ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്‍റെ ആറ് ആശുപത്രികൾ ന്യൂസ് വീക്ക് പുറത്തുവിട്ട 2023ലെ ലോകത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിലെയും യു.എ.ഇയിലെയും ആശുപത്രികളാണ് നേട്ടം കൈവരിച്ചതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അറിയിച്ചു. ഗുണനിലവാരത്തിലും രോഗീ പരിചരണത്തിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ആശുപത്രികളുടെ പട്ടികയാണ് ന്യൂസ് വീക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

ദുബൈയിലെ മന്‍ഖൂല്‍, അല്‍ ഖിസൈസ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആസ്റ്റര്‍ ഹോസ്പിറ്റലുകൾ, ദുബൈയിലെ മെഡ്‌കെയര്‍ വിമണ്‍ ആൻഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ഹോസ്പിറ്റല്‍, ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട ആശുപത്രികൾ. ആഗോള ഡേറ്റ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് ന്യൂസ് വീക്ക് നടത്തിയ സമഗ്ര വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മികച്ച ആരോഗ്യ പരിചരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. ഈ വര്‍ഷം, 28 രാജ്യങ്ങളില്‍നിന്നുള്ള 2,300ലധികം ആശുപത്രികള്‍ മികച്ച ആരോഗ്യ പരിപാലന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂസ് വീക്കിന്‍റെ അംഗീകാരത്തില്‍ ഏറെ അഭിമാനിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ ഏകാരോഗ്യം ആക്ഷൻപ്ലാൻ ഒരുങ്ങുന്നു

നിപ പ്രതിരോധം: കോഴിക്കോട് ജില്ലയില്‍ ഏകാരോഗ്യം ആക്ഷൻപ്ലാൻ ഒരുങ്ങുന്നു

കോഴിക്കോട്: തുടർച്ചയായി നിപ ബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ആക്ഷൻ പ്ലാൻ ഒരുങ്ങുന്നു. ജില്ലയിൽ മൂന്നാം തവണയും നിപ റിപ്പോർട്ട് ചെയ്യപ്പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും

ചിക്കന്‍പോക്‌സ്: കരുതൽ വേണം, ചികിത്സ തേടണം

കൊല്ലം: കടുത്ത ചൂട് തളർത്തുന്നതിനിടെ ചിക്കൻ പോക്സ് പോലുള്ള രോഗങ്ങൾ വ്യാപകമാകുന്നതിനെ കരുതിയിരിക്കണം. ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവകുപ്പ്. ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും, അണുബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ

വേണം നല്ല ഭക്ഷണ ശീലം

ആരോഗ്യകരമായ ജീവിത ശൈലിക്ക് നല്ല ഭക്ഷണം, വിശ്രമം, വ്യായാമം എന്നിവ അനിവാര്യമാണ്. നല്ല ഭക്ഷണം എന്നത് ഇന്ന് എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ്. ഭക്ഷണത്തിലെ മായം തന്നെ കാരണം. മാത്രമല്ല, തിരക്കുള്ള ജീവിതരീതി കാരണം ആളുകൾക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സമയവും കുറഞ്ഞു.