പാലക്കാട്: ‘നിപ’യുമായി ബന്ധപ്പെട്ട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം 160 വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ച് പുണെയിലേക്ക് അയച്ചതായി ജില്ല കലക്ടർ അറിയിച്ചു. സംഘം ചൊവ്വാഴ്ച അഗളിയിലെ കള്ളമല സന്ദർശിച്ചു.

നിപ രോഗബാധ കണ്ടെത്തിയ പ്രദേശത്ത് ചൊവ്വാഴ്ച മൃഗങ്ങൾക്കിടയിൽ അസ്വാഭാവിക മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒരു വവ്വാലിന്റെ ജഡം സാമ്പ്ൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നിലവിൽ ജില്ലയിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ കുമരംപുത്തൂർ സ്വദേശി മരിച്ചു. തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്.

12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ചുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 178 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 31 പേർ ഹൈ റിസ്ക് ലിസ്റ്റിലും 75 പേർ ലോ റിസ്ക് ലിസ്റ്റിലുമുണ്ട്. ജില്ല മാനസികാരോഗ്യ വിഭാഗം ചൊവ്വാഴ്ച 63 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി.

കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചശേഷം 403 കുടുംബങ്ങൾക്ക് നേരിട്ട് റേഷൻ നൽകിയതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകളിൽ കർശന നിയന്ത്രണം തുടരുന്നുണ്ട്. ജില്ല ഭരണകൂടം തയാറാക്കിയ നിപ രോഗിയുടെ റൂട്ട് മാപ്പിൽ പരാമർശിക്കാത്ത കെ.എസ്.ആർ.ടി.സി യാത്രകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്

കോളറ ബാധ മൂന്നു വിധത്തിൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്

തിരുവനന്തപുരം: നിയന്ത്രണ വിധേയമെന്ന് കരുതിയിരുന്ന ജലജന്യരോഗങ്ങൾ തിരിച്ചെത്തുന്നത് പൊതുജനാരോഗ്യ മേഖലയിലുയർത്തുന്നത് വലിയ വെല്ലുവിളി. തലസ്ഥാനത്ത് സ്ഥിരീകരിച്ച കോളറക്ക് പുറമേ, സംസ്ഥാന വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന മഞ്ഞപ്പിത്ത ബാധയാണ് ഈ ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നത്. മൂന്നു വിധത്തിലാണ് കോളറ ബാധ. നിർജലീകരണം ഇല്ലാത്തവരാണെങ്കിലും

ആന്റിബയോട്ടിക്കിലും രക്ഷയില്ലെന്ന് പഠനം

കണ്ണൂർ: ആന്റി ബയോട്ടിക്കുകൾക്കെതിരെ രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതായി പഠനം. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുസംബന്ധിച്ച പ്രബന്ധം തൃശൂരിൽ നടന്ന കേരള വെറ്ററിനറി ശാസ്ത്ര കോൺഗ്രസിൽ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. രോഗാണുക്കൾ ആന്റി

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

എലിപ്പനി: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

representational image representational image പത്തനംതിട്ട: രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ എലിപ്പനി മരണകാരണമായേക്കാമെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പനി, തലവേദന, കഠിനമായ ക്ഷീണം, പേശിവേദന തുടങ്ങിയവ പ്രധാനലക്ഷണങ്ങളാണ്. കഠിനമായ ക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍