കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു. ഭേദഗതി ചെയ്ത പ്രോസ്പെക്ടസും ബന്ധപ്പെട്ട വിജ്ഞാപനവും www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ആദ്യ 2 റൗണ്ടുകളിൽ ഏതിലെങ്കിലും കോളജിൽ ചേർന്ന സീറ്റിൽനിന്ന് വിദ്യാർഥിക്ക് നിശ്ചിതതീയതി വരെ വിട്ടുപോരാം (ഫ്രീ എക്സിറ്റ്). പക്ഷേ സ്ട്രേ വേക്കൻസി അലോട്മെന്റിലൊഴികെ കേന്ദ്ര അലോട്മെന്റിലെ തുടർറൗണ്ടുകളിൽ ഇവരെ പരിഗണിക്കില്ല. സ്ട്രേയിൽ പരിഗണിക്കണമെങ്കിൽ മൂന്നാം റൗണ്ടിൽ പുതുതായി റജിസ്റ്റർ ചെയ്യണം. ഇങ്ങനെ സ്ട്രേ ലക്ഷ്യമാക്കി റജിസ്റ്റർ ചെയ്യുന്നവർക്കു മൂന്നാം റൗണ്ടിൽ സീറ്റ് നൽകില്ല; പക്ഷേ സ്ട്രേയിൽ പരിഗണിക്കും.

175 പവന്‍നും 45 ലക്ഷം രൂപയും നല്‍കി വിവാഹം: സ്ത്രീധനം പോരാ; യുവതിയെയും കുടുംബത്തെയും പീഡിപ്പിച്ച യുവാവിനെതിരെ കേസ്

∙രണ്ടാം റൗണ്ടിൽ പുതിയ റജിസ്ട്രേഷനില്ല. ഓപ്ഷൻ കൺഫർമേഷൻ, നിലവിലുള്ള ഓപ്ഷനുകളുടെ ക്രമംമാറ്റൽ, അവ നീക്കംചെയ്യൽ എന്നിവ മാത്രമാണു രണ്ടാം റൗണ്ടിലുള്ളത്. പക്ഷേ പുതിയ കോഴ്സുകൾ അനുവദിക്കുന്നപക്ഷം പുതിയ റജിസ്ട്രേഷൻ അനുവദിക്കും. രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ കൺഫർമേഷൻ നിർബന്ധമായും ചെയ്തിരിക്കണം.

∙രണ്ടാം റൗണ്ടിനു ശേഷമുള്ള ഒഴിവുകൾ മൂന്നാം റൗണ്ടിൽ നികത്തും. മൂന്നിലേക്കു പുതിയ റജിസ്ട്രേഷനുണ്ട്. രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയിട്ടും കോളജിൽ ചേർന്നില്ലെങ്കിൽ, മൂന്നിലെ റജിസ്ട്രേഷന് സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കണം. മുൻ റൗണ്ടുകളിലെ ഓപ്ഷനുകൾ മൂന്നാം റൗണ്ടിൽ പരിഗണിക്കില്ല. ഒന്നാം റൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവരും മൂന്നിൽ റജിസ്റ്റർ ചെയ്യാൻ സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കണം.

മൂന്നിൽ അലോട്മെന്റ് കിട്ടിയിട്ട് കോളജിൽ ചേരാത്തവർ, സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടുത്തി വിട്ടുപോകണം. അവരെ തുടർന്ന് അലോട്മെന്റിനു പരിഗണിക്കില്ല. മൂന്നിനു റജിസ്റ്റര് ചെയ്തിട്ടും സീറ്റ് കിട്ടിയില്ലെങ്കിൽ സ്ട്രേയിൽ പങ്കെടുക്കാം. മൂന്നിൽ അലോട്മെന്റ് കിട്ടിയവർക്ക് അതിനു മുൻപ് അനുവദിച്ചുകിട്ടിയ സീറ്റിന് അവകാശമില്ല.

∙ മൂന്നാം റൗണ്ടിൽ സീറ്റ് അനുവദിച്ചുകിട്ടുന്നവരുടെ ലിസ്റ്റ് കേന്ദ്രത്തിന് അയയ്ക്കും. അവരെ തുടർന്ന് ഓൾ ഇന്ത്യാ ക്വോട്ടയിലേക്കോ സംസ്ഥാന ക്വോട്ടയിലേക്കോ പരിഗണിക്കില്ല. ഇക്കാരണത്താൽ, മൂന്നിലേക്കു റജിസ്റ്റർ ചെയ്യുന്നത് സൂക്ഷിച്ചു വേണം. പൂർണവിവരങ്ങൾക്കു സൈറ്റ് നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ്: ആശുപത്രിയിലെത്തുന്നവർ മാസ്‌ക് ധരിക്കണം, ലക്ഷണമുള്ളവർക്ക് മാത്രം പരിശോധന

കോവിഡ്: ആശുപത്രിയിലെത്തുന്നവർ മാസ്‌ക് ധരിക്കണം, ലക്ഷണമുള്ളവർക്ക് മാത്രം പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു. ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന്

കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം

കോവിഡാനന്തരമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലെന്ന് പഠനം

കോവിഡ് മഹാമാരി വന്നുപോയിട്ടും അതിന്റെ ആഘാതം പേറുന്നവർ ഇപ്പോഴും നിരവധി. കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്നാണ് പുതിയ പഠനം. യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡിന്റെ ഉറവിട കേന്ദ്രമെന്ന് കണക്കാക്കുന്ന ചൈനയിലെയും ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിലാണ് കോവിഡാനന്തര പ്രശ്നങ്ങൾ ഏറ്റവും

ബെല്‍സ് പാള്‍സി ശ്രദ്ധവേണം

മുഖത്തിന്‍റെ ഒരുവശത്തെ പേശികള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. മണിക്കൂറുകള്‍കൊണ്ട് മുഖത്തിന്‍റെ രൂപം മാറുകയും ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടക്കുന്നതിനും ചിരിക്കുന്നതിനും പ്രയാസം അനുഭവപ്പെടുകയും ചെയ്യും. തലച്ചോറില്‍നിന്ന് മുഖത്തേക്ക് വരുന്ന ഞരമ്പുകളില്‍ (ഫേഷ്യല്‍ നെര്‍വ്) നീര്‍ക്കെട്ട് സംഭവിക്കുന്നതു മൂലമാണ്