പാലക്കാട്: ഭാര്യക്ക് വൃക്ക പകുത്തുനൽകിയ രത്നാകരന്റെ ജീവിതയാത്രക്ക് കാൽ നൂറ്റാണ്ടിന്റെ കരുത്ത്. 25 കൊല്ലം മുമ്പാണ് ഭാര്യ സുധക്ക് വൃക്കസംബന്ധമായ അസുഖം കണ്ടെത്തിയത്. അന്നത്തെ കാലത്ത് വൃക്കമാറ്റിവെക്കൽ സങ്കീർണമായിരുന്നു. ഇന്ത്യയിൽതന്നെ ഭാര്യക്ക് വൃക്ക നൽകുന്ന ആദ്യ കേസായിരുന്നു രത്നാകരന്റേത്. 2000 ജനുവരിയിലായിരുന്നു ശസ്ത്രക്രിയ.

വൃക്ക ദാനംചെയ്ത വ്യക്തി എന്നനിലയിൽ ഇതുവരെ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സാധാരണ ജീവിതം നയിക്കാന്‍ വൃക്ക ദാനം തടസ്സമല്ല. ആരോഗ്യവാനായ ഒരാൾക്ക് 70 വയസ്സിനിടക്ക് എപ്പോൾ വേണമെങ്കിലും വൃക്ക ദാനംചെയ്യാം. വൃക്കരോഗികളുടെ തുടർ ചികിത്സയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഏകദേശം 10,000 രൂപക്കടുത്ത് പ്രതിമാസം മരുന്നിന് ചെലവുണ്ട്. പല മരുന്നുകളും ഇറക്കുമതി ചെയ്യുന്നതാണ്. ഇവയുടെ നികുതി കുറച്ചാൽത്തന്നെ 25 ശതമാനം വരെ വില കുറയുമെന്ന് രത്നാകരൻ പറയുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് വൃക്കദാനം അതിനും തടസ്സമായിട്ടില്ല.

കുറച്ച് വർഷങ്ങൾക്കു മുമ്പുവരെ ‘കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ’യുടെ ആഭിമുഖ്യത്തിൽ വൃക്ക ദാതാക്കളുടെയും സ്വീകർത്താക്കളുടെയും സംഗമങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ കുറച്ചുകാലമായി ഒത്തുചേരലുകൾ ഒന്നുമില്ലെന്ന് അദ്ദേഹം പറയുന്നു. ദേശാഭിമാനിയിൽനിന്ന് ബ്യൂറോ ചീഫായി വിരമിച്ച ഇദ്ദേഹം ഇന്നും കർമനിരതനാണ്.

ചെർപ്പുളശ്ശേരി ആസ്ഥാനമായ ‘വള്ളുവനാട് ധ്വനി’ വാരികയുടെ ചീഫ് എഡിറ്ററാണ്. ‘വൃക്കദാനം ജീവദാനം’ കൃതി രചിച്ചിട്ടുണ്ട്. ആനമങ്ങാട് എ.എൽ.പി സ്കൂൾ അധ്യാപിക സുധ ആറുവർഷം മുമ്പ് സർവിസിൽനിന്ന് വിരമിച്ചു. എൻജിനീയറായ ഏക മകനും കുടുംബവും മുംബൈയിലാണ് താമസം. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹൃദയത്തെ സൂക്ഷിക്കാം, നല്ല ആരോഗ്യത്തിനായി

ഹൃദയത്തെ സൂക്ഷിക്കാം, നല്ല ആരോഗ്യത്തിനായി

സെപ്റ്റംബർ 29നാണ് ലോക ഹൃദയദിനം. ഓരോ വർഷവും 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകുന്നുവെന്നാണ്‌ കണക്കുകൾ. ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും (സി.വി.ഡി) അതിന്‍റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. Advanced Heart Clinic എന്ന സങ്കൽപം ആസ്റ്റർ

നട്ടെല്ലിനെ സംരക്ഷിക്കാം; നടുവേദനയെ പ്രതിരോധിക്കാം

നടുവേദന, കഴുത്തുവേദന, തോളെല്ല് വേദന തുടങ്ങി നട്ടെല്ലുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന എല്ലാതരത്തിലുള്ള വേദനകളും ഇന്ന് സാർവത്രികമായ, സാധാരണ ആരോഗ്യപ്രശ്നമായി മാറുകയാണ്. ഇതിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് നടുവേദന. ജീവിതകാലത്തിനിടയിൽ എൽ.പി.ബി (Low Back Pain) അഥവാ നടുവേദന ഒരിക്കലെങ്കിലും വരാത്തവർ കുറവായിരിക്കും.

നിപ: നിരീക്ഷണത്തിലുള്ള കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന്

മലപ്പുറം: നിപ ബാധിതന്‍റെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു. പുണെയിൽനിന്ന് മലപ്പുറത്ത് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും. രോഗം ബാധിച്ച്