വാഷിങ്ടൺ: ഏഴുതരം അർബുദ സാധ്യത വർധിപ്പിക്കുമെന്ന ഗവേഷണങ്ങളെ തുടർന്ന്, സിഗരറ്റിലെ ലേബലുകൾക്ക് സമാനമായി ലഹരി പാനീയങ്ങളിലും അപകട സാധ്യതയുള്ള മുന്നറിയിപ്പ് നൽകണമെന്ന് യു.എസിലെ വിദഗ്ധ ഡോക്ടർമാർ. യു.എസിൽ പ്രതിവർഷം 100,000 കാൻസർ കേസുകളിലേക്കും 20,000 മരണങ്ങളിലേക്കും നയിക്കുന്ന ഈ അപകടശീലത്തെ കുറിച്ച് ഭൂരിപക്ഷം അമേരിക്കൻ പൗരൻമാരും അജ്ഞരാണെന്നും യു.എസ് സർജൻ ജനറൽ വിവേക് മൂർത്തി ചൂണ്ടിക്കാട്ടുന്നു. 1988 മുതൽ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത നിലവിലുള്ള മുന്നറിയിപ്പ് ലേബലുകൾ മാറ്റുന്നതിന് യു.എസ് കോൺഗ്രസ് മുൻകൈ എടുക്കണം. അതുപോലെ മദ്യപാനത്തിനും അർബുദത്തിനും എതിരെ ആളുകൾക്ക് നന്നായി ബോധവത്കരണം നൽകണമെന്നും ഡോ. മൂർത്തി ആവശ്യപ്പെട്ടു.

പുകവലിക്കും, പൊണ്ണത്തടിക്കും ശേഷം അർബുദം വരുത്തുന്ന മൂന്നാമത്തെ കാരണം മദ്യപാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിയറും വൈനും അടക്കമുള്ള ഏതുതരം ലഹരി പാനീയങ്ങളുടെ ഉപയോഗവും ഏഴുതരം കാൻസറുകൾക്ക് കാരണമാക്കുന്നു. സ്തനാർബുദം (സ്ത്രീകളിൽ), തൊണ്ട, കരൾ, അന്നനാളം, വായ, ശ്വാസനാളം, വൻകുടൽ എന്നിവയിലെ അർബുദ സാധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്.

പിറക്കാൻ പോകുന്ന കുഞ്ഞിന് ജനന വൈകല്യങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഗർഭിണികളായ സ്ത്രീകൾ മദ്യം കഴിക്കരുതെന്ന മുന്നറിയിപ്പ് ലേബലുകൾ നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണ്. മദ്യം കഴിഞ്ഞ് വണ്ടിയോടിക്കുന്നതും മറ്റ് യന്ത്രങ്ങൾ പ്രവർത്തിക്കുന്നതും നമ്മുടെ കഴിവിനെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഡോക്ടർ പറഞ്ഞു. ഏതുതരത്തിലുള്ള മദ്യപാനവും കാൻസറുണ്ടാക്കുന്ന എന്ന മുന്നറിയിപ്പ് കൊണ്ടുവന്ന ലോകത്തിലെ ആദ്യ രാജ്യം അയർലൻഡ് ആണ്. 2026 മുതൽ അയർലൻഡിലെ എല്ലാ മദ്യക്കുപ്പികൾക്ക് പുറത്തും ഇത്തരത്തിലുള്ള അപകട മുന്നറിയിപ്പ് നൽകുന്ന ലേബർ പതിക്കണമെന്നത് നിർബന്ധമാണ്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

കണ്ണൂർ: പുതുതായി കണ്ടെത്തുന്ന കുഷ്ഠരോഗ ബാധിതരിൽ കുട്ടികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രോഗബാധ തടയാനായി ബാലമിത്ര 2.0 കാമ്പയിൻ നടപ്പാക്കുന്നു. ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 20 മുതൽ നവംബർ

പ്രമേഹവും കണ്ണുകളും തമ്മിൽ

പ്രമേഹവും കണ്ണുകളും തമ്മിൽ

പ്രമേഹവും കണ്ണുകളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പ്രമേഹം കുടുതലുള്ളവരിൽ കണ്ണുകൾക്കും പ്രശ്നമുള്ളതായി പറയുന്നത് കേട്ടിട്ടില്ലേ? പ്രമേഹം ശരീരത്തിലെ ഓരോ കോശത്തെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ പല അവയവങ്ങളുടെയും ആരോഗ്യത്തെ ക്രമേണ ഇല്ലാതാക്കാന്‍ ഇതു കാരണമാകാറുണ്ട്. പ്രമേഹം കണ്ണുകളെ ബാധിക്കുകയും കാഴ്ചശക്തി കുറയുന്നതുമായ ഈ

ഭക്ഷണക്രമം നിർദേശിച്ച് ഐ.സി.എം.ആര്‍

ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പകുതിക്കും കാരണം മോശം ഭക്ഷണക്രമമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍) റിപ്പോര്‍ട്ട്. ആകെ രോഗങ്ങളിൽ 56.4 ശതമാനത്തിനും കാരണം ഭക്ഷണ ക്രമമാണ്. അമിതഭാരം, പ്രമേഹം പോലുള്ള ശാരീരികാവസ്ഥകളെ പ്രതിരോധിക്കാനും പോഷകാഹാര ലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട്