വിറ്റാമിൻ ഡി കുറവുള്ള നവജാതശിശുവിന് പിന്നീടുള്ള ജീവിതത്തിൽ ഓട്ടിസം, ശ്രദ്ധക്കുറവ്-ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡി.എച്ച്.ഡി), സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ക്വീൻസ്‌ലാൻഡ് സർവകലാശാലയാണ് പഠനം നടത്തിയത്.

71,000ത്തിലധികം വ്യക്തികളുടെ വിറ്റാമിൻ ഡി നില ഗവേഷകർ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ഇവരിൽ പലർക്കും കുട്ടിക്കാലത്തോ യൗവനത്തിന്റെ തുടക്കത്തിലോ മാനസികാരോഗ്യ വൈകല്യങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. മേജർ ഡിപ്രസീവ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, എ.ഡി.എച്ച്.ഡി, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എ.എസ്.ഡി), അനോറെക്സിയ നെർവോസ എന്നിവ വിറ്റാമിന്‍ ഡിയുടെ അഭാവത്തിൽ സംഭവിക്കാമെന്നും പഠനം പറയുന്നു.

ഗർഭകാലത്തും ആദ്യകാല ജീവിതത്തിലും വിറ്റാമിൻ ഡി സപ്ലിമെന്റേഷൻ നൽകുന്നത് പിന്നീട് ചില മാനസിക വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറക്കാൻ സഹായിക്കുമെന്ന ആശയത്തെ ഈ കണ്ടെത്തലുകൾ പിന്തുണക്കുന്നു. വിറ്റാമിന്‍ ഡി കുട്ടികളുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും വിറ്റാമിൻ ഡി പ്രധാനമാണ്. അസ്ഥികളുടെ വളര്‍ച്ചയിലും രോഗപ്രതിരോശേഷി കൂട്ടുന്നതിലുമെല്ലാം ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് അകാല വാര്‍ധക്യത്തിന് കാരണമാവുകയും പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യും.

ഗർഭകാലത്ത് സാൽമൺ, സാർഡിൻ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, മീൻ കരൾ എണ്ണ, ഫോർട്ടിഫൈഡ് ഡയറി അല്ലെങ്കിൽ സസ്യാധിഷ്ഠിത പാൽ, ചില ധാന്യങ്ങൾ, ജ്യൂസുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വിറ്റാമിൻ ഡി അളവ് കുറവുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കുട്ടിക്കാലത്തോ പ്രായപൂർത്തിയായപ്പോഴോ സ്കീസോഫ്രീനിയ, എഡി.എച്ച്.ഡി, ഓട്ടിസം ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് 2016ലെ പഠനവും പറയുന്നു. ഇവയിൽ സ്കീസോഫ്രീനിയ, ഓട്ടിസം എന്നിവ ഇരട്ടി അപകടസാധ്യത കാണിക്കുന്നു. വിറ്റാമിൻ ഡി കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും കൃത്യമായ പരിശോധന നടത്തുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്

കുവൈത്ത് സിറ്റി: എയ്ഡ്‌സിനെതിരായ പ്രതിരോധത്തിലും പോരാട്ടത്തിലും മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 94 ശതമാനവുമായി അറബ്, മിഡിലീസ്റ്റേൺ തലങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. എയ്ഡ്‌സും പ്രത്യുൽപാദന രോഗങ്ങളും സംബന്ധിച്ച വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ്

ആസ്ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് റിപ്പോർട്ട്

ആസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ഇന്ത്യയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ട്. ആസ്‌ട്രേലിയയിലെ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ മനുഷ്യ കേസാണിത്. വിക്ടോറിയ നഗരത്തിലാണ്

ഉയർന്ന പ്രോട്ടീൻ അസ്ഥികളെ ദുർബലമാക്കുമോ?

മസിലുകൾ പെരുപ്പിക്കാൻ ഉയർന്ന അളവിൽ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പ്. ഇത് നിങ്ങളുടെ എല്ലുകളെ ദുർബലമാക്കിയേക്കാം. കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിങ്ങനെ അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്ന ഘടകങ്ങൾക്ക് പഴങ്ങളിലും പച്ചക്കറികളിലും നിന്നാണ് മതിയായ പോഷകങ്ങൾ ലഭിക്കുന്നത്.