കുവൈത്ത് സിറ്റി: സാൽമിയയിൽ ലൈസൻസില്ലാത്ത പ്രവർത്തിച്ച മെഡിക്കൽ സെന്റർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ ഡ്രഗ് ഇൻസ്‌പെക്ഷൻ വിഭാഗം പൂട്ടിച്ചു. മരുന്നുകൾ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്ത ജീവനക്കാരെ പിടികൂടുകയും ചെയ്തു.

മെഡിക്കൽ സെന്‍ററിന്‍റെ ബേസ്‌മെന്‍റിൽ സ്ഥിതിചെയ്യുന്ന ലൈസൻസില്ലാത്ത നഴ്‌സറി ഉൾപ്പെടെയാണ് മന്ത്രാലയം അടപ്പിച്ചത്. ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. വിൽപനക്കായി തയാറാക്കിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ലൈസൻസില്ലാത്ത നിരവധി സ്റ്റോർ റൂമുകൾ ഇവിടെ ഉണ്ടെന്നും എല്ലാ മരുന്നുകളും മെഡിക്കൽ സപ്ലൈകളും കണ്ടുകെട്ടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഈ മരുന്നുകൾ കൈവശംവെക്കുന്നതിന് ആവശ്യമായ രേഖകൾ ഈ മെഡിക്കൽ സെന്‍ററിനില്ലായിരുന്നു.

കൂടാതെ, ആവശ്യമായ ലൈസൻസുകളില്ലാതെ മെഡിക്കൽ, അനുബന്ധ സാങ്കേതിക ജോലികൾ ചെയ്യുന്ന നിരവധി ജീവനക്കാരെയും പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കുറ്റവാളികൾക്കെതിരെ നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഗർഭസ്ഥ ശിശു: അനോമിലി സ്കാനിങ്ങിൽ എല്ലാം അറിയാനാകുമോ; പരിമിതിയുണ്ടെന്ന് വിദഗ്ധർ

തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന് അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന് വിദഗ്ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ് അനോമിലി സ്കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ

കോളറ വീണ്ടും ഭീതിയായെത്തുമ്പോൾ

നെയ്യാറ്റിൻകരയിലെ ഒരു ഹോസ്റ്റൽ അന്തേവാസി കോളറ ബാധിച്ച് മരണപ്പെടുകയും നിരവധി പേരിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്ത സാഹചര്യത്തിൽ കേരളം വീണ്ടും ഭീതിയിലായിരിക്കുന്നു. സാമൂഹികാരോഗ്യത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഈ പകർച്ചവ്യാധി വിബ്രിയോ കോളറ (Vibrio Cholerae), വിബ്രിയോ എൽട്ടോർ (Eltor) എന്നീ

2023ൽ സൗദി പൗരന്മാർക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനമായി ഉയർന്നു

2023ൽ സൗദി പൗരന്മാർക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനമായി ഉയർന്നു

അൽഖോബാർ: ദേശീയാരോഗ്യ സർവേ പ്രകാരം 2023ൽ സൗദി പൗരന്മാർക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനമായി ഉയർന്നു. സൗദി അറേബ്യയിലെ പുരുഷന്മാരിൽ പൊണ്ണത്തടി നിരക്ക് 23.9 ശതമാനവും സ്ത്രീകളിൽ 23.5 ശതമാനവും ഇരു വിഭാഗത്തിലുംകൂടി ശരാശരി പൊണ്ണത്തടി 23.7 ശതമാനവുമാണ് രേഖപ്പെടുത്തിയത്. സർവേ അനുസരിച്ച്