കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൈയുറ ക്ഷാമം രൂക്ഷമായത് രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുന്നു. പല വാർഡുകളിലും തിയറ്ററുകളിലും കൈയുറകൾ സ്റ്റോക്കില്ലാത്തതിനാൽ രോഗികളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതായും പരാതിയു‍ണ്ട്.

കെ.എം.എസ്.സി.എല്ലിൽനിന്ന് പുതിയ സ്റ്റോക്കുകൾ എത്താത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. നഴ്സുമാർക്കും ഡോക്ടർക്കും രോഗികളെ ഇൻജക്ഷൻ അടിക്കുക, മുറിവുകൾ ക്ലീൻ ചെയ്യൽ, തുന്നിക്കെട്ടൽ, ശസ്ത്രക്രിയകൾ തുടങ്ങിയവക്കെല്ലാം കൈയുറകൾ അത്യാവശ്യമാണ്.

ആശുപത്രിയിലെ സർജിക്കൽ സ്റ്റോറിൽ കൈയുറയുടെ സ്റ്റോക്ക് പൂർണമായും തീർന്നതാ‍യാണ് വിവരം. വാർഡുകളിൽ ബാക്കിയുള്ളവയാണ് ഇപ്പോൾ കുറച്ചെങ്കിലും ഉപയോഗത്തിനുള്ളത്. ലോക്കൽ പർച്ചേസ് നടത്തിയാണ് കുറച്ചെങ്കിലും ക്ഷാമം പരിഹരിക്കുന്നത്. എന്നാൽ, ഇതൊന്നും ദൈനംദിന ആവശ്യത്തിന് തികയാത്ത അവസ്ഥയാണ്.

ആശുപത്രിയിൽ ക്ലീനിങ് തൊഴിലാളികൾ മുതൽ ഐ.സി.യു യൂനിറ്റുകളിൽ വരെ ഏറ്റവും കൂടുതൽ ആവശ്യമുള്ള വസ്തുവാണ് കൈയുറകൾ എന്നതിനാൽ ഇതിന്‍റെ ക്ഷാമവും വലിയ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. പലതരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൈയുറകളുടെ ക്ഷാമം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഒരുപോലെ ഭീഷണിയാണ്. എന്നാൽ, കൈയുറകളുടെ ലഭ്യത അൽപം കുറവാണെങ്കിലും നിലവിൽ എല്ലാ വാർഡുകളിലേക്കും ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് സ്റ്റോർ അധികൃതർ അറിയിച്ചു.

ചില സാങ്കേതിക പ്രശ്നങ്ങളാൽ കെ.എം.എസ്.സി.എല്ലിൽനിന്ന് സ്റ്റോക്കുകൾ എത്താൻ വൈകിയതാണ് സ്റ്റോക്ക് കുറയാൻ കാരണം. കഴിഞ്ഞദിവസം ആശുപത്രിയിൽ എത്തിയ കെ.എം.എസ്.സി.എൽ അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ സ്റ്റോക്ക് ഉടൻ എത്തുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രമേഹം: നാം മനസ്സിലാക്കേണ്ടത്

പ്രമേഹത്തെ ഒരു ആഗോള പൊതുജനാരോഗ്യ പ്രശ്നമായി ബോധവത്കരിക്കാനും മെച്ചപ്പെട്ട പ്രതിരോധത്തിനും രോഗനിർണയത്തിനും രോഗപരിപാലനത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നതിനുമായാണ് നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നത്. മൂന്നു പതിറ്റാണ്ടായി ലോകത്ത് പ്രമേഹരോഗമുള്ളവർ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. 2019ലെ അമേരിക്കൻ ഡയബറ്റിക് ഫെഡറേഷൻ കണക്കുപ്രകാരം 425 ദശലക്ഷം

പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ യാഥാർഥ്യമാക്കുമെന്ന് വീണ ജോര്‍ജ്

പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ യാഥാർഥ്യമാക്കുമെന്ന് വീണ ജോര്‍ജ്

കൊച്ചി: പള്ളുരുത്തി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ നേരിട്ടു വിലയിരുത്തുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

ക്ഷയരോഗ മരുന്ന് ക്ഷാമം; രോഗികളും ആരോഗ്യപ്രവർത്തകരും വലയുന്നു

കൊച്ചി: ക്ഷയരോഗ പ്രതിരോധ മരുന്നുകൾക്ക് ക്ഷാമമായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ദുരിതത്തിലായി. കേന്ദ്ര ടി.ബി ഡിവിഷനിൽനിന്നുള്ള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, പ്രതിസന്ധി നേരത്തേ അറിയിച്ചിരുന്നെങ്കിലും മുന്നൊരുക്കങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സംഭവിച്ച വീഴ്ചയാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്നാണ് കേന്ദ്ര വിശദീകരണം.