തലവേദന സംബന്ധമായ അസുഖങ്ങൾ ആത്മഹത്യാശ്രമങ്ങൾക്ക് കാരണമാകുമോ? ഡെൻമാർക്കിലെ ആഹസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച് , തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

‘തലവേദന കണ്ടെത്തിയവരിൽ ആത്മഹത്യക്ക് ശ്രമിക്കുന്നതിനും പൂർത്തിയാക്കുന്നതിനുമുള്ള സാധ്യത’ എന്ന തലക്കെട്ടിൽ 25 വർഷത്തെ നീണ്ട പഠനം മെഡിക്കൽ ജേർണലായ ജാമ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ചു.

മൈഗ്രെയ്ൻ, ടെൻഷൻ-ടൈപ്പ് തലവേദന, പോസ്റ്റ് ട്രോമാറ്റിക് തലവേദന, ട്രൈജമിനൽ ഓട്ടോണമിക് സെഫലാൽജിയ എന്നിവയുള്ളവരിൽ ആത്മഹത്യാ സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. ലോകജനസംഖ്യയിൽ ഏകദേശം 66.6% പേരും തലവേദന ബാധിതരാണ്. ഇത് മാനസിക രോഗങ്ങൾക്കും കാരണമാകുന്നു.

പഠനത്തിന്റെ പ്രധാന കണ്ടെത്തലുകൾ:

തലവേദനയുള്ള 1,19,486 വ്യക്തികളിലും, 5,97,430 സാധാരണ വ്യക്തികളിലുമാണ് പഠനം നടത്തിയത് . ഇതിൽ മൈഗ്രെയ്ൻ, ടെൻഷൻ-ടൈപ്പ് തലവേദന, പോസ്റ്റ് ട്രോമാറ്റിക് തലവേദന, ട്രൈജമിനൽ ഓട്ടോണമിക് സെഫലാൽജിയ എന്നിവ ഉൾപ്പെടുന്നു.

തലവേദനയുള്ളവരിൽ ആത്മഹത്യാശ്രമം 0.78 ശതമാനമാണെന്നും മറ്റുള്ളവരിൽ 0.33 ശതമാനമാണെന്നും പഠനം കണ്ടെത്തി. ഇവ തമ്മിലുള്ള വ്യത്യാസം 0.45 ശതമാനമാണ്.15 വർഷത്തെ കാലയളവിൽ, ആത്മഹത്യകളിൽ 0.21 ശതമാനം തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിലാണെങ്കിൽ മറ്റുള്ളവരിൽ 0.15 ശതമാനമാണെന്നും കണ്ടെത്തി. മൈഗ്രെയ്ൻ ബാധിച്ചവരിൽ ആത്മഹത്യാശ്രമം 1.71 എന്ന അനുപാതവും പൂർണ്ണ ആത്മഹത്യ 1.09 എന്ന അനുപാതവും കണ്ടെത്തി.

അർബുദം, ഹൃദയ സംബന്ധമായ രോഗങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക്, തലയ്ക്ക് പരിക്കേറ്റത്, മൂഡ് സ്വിങ്സ്, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ മാനസികരോഗങ്ങൾക്കുള്ള സാധ്യതയും തലവേദനയുള്ള ആളുകളിൽ കൂടുതലായി കാണപ്പെട്ടു. പ്രായ ലിംഗ ഭേദമന്യേ തലവേദനയുള്ളവരിൽ ആത്മഹത്യാ ശ്രമങ്ങളും ആത്മഹത്യകളും ഉണ്ടാവുന്നതായി പഠനം വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline�number:�1056)

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

സ്ത്രീകൾക്കുള്ള കാൻസർ വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: സ്ത്രീകളിലെ അർബുദം തടയുന്ന വാക്സിൻ ആറ് മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ. ഒമ്പത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിന്റെ കുത്തിവെപ്പ് എടുക്കാൻ സാധിക്കുകയെന്ന് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്സിന്റെ ഗവേഷണം പൂർത്തിയായെന്നും ആരോഗ്യവകുപ്പ്

ആശ്വാസം; ചികിത്സയിലുള്ള നാലുകുട്ടികൾക്കും അമീബിക് മസ്തിഷ്‍ക ജ്വരമില്ല

കോഴിക്കോട്: ​മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല. നാലുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശി അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണിവർ. അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ

ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകർ

ലണ്ടൻ: ലോകമെമ്പാടുമുള്ള ആസ്ത്മ രോഗികൾക്ക് പ്രതീക്ഷയേകുന്ന വാർത്തയുമായി യു.കെയിലെ ഗവേഷകർ. ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്തതായാണ് ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷക സംഘം അവകാശപ്പെട്ടത്. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ആസ്ത്മക്ക് മാത്രമല്ല, ശ്വാസകോശത്തെ