചെയ്യരുത്. കുഷ്ഠരോഗം ഇപ്പോഴും നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു അസുഖമാണ്. ഇപ്പോഴും പുതിയ രോഗികളെ കണ്ടെത്തുന്നുണ്ട്. കുഷ്ഠരോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല എങ്കിലും നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമാണ്. ഇതുവഴി അംഗവൈകല്യം സംഭവിക്കുന്നത് തടയാൻ കഴിയും. ഇത്തരത്തിലുള്ള വിവിധൗഷധ ചികിത്സയാണ് കുഷ്ഠരോഗത്തിനായി ചെയ്യുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കുഷ്ഠരോഗ പരിശോധനയും ചികിത്സയും സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കെട്ടിപ്പിടിത്തം മുതൽ ‘പുറംചൊറിയൽ’ വരെ

കെട്ടിപ്പിടിത്തം മുതൽ ‘പുറംചൊറിയൽ’ വരെ

ശരീരത്തെയും മനസ്സിനെയും പ്രചോദിപ്പിക്കാൻ പ്രകൃതിപരമായുള്ള മസ്തിഷ്‍ക കെമിക്കൽ സംവേദന ഹോർമോണാണല്ലോ ഡോപമിൻ. സൃഷ്ടിപരമായ കാര്യങ്ങൾ ചെയ്യാനും സന്തോഷമായിരിക്കാനും ഈ ഹോർമോൺ പ്രചോദിപ്പിക്കും. ഡോപമിൻ സ്വാഭാവികമായി ശരീരത്തിൽ സൃഷ്ടിക്കപ്പെടാൻ സഹായിക്കുന്ന കുറേ കാര്യങ്ങളുണ്ട് നമ്മുടെ നിത്യജീവിതത്തിൽ. ഇങ്ങനെ വളരെ കുറഞ്ഞ സമയത്തിൽ, കുറഞ്ഞ

വിസ മെഡിക്കലിന് ഇനി എക്‌സ്റേ വേണ്ട, പകരം ‘ഇക്‌റ’ പരിശോധന

മസ്കത്ത്: പ്രവാസികളുടെ വിസ മെഡിക്കൽ നടപടികൾ കൂടുതൽ സുതാര്യവും സമഗ്രതയും ഉറപ്പുവരുത്താൻ മെഡിക്കല്‍ ഫിറ്റ്‌നസ് എക്‌സാമിനേഷന്‍ സര്‍വിസ് (എം.എഫ്.എസ്) സംവിധാനവുമായി ആരോഗ്യ മന്ത്രാലയം. ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന കോമെക്‌സ് ഗ്ലോബല്‍ ടെക്‌നോളജി പ്രദര്‍ശനത്തില്‍ ആരോഗ്യമന്ത്രി ഹിലാല്‍ ബിന്‍

പ്രോട്ടീൻ മാത്രം കഴിച്ചാലെന്താകും?

പ്രോട്ടീൻ മാത്രം കഴിച്ചാലെന്താകും?

യൂട്യൂബ് വിഡിയോ കണ്ട്, ഇറച്ചിയും ചീസും മാത്രം ഭക്ഷണമാക്കിയ നാൽപതുകാരനെ, കൊഴുപ്പ് പുറത്തുവന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. ചീസ്, ബട്ടർ സ്റ്റിക്സ്, ഹാംബർഗർ എന്നിങ്ങനെ രണ്ടേമുക്കാൽ മുതൽ നാലു കിലോവരെ ദിവസവും അകത്താക്കിയ വീരനാണ് കൈപ്പത്തിയിലൂടെയും മറ്റും