കാലിക്കറ്റ് ഫോറം ഫോർ ഇൻ്റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. കെ.ജി. സജീത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തിൽ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരികയാണെന്ന് കാലിക്കറ്റ് ഫോറം ഫോർ ഇന്‍റേണൽ മെഡിസിൻ വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി. ആയുർദൈർഘ്യം കൂടി വരുംതോറും മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും വർധിച്ച്, ജീവിച്ചിരിക്കുന്നവരിൽ 20 ശതമാനത്തോളം പേർക്ക് അൾഷിമേഴ്സ് സാധ്യത എന്ന അവസ്ഥയിലേക്ക് നീങ്ങുന്ന ഒരു സാഹചര്യം ഉണ്ടാകാം. അതേസമയം, മറവിരോഗ പ്രതിരോധത്തിലും ചികിത്സയിലും വൈദ്യശാസ്ത്രം ഏറെ മുന്നേറിയിട്ടുണ്ട് എന്നത് പ്രതീക്ഷാവഹമാണ്. ഒരു പരിധിവരെ അൽഷിമേഴ്സ് തടയാൻ വൈകാതെ സാധ്യമാകുമെന്നു പ്രതീക്ഷിക്കാമെന്നും കാലിക്കറ്റ് ഫോറം ഫോർ ഇൻ്റേണൽ മെഡിസിൻ 26ാമത് വാർഷിക സമ്മേളനം അഭിപ്രായപ്പെട്ടു.

‘ചെക്ക് അപ്പുകൾ’ എന്ന പേരിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ പലതരം ടെസ്റ്റുകൾ നടത്തി രോഗം കണ്ടെത്താൻ ശ്രമിക്കുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഡോക്ടർമാരും ഇക്കാര്യത്തിൽ നിയന്ത്രണം പാലിക്കണം. ജീവിതശൈലീ രോഗങ്ങൾ മാത്രമാണ് നേരത്തേ കണ്ടെത്തേണ്ടതും ചികിൽസിക്കേണ്ടതും. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രമാണ് രോഗനിർണയത്തിനാവശ്യമായ മറ്റു ടെസ്റ്റുകൾ നടത്തേണ്ടത്.

ആൻ്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആൻ്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം അതിനെ അതിജീവിക്കാനുള്ള ശേഷി രോഗാണുക്കളിൽ ഉണ്ടാക്കും. അത്യാസന്ന നിലകളിൽ ജീവൻ രക്ഷാമരുന്നുകൾ പരാജയപ്പെടാൻ ഇതു കാരണമാകുന്നു. ഇത്തരത്തിൽ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത ബാക്ടീരിയകൾ ഉണ്ടാക്കുന്ന അണുബാധകളുടെ എണ്ണം ആശുപത്രികളിൽ കൂടി വരുന്നു. ആൻ്റിബയോട്ടിക് ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ എടുത്ത പ്രാരംഭ നടപടിയെ സമ്മേളനം സ്വാഗതം ചെയ്തു.

സമ്മേളനം കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. കെ.ജി. സജീത് കുമാർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഫോറം ഫോർ ഇൻ്റേണൽ മെഡിസിൻ പ്രസിഡന്‍റ് ഡോ. പി.വി. ഭാർഗവൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. എ.പി. അഹ്മദ് ഡോ. എം.ജി. സഹദേവൻ സ്മാരക പ്രഭാഷണം നടത്തി. ഡോ. എ.കെ. ആദർശ്, ഡോ. രാകേഷ് ടി. പാറക്കടവത്ത്, ഡോ. ജി. രാജേഷ്, ഡോ. ജെയിംസ് ജോസ്, ഡോ. പി. അർജുൻ, ഡോ. എം.ബി. ആദർശ്, ഡോ പി.വി. ലിൻഷ, ഡോ. എം. ശ്രീലത, ഡോ. എം. അബ്രഹാം ഇട്ടിയച്ചൻ, ഡോ. അജിത് കെ. ഗോപാൽ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജൂനിയർ ഡോക്ടർമാരുടെ മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്കാരം ഡോ. ശബ്നം കലയഞ്ചിറ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), ഡോ. സുലേഖ (ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം) എന്നിവർ നേടി. കഴിഞ്ഞ രണ്ടു വർഷം പ്രതിമാസ സമ്മേളനങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളിൽ തെരഞ്ഞെടുത്തവയുടെ സമാഹാരം അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്‍റ് ഡോ. ആർ. ചാന്ദ്നി പ്രകാശനം ചെയ്തു. സെക്രട്ടറി ഡോ. സിജു കുമാർ സ്വാഗതവും ട്രഷറർ ഡോ. എസ്.കെ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

എന്താണ് മനസ്സ്?’ എന്നത് നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ചോദ്യമാണ്. വിവിധ കാലഘട്ടങ്ങളിൽ വിവിധ വിശദീകരണങ്ങൾ ഇതിനുത്തരമായി വന്നിരുന്നു. മനസ്സ് ഹൃദയത്തിലാണെന്നും കരളിലാണെന്നും ശരീരത്തിന് പുറത്തുള്ള എന്തോ ആണെന്നും മറ്റുമുള്ള വിശദീകരണങ്ങളും വന്നു. എന്നാൽ, ആധുനിക ശാസ്ത്രലോകം മനസ്സിലാക്കിയിരിക്കുന്നത് ‘തലച്ചോറിന്‍റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ്

എച്ച്1 എൻ1 കേസുകൾ കൂടി; ആലപ്പുഴ ജില്ലയിൽ ആശങ്ക

ആലപ്പുഴ: ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണം. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരുമരണവും റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ജില്ലയിൽ ഏറ്റവുമൊടുവിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

പാലക്കാട്: പകർച്ചവ്യാധി ബാധിച്ച് ഈ വർഷം സംസ്ഥാനത്ത് മരിച്ചത് 458 പേർ. ഇതിൽ 206 മരണങ്ങൾ സ്ഥിരീകരിച്ചതും 252 എണ്ണം സംശയിക്കുന്നതുമാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത് എലിപ്പനി ബാധിച്ചാണ്. രണ്ടാം സ്ഥാനത്ത് എച്ച്1എൻ1ഉം