കോഴിക്കോട്: തുടർച്ചയായി നിപ ബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ആക്ഷൻ പ്ലാൻ ഒരുങ്ങുന്നു. ജില്ലയിൽ മൂന്നാം തവണയും നിപ റിപ്പോർട്ട് ചെയ്യപ്പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഊന്നൽനൽകി ആരോഗ്യവകുപ്പ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

ആരോഗ്യം, വനം, മൃഗസംരക്ഷണം, ഫിഷറീസ്, ആയുർവേദം, ഹോമിയോ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി തയാറാക്കുന്നത്. ഇതിന്‍റെ ഭാഗമായി ആക്ഷൻ പ്ലാൻ തയാറാക്കാൻ ഓരോ വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളെയും ജീവികളെയും കൃത്യമായി നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ഇവയിൽനിന്ന് പകരുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങൾക്ക് യഥാ സമയങ്ങളിൽ ജാഗ്രതാനിർദേശം നൽകുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.

വ്യാഴാഴ്ച നടക്കുന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളുടെ ആക്ഷൻ പ്ലാൻ പരിശോധിച്ച് അന്തിമ രൂപം നൽകും. ജില്ല കലക്ടറായിരിക്കും സമിതി അധ്യക്ഷൻ. സമിതി എല്ലാമാസവും അവലോകനയോഗം കൂടണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു.

2021ൽ ജില്ലയിൽ രണ്ടാം തവണ നിപ സ്ഥിരീകരിച്ചപ്പോൾ, നിപബാധിത പ്രദേശങ്ങളിലെ വവ്വാലുകളെയും മറ്റ് ജീവജാലങ്ങളെയും തുടർച്ചായി നിരീക്ഷിക്കുന്നതിനും അവയിൽ നടക്കുന്ന ജനിതക മാറ്റങ്ങളെക്കുറിച്ചും മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തെക്കുറിച്ചും പഠനം നടത്തണമെന്നും ജനങ്ങൾക്ക് പ്രതിരോധ ജാഗ്രതാനിർദേശം നൽകണമെന്നും നിർദേശിച്ചിരുന്നു.

എന്നാൽ, ഇതിൽ പിന്നീട് തുടർനടപടികളൊന്നും സംസ്ഥാനസർക്കാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞമാസം ജില്ലയിൽ വീണ്ടും ആറുപേർക്ക് നിപ സ്ഥിരീകരിച്ചതോടെ, ജാഗ്രതാനിർദേശം നൽകുന്നതിൽ ആരോഗ്യവകുപ്പിന് വന്ന വീഴ്ച വ്യാപക ആക്ഷേപത്തിന് ഇടക്കായിരുന്നു.

തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തങ്ങളുടെ ഭാവിയെ ആശങ്കയിലാക്കുന്നുവെന്നും വവ്വാലുകളെക്കുറിച്ച് വ്യക്തമായ പഠനം നടത്തി തങ്ങളുടെ ഭീതിയകറ്റണമെന്നും കിഴക്കൻ മലയോരവാസികളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ജില്ലയിൽ ഏകാരോഗ്യം സമിതി രൂപവത്കരിക്കാനും ആക്ഷൻ പ്ലാൻ തയാറാക്കാനും ആരോഗ്യ വകുപ്പ് മുൻകൈയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോളറ ലക്ഷണം; ബംഗളൂരുവിൽ 47 മെഡിക്കൽ വിദ്യാർഥിനികൾ ആശുപത്രിയിൽ

ബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ

ഇ-സിഗരറ്റിനെ പ്രോത്സാഹിപ്പിക്കരുത് -ആരോഗ്യ വകുപ്പ്

ദുബൈ: പുകയില സിഗരറ്റ് ഉൽപന്നങ്ങളേക്കാൾ സുരക്ഷിതമാണ് ഇ-സിഗരറ്റെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും യു.എ.ഇ ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇ-സിഗരറ്റ് സുരക്ഷിതമാണെന്നതിന് ശാസ്ത്രീയമായ ഒരു തെളിവുമില്ല. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31ന് പുറത്തിറക്കുന്ന പ്രസ്താവനയിലാണ് പുകവലിയിൽനിന്ന് വിട്ടുനിൽക്കണമെന്ന്

ആശങ്കയായി എംപോക്സ്; സ്വീഡനിലും രോഗബാധ, സ്ഥിരീകരിച്ചത് അതിവേഗത്തിൽ പകരുന്ന വകഭേദം

ന്യൂഡൽഹി: ആഫ്രിക്കക്ക് പുറത്ത്  എംപോക്സിന്റെ ശക്തമായ വകഭേദം ആദ്യമായി സ്ഥിരീകരിച്ചു. സ്വീഡനിലാണ് രോഗബാധയുണ്ടായിരിക്കുന്നത്. അടുത്ത് ഇടപഴകുന്നതിലൂടെ രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. അതിവേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തുന്ന വകഭേദമാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിലുണ്ടായിരുന്നയാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി ഡയറക്ടർ ജനറൽ