പ്രതീകാത്മക ചിത്രം

സ്ത്രീകൾ ആർത്തവവിരാമത്തിലെത്തുമ്പോൾ, ഈസ്ട്രജന്റെ അളവ് കുറയുകയും ഹോർമോൺ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ ഹോർമോൺ മാറ്റം കാരണം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കരൾ ഉൾപ്പെടെയുളള പല അവയവങ്ങളെയും ഇത് ബാധിക്കുന്നു.

45 വയസ്സിന് ശേഷം പല സ്ത്രീകളിലും ഇസ്ട്രജന്‍റെ അളവ് ഗണ്യമായി കുറയുന്നു. അതിനാൽ കൊഴുപ്പ് വിതരണം കൂടുകയും ഈസ്ട്രജൻ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യുൽപാദന വ്യവസ്ഥക്ക് അപ്പുറം കൊഴുപ്പ് വിതരണം നിയന്ത്രിക്കുന്നതിലും ഈസ്ട്രജൻ ഒരു സ്ത്രീയുടെ ശരീരത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും ഇത് കാണിക്കുന്നുവെന്ന് ചെന്നൈയിലെ എം.ജി.എം സീനിയർ കൺസൾട്ടന്റ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡോക്ടർ കനക ലക്ഷ്മി പറയുന്നു.

ഈസ്ട്രജന്‍റെ അളവ് കുറയുമ്പോൾ തുട, ഇടുപ്പ് തുടങ്ങിയ പെരിഫറൽ ഭാഗങ്ങളിൽ നിന്ന് അടിവ‍യറ്റിലേക്കും മറ്റു ഭാഗങ്ങളിലേക്കും കൊഴുപ്പ് പടരും. ഈ കൊഴുപ്പ് മാറ്റം ഒരു ചെയിന്‍ റിയാക്ഷന് കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാര നി‍യന്ത്രണത്തെയും മെറ്റബോളിസത്തെയും തടസപ്പെടുത്തുന്നു. ഇന്‍സുലിൻ പ്രതിരോധം വർധിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ ഫാറ്റി ലിവർ സാധ്യത ഉയരുന്നതെന്ന് ഡോക്ടർ പറയുന്നു.

ആദ്യ ഘട്ടത്തിൽ ഫാറ്റി ലിവർ മനസിലാക്കാന്‍ സാധിക്കാത്തതിന്‍റെ പ്രധാന കാരണം, മാറ്റങ്ങൾ പലപ്പോഴും ദൃശ്യമാകില്ല എന്നതാണ്. തൽഫലമായി കരളിലെ ആന്തരിക കൊഴുപ്പ് അവഗണിക്കപ്പെടുന്നു. ഇത് രോഗനിർണയം വൈകിപ്പിക്കുകയും സങ്കീർണതകളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുന്നറിയിപ്പ് ലക്ഷണങ്ങളൊന്നും ഈ രോഗത്തിന് പ്രകടമല്ല എങ്കിലും, ചില സൂചനങ്ങൾ ഫാറ്റി ലിവർ നേരത്തേ കണ്ടെത്താൻ സഹായിക്കും. വയറിന്‍റെ ഭാരം വർധിക്കുന്നത്, സ്ഥിരമായ ക്ഷീണം, കരൾ എൻസൈമുകളിൽ നേരിയ വർധനവ്, പ്രമേഹം അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ പോലുള്ള അനുബന്ധ അവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നുവയാണ്.

എങ്ങനെ പരിഹരിക്കാം

നടത്തം, പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരം, പതിവ് വ്യായാമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡോക്ടർ പറയുന്നു. അതിനാൽ, ആരോഗ്യകരമായ ഭാരം നിലനിർത്തുക, ഉറക്കത്തിന് മുൻഗണന നൽകുക, സമ്മർദം നിയന്ത്രിക്കുക, രോഗ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യ പരിശോധനക്ക് വിധേയമാകുക എന്നിവ ചെയ്താൽ ഇത് പരിഹരിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി

2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി

തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്

വീടുകളിൽ പെരുകുന്നു; അപായം അരളിച്ചെടി

വീടുകളിൽ പെരുകുന്നു; അപായം അരളിച്ചെടി

അപകടം കണക്കിലെടുക്കാതെ ഉദ്യാനങ്ങളിൽ അരളി വളർത്തുന്നവരുടെ എണ്ണം കൂടുന്നു പാലക്കാട്: കടും പിങ്ക് നിറത്തിലുള്ള ‘ഓസ്റ്റിന്‍ പ്രെറ്റി ലിമിറ്റ്’ എന്ന കുള്ളൻ അരളിപ്പൂക്കൾ വീട്ടകങ്ങളിൽ പതിവുകാഴ്ചയാണ്. സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കൾ പക്ഷേ, ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ സസ്യങ്ങളിലൊന്നാണെന്നത് മറക്കരുത്. ഈ അപകടം കണക്കിലെടുക്കാതെ

സ്ട്രസ് കൂട്ടും, ഹൃ​ദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

സ്ട്രസ് കൂട്ടും, ഹൃ​ദ്രോഗം വന്ന് മരിക്കാനും സാധ്യത, പ്രമേഹവും കീഴ്പ്പെടുത്തും; ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്താലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് വിദഗ്ധർ

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണമെന്ന എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ നിർദേശം വലിയ കോലാഹലങ്ങളാണുണ്ടാക്കിയത്. ആളുകളുടെ ശാരീരിക-മാനസിക ആരോഗ്യം തകർക്കുന്ന നിർദേശമാണിതെന്നാണ് പരക്കെയുണ്ടായ വിമർശനം. ഒരു യന്ത്രംപോലെ പ്രവർത്തിക്കുന്ന ശരീരത്തിനും കൃത്യമായ വിശ്രമവും പരിചരണവും ആവശ്യമുണ്ടെന്നും പലരും