സാമ്പത്തിക പ്രയാസവും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം രാജ്യത്തെ പ്രായമായവരിൽ പകുതിയിലധികം പേരും ചികിത്സക്കായി ഡോക്ടർമാരെ കാണാറില്ലെന്ന് സർവേ.

സർവേയിൽ പ്രതികരിച്ചവരിൽ നഗരങ്ങളിൽ പകുതിയോളം പേരും ഗ്രാമപ്രദേശങ്ങളിൽ 62 ശതമാനത്തിലധികവും സ്ഥിരമായി ഡോക്ടർമാരെ സന്ദർശിക്കുന്നില്ലെന്നാണ് പറഞ്ഞത്. സർക്കാറിതര സന്നദ്ധ സംഘടനയായ ഏജ്‌വെല്ലാണ് പഠനം നടത്തിയത്. രാജ്യത്തെ വയോധികരുടെ ചികിൽസാ പ്രശ്നങ്ങളിലേക്ക് വെളിച്ചംവീശുന്ന പഠനമായാണിതിനെ വിലയിരുത്തുന്നത്.

ഒരു ദശാബ്ദമായി സന്ധിവേദനയുമായി മല്ലിടുന്ന ആഗ്രയിലെ 78 കാരനായ പ്രഭ്കർ ശർമ, വേദനയും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും കാരണം പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ പോകാറില്ല. വീട്ടിലെത്തുന്ന മൊബൈൽ പരിശോധനാ സംവിധാനമുണ്ടെങ്കിൽ വളരെ സഹായകരമാകുമെന്നാണ് അദ്ദേഹം പറയുന്നത്. ലുധിയാനയിൽനിന്നുള്ള 72 കാരനായ രാജേഷ് കുമാറിന് ചികിത്സ ചെലവ് താങ്ങാനാകാത്തതാണ് പ്രശ്നം.

സർവേയിൽ പങ്കെടുത്തവരിൽ നഗരങ്ങളിൽ 36 ശതമാനം പേർക്ക് അവശ്യഘട്ടങ്ങളിൽ ആശുപത്രികളിൽ ചികിത്സ തേടാൻ സാധിക്കുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണ ഇതിൽ പ്രധാനമാണ്. എന്നാൽ 24 ശതമാനം പേർ വാർധക്യത്തിൽ തനിച്ചാണ് കഴിയുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ പൊതു-സാമൂഹിക ജീവിതത്തിന് തടസ്സമാകുന്നതായും ഒറ്റപ്പെടലും സാമ്പത്തിക പ്രയാസവും പ്രശ്നം കൂടുതൽ വഷളാക്കുന്നതായും പലരും അഭിപ്രായപ്പെട്ടു. 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രശേദങ്ങളിലുമായി 510 വളണ്ടിയർമാർ 10,000 പേരിലാണ് സർവേ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു; ലക്ഷണങ്ങൾ

കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി കൂടുന്നു; ലക്ഷണങ്ങൾ

കോഴിക്കോട്: നിപ ആശങ്കകൾ ഒഴിഞ്ഞതോടെ ജില്ലയിൽ ഡെങ്കിപ്പനി, വൈറൽ പനി എന്നിവ വർധിക്കുന്നു. ഈ മാസം മാത്രം 249 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതുവരെ 1185 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് കണക്ക്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ

പുകവലി നിർത്തൂ; പാൻക്രിയാറ്റിക് കാൻസറിന്റെ സാധ്യതകൾ കുറക്കാം

പുകവലി നിർത്തൂ; പാൻക്രിയാറ്റിക് കാൻസറിന്റെ  സാധ്യതകൾ കുറക്കാം

താരതമ്യേന അപൂർവമായി കണ്ടുവരുന്നതും എന്നാൽ ഏറെ ഗുരുതരവുമായ കാൻസർ രോഗങ്ങളിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ. രോഗ നിർണയവും ചികിത്സയും സങ്കീർണമായതിനാൽ രോഗിക്ക് വളരെ അസഹ്യമായ വേദന അനുഭവിക്കേണ്ടി വന്നേക്കാം. ഇൻസുലിൻ ഉൾപ്പെടെ മനുഷ്യ ശരീരത്തിന് ഏറെ അത്യാവശ്യമായ ഒരു കൂട്ടം ഹോർമോണുകളെ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റർ, ഐ.സി.യു നിരക്ക് കൂട്ടി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റർ, ഐ.സി.യു നിരക്ക് കൂട്ടി

മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിനും ഐ.സി.യുവിനും കോവിഡ് സമയത്ത് ഒഴിവാക്കിയിരുന്ന ചാര്‍ജ് പുനരാരംഭിച്ചതില്‍ പ്രതിഷേധത്തിനൊരുങ്ങി രോഗികളും ബന്ധുക്കളും. വെന്റിലേറ്ററിന് 1000 രൂപയും ഐ.സി.യുവിന് 500 രൂപയുമാണ് ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഐ.സിയുവില്‍ പ്രവേശിപ്പിക്കുന്നത്. അതിഗുരുതരാവസ്ഥയില്‍ കഴിയുന്നവരെയാണ്