പ്രതീകാത്മക ചിത്രം

നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട് വിറ്റാമിൻ ഡി. എന്നാൽ ഭക്ഷണങ്ങളിലൂടെയോ സപ്ലിമെന്‍റുകൾ വഴിയോ ശരീരത്തിന് ആവശ്യമായ വിധത്തിൽ വിറ്റാമിൻ ഡി ലഭ്യമാകണം എന്നില്ല.

സ്ഥിരമായ ക്ഷീണം, ശരീരവേദന, സന്ധിവേദന, അസ്ഥി വേദന എന്നിവ ഉൾപ്പെടെ വിവിധ ലക്ഷണങ്ങൾ വിറ്റാൻ ഡിയുടെ അഭാവം കാരണം പ്രകടമാവും. അസ്ഥികൾ ദുർബലമാകുന്ന ഓസ്റ്റിയോപൊറോസിസിനും വിറ്റാമിൻ ഡിയുടെ കുറവ് കാരണമാകുന്നു. ശരീരത്തിന് സ്വന്തമായി ഉൽപാദിപ്പിക്കാൻ സാധിക്കാത്ത ഏക വിറ്റാമിനാണ് വിറ്റാമിൻ ഡി. ഇത് സൂര്യപ്രകാശം വഴി മാത്രമാണ് ലഭിക്കുക. വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളേണ്ട സമയം എപ്പോഴാണെന്നറിയാം.

രാവിലെ 10 നും ഉച്ചക്ക് 3നും ഇടയിലായി വേണം വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊളേളണ്ടത്. ഈ സമയത്ത് നിങ്ങളുടെ മുഖം, കാലുകൾ, കൈകൾ എന്നിവയിൽ 15 മുതൽ 20 മിനിറ്റ് വരെ നേരം സുരക്ഷിതമായ സൂര്യപ്രകാശം ഏൽക്കുക. അമിതമായി വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. യു.വി.ബി രശ്മികൾ ലഭിച്ചാൽ മാത്രമേ ശരീരത്തിന് വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാൻ സാധിക്കുകയുളളു. നിങ്ങളുടെ ചർമത്തിനെ ആശ്രയിച്ചായിരിക്കും വിറ്റാമിൻ ഡി ലഭിക്കുക. അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ ഈ സമയം വളരെ കുറച്ച് മാത്രം വിറ്റാമിൻ ഡി സിന്തസിസ് സാധ്യമാവുകയുളളു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

– സൺസ്ക്രിൻ ഉപയോഗിക്കുന്നത് ശരീരത്തിന് ലഭ്യമാവേണ്ട വിറ്റാമിന്‍ ഡിയുടെ ഉത്പാദനത്തെ തടയുന്നു.

– ഇളം ചർമമുളള ആളുകൾക്ക് സൂര്യനിൽനിന്ന് കുറച്ച് സമയം മാത്രമേ ആവശ്യമുളളു. അതേസമയം ഇരുണ്ട ചർമമുളളവർക്ക് അൽപം സമയം കൂടുതൽ സൂര്യപ്രകാളം ഏൽക്കേണ്ടി വരും.

– ദീർഘനേരം വെയിൽ കൊളളുന്നത് കഴിവതും ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സണ്ണി ഹാപ്പിയാണ്; ഉള്ളിൽ അനുജിത്തുണ്ട്

കൊച്ചി: കൊട്ടാരക്കര സ്വദേശി അനുജിത്തിന്‍റെ ഹൃദയം കൊണ്ട് എഴുതിച്ചേർത്തതാണ് തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസിന്‍റെ ജീവിതം. ഇരു കുടുംബങ്ങളും തമ്മിലുള്ള അടുപ്പത്തിന് ഇപ്പോൾ രക്തബന്ധത്തേക്കാൾ ഇഴയടുപ്പമുണ്ട്. കൈവിട്ടുപോകുമായിരുന്ന തന്‍റെ ജീവനെ താങ്ങിനിർത്തിയ ആ കാരുണ്യത്തെ കണ്ണീരോടെയല്ലാതെ സണ്ണിക്ക് ഓർക്കാനാവില്ല. കടംകൊണ്ട ഹൃദയത്തിന്‍റെ

പ്രസവാനന്തര ശുശ്രൂഷ ആയുർവേദത്തിൽ

ഒരു സ്ത്രീ ഗർഭിണിയാകുന്നതു മുതൽ ഒരുപാട് പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രയാസങ്ങളെയെല്ലാം നേരിട്ട് മാനസികവും ശാരീരീകവുമായ ശക്തി വീണ്ടെടുക്കുന്നതിനും, ഗർഭാശയ ശുദ്ധി വരുത്തുന്നതിനും, ഗർഭാശയത്തിന്‍റെയും മറ്റു അനുബന്ധ അവയവങ്ങളുടെ പൂർവാവസ്ഥ കൈവരിക്കുന്നതിനും, മുലപ്പാൽ ലഭിക്കുന്നതിനും, ദഹന ശക്തിയും രോഗ പ്രതിരോധ ശേഷി

ആര്‍ദ്ര കേരളം പുരസ്കാരം: മണീട് മികച്ച ഗ്രാമ പഞ്ചായത്ത്, പേരാമ്പ്ര മികച്ച ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്തിൽ എറണാകുളം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്താണ് മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കിയത്.