ന്യൂഡൽഹി: കോവിഡിന്റെ സംഹാര താണ്ഡവം അവസാനിച്ചെങ്കിലും അതിന്റെ അപായ അലയൊലികൾ അടങ്ങുന്നില്ല. ലോകമെമ്പാടും കോവിഡാനന്തര കാലത്തെക്കുറിച്ചുള്ള പലവിധ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്.

അതിനിടെ, യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കോവിഡ് ബാധിതരെ വാർധക്യം പെട്ടെന്ന് പിടികൂടുന്നതായി പറയുന്നു. സ്ത്രീകളെയാണത് കൂടുതലായി ബാധിക്കുന്നത്. രക്തക്കുഴലുകൾക്ക് കട്ടി കൂടുന്നത് അടക്കമുള്ള കാരണങ്ങൾ മൂലമാണിതെന്ന് ഗവേഷകർ പറയുന്നു. കോവിഡ് അണുബാധ സ്ത്രീകളുടെ രക്തക്കുഴലുകള്‍ക്ക് അഞ്ച് വര്‍ഷത്തെ പ്രായം കൂട്ടുന്നുണ്ടെന്നും അത് സ്ത്രീകളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് തള്ളിയിടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ട്രോക്കിനും ഹൃദയാഘാതത്തിനുമുള്ള സാധ്യതകൂടുന്നതായും ഗവേഷകര്‍ പറയുന്നുണ്ട്.

‘ലോങ് കോവിഡ്’ എന്ന് വിളിക്കപ്പെടുന്ന കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചശേഷം ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ സ്ഥിരമായ ലക്ഷണങ്ങൾ അനുഭവിച്ച സ്ത്രീകൾക്കാണ് കൂടുതൽ വാർധക്യബാധ. കോവിഡ് ബാധിച്ച പലർക്കും മാസങ്ങളോ വർഷങ്ങളോ നീളുന്ന ലക്ഷണങ്ങൾ അവശേഷിക്കുന്നുണ്ട്. എന്നാലും, ഈ ലക്ഷണങ്ങൾ സൃഷ്ടിക്കാൻ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പാരിസ് യൂനിവേഴ്സിറ്റി ഗവേഷക സംഘത്തിലെ റോസ മരിയ ബ്രൂണോ പറഞ്ഞു.

ആസ്‌ട്രേലിയ, ബ്രസീൽ, യൂറോപ്പ് എന്നിവയുൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള 2400 ആളുകളിൽ ഗവേഷണം നടത്തിയാണ് കണ്ടെത്തൽ. അതിൽ പകുതിയോളം സ്ത്രീകളായിരുന്നു. പ്രായത്തിനനുസരിച്ച് രക്തക്കുഴലുകൾ കട്ടിയാകുമെങ്കിലും കോവിഡ് ബാധ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തും. അത് പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കും. 60 വയസ്സുള്ള സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത മൂന്ന് ശതമാനം വർധിച്ചെന്നും ഗവേഷണത്തിൽ കണ്ടെത്തി. പുരുഷന്മാരെ ഈ ദുര്യോഗം കാര്യമായി ബാധിക്കുന്നില്ലെന്നും കണ്ടെത്തലിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രത്നാകരന്റെ വൃക്കദാനത്തിന് കാൽനൂറ്റാണ്ട്

പാലക്കാട്: ഭാര്യക്ക് വൃക്ക പകുത്തുനൽകിയ രത്നാകരന്റെ ജീവിതയാത്രക്ക് കാൽ നൂറ്റാണ്ടിന്റെ കരുത്ത്. 25 കൊല്ലം മുമ്പാണ് ഭാര്യ സുധക്ക് വൃക്കസംബന്ധമായ അസുഖം കണ്ടെത്തിയത്. അന്നത്തെ കാലത്ത് വൃക്കമാറ്റിവെക്കൽ സങ്കീർണമായിരുന്നു. ഇന്ത്യയിൽതന്നെ ഭാര്യക്ക് വൃക്ക നൽകുന്ന ആദ്യ കേസായിരുന്നു രത്നാകരന്റേത്. 2000 ജനുവരിയിലായിരുന്നു

ഇന്ന് ലോക മാനസികാരോഗ്യ ദിനം; തൊഴിലിടങ്ങളിൽ എരിഞ്ഞടങ്ങരുത്

ഒരു വ്യക്തി ഭൂരിഭാഗം സമയവും ചിലവഴിക്കുന്നത് ജോലിസ്ഥലത്താണ്. മാറുന്ന ജീവിത സാഹചര്യങ്ങൾ തൊഴിൽ സംസ്കാരത്തെയും ബാധിച്ചു. ഐടി, ബാങ്കിങ്, പൊലീസ്, ആരോഗ്യം, മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ സമ്മർദം വളരെ കൂടുതലാണ്. അമിത ജോലിഭാരം മൂലം സമ്മർദം താങ്ങാനാവാതെ പലരും

കുട്ടികളിലെ അമിതവണ്ണം അവഗണിക്കരുത്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 5 വയസ്സിന് താഴെയുള്ള 41 ദശലക്ഷം കുട്ടികൾ അമിതവണ്ണമുള്ളവരാണ്. ഇത് ആഗോളതലത്തിൽ വലിയ ആശങ്കകൾ ഉയർത്തുന്ന പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ത്യയും ഈ അപകടകരമായ പ്രവണതയിൽനിന്ന് ഒഴിവായിട്ടില്ല. കുട്ടികളിൽ അമിതവണ്ണം ഗണ്യമായി വർധിച്ചുവരുകയാണ്. കുട്ടികളിലെ അമിതവണ്ണത്തിലേക്ക്