ഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ പതിവായി വൈകി എഴുന്നേൽക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എന്തുമാത്രം കേടുപാടുകളാണ് ഉണ്ടാക്കുന്നത് എന്നും അറിഞ്ഞിരിക്കണം.

രാത്രി പുലരും വരെ മൊബൈൽ സ്ക്രോൾ ചെയ്ത് വൈകി ഉറങ്ങുന്നവരും രാത്രിസമയങ്ങളിലെ ജോലി ചെയ്യുന്നവരും മിക്കപ്പോഴും ഉറക്കമുണരുന്നത് ഉച്ചയാകുമ്പോഴായിരിക്കും. ഈയൊരു ശീലം പതിവായി ആറുമാസത്തേക്ക് തുടരുന്നത് ശരീരത്തിലെ ജീവക്രമങ്ങളെ നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥത്തെ തകിടംമറിക്കും. ഉറക്കം, ഹോർമോൺ സന്തുലിതാവസ്ഥ, ഉപാപചയ പ്രവർത്തനം, ജാഗ്രത എന്നിവയെയൊക്കെ നിയന്ത്രിക്കുന്നത് ഈ ജീവശാസ്ത്ര ക്ലോക്കാണ്.

മാത്രമല്ല, 7 മുതൽ 9 മണിക്കൂർവരെയുള്ള ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും വൈകിയാണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ സോഷ്യൽ ജെറ്റ്ലാഗ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുംബൈയിലെ ഗ്ലെനീഗിൾസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് ഡോ. മഞ്ജുഷ അഗർവാൾ പറയുന്നു. പകൽ സമയങ്ങളിൽ ചെയ്യുന്ന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, ജാഗ്രതക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ.

ശരിയായ സമയത്ത് നല്ല ഉറക്കം ലഭിക്കുന്നത് കോശങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനും ചർമത്തിന്‍റെ ആരോഗ്യത്തിനും പ്രധാനമാണ്.

സ്ഥിരമായി വൈകിയെഴുന്നേൽക്കുന്നത് രാവിലെയുള്ള വെളിച്ചത്തിന്റെ ലഭ്യത കുറയ്ക്കും. ഇത് സർക്കാഡിയൻ ക്രമത്തെ ദുർബലമാക്കുന്നത് മോശം മാനസികാവസ്ഥക്കും ക്ഷീണത്തിനും വിഷാദരോഗത്തിനും കാരണമാകും. മാത്രമല്ല സൂര്യപ്രകാശത്തിന്‍റെ കുറവ് വിറ്റമിൻ ഡി അപര്യാപ്തക്ക് കാരണമാകും. പകൽ സമയങ്ങളിൽ മറ്റുള്ളവരുമായുള്ള ഇടപഴലുകൾ കുറയുന്നത് സാമൂഹിക ബന്ധങ്ങളിലെ വിള്ളലുകൾക്കും കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മിനിമലിസം ഒരു ജീവിതരീതിയാണ്

എന്താണ് മിനിമലിസം എന്ന് പലരും വായിച്ചിട്ടുണ്ടാകാം. മിനിമലിസത്തെക്കുറിച്ച് വിശദമായി പറയുന്ന ഡോക്യുമെന്‍ററികളോ വീഡിയോകളോ കണ്ടിട്ടുമുണ്ടാകാം. ജീവിതത്തിൽ അച്ചടക്കത്തിനും സമാധാനത്തിനും സന്തോഷത്തിനും വഴികൊടുക്കുന്ന ഒരു ജീവിതരീതിയാണ് മിനിമലിസം. ആഗ്രഹിക്കുന്ന സാധനം നിമിഷങ്ങൾക്കകം വിരൽത്തുമ്പിലൂടെ കണ്ടെത്താനും വീടിനു പുറത്തേക്കിറങ്ങുക പോലും ചെയ്യാതെ വീട്ടിലെത്തിക്കാനുമെല്ലാം കഴിയുന്ന

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കുഷ്ഠരോഗത്തെ തുടച്ചുനീക്കാൻ അശ്വമേധം 6.0

കൊച്ചി: ജില്ലയിലുൾപ്പെടെ സംസ്ഥാനത്ത് കുഷ്ഠരോഗികൾ ഇപ്പോഴുമുള്ള സാഹചര്യത്തിൽ കുഷ്ഠരോഗ നിര്‍മാര്‍ജനമെന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് അശ്വമേധം 6.0 എന്ന പേരിൽ കാമ്പയിൻ സജീവമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു. കാമ്പയിൻ നടത്തിപ്പിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയുള്ള

കർണാടകയിൽ മൂന്ന് കോവിഡ് മരണം; കേസ് 279

കർണാടകയിൽ മൂന്ന് കോവിഡ് മരണം; കേസ് 279

ബംഗളൂരു: കർണാടകയിൽ തിങ്കളാഴ്ച മൂന്ന് കോവിഡ് മരണം റിപ്പോർട്ടു ചെയ്തു. പുതുതായി 279 പേർകൂടി പോസിറ്റിവായതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 1222 ആയി. തിങ്കളാഴ്ച 235 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 6359 കോവിഡ് പരിശോധനകൾ