കൊച്ചി: മുടി മാറ്റി നടുന്ന (ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ) ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ ബാക്ടീരിയൽ ബാധ കാരണം വേദന തിന്നുകഴിയുകയാണ് എറണാകുളം സ്വദേശിയായ യുവാവ്. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് പിന്നാലെയാണ് തലയിൽ ബാക്ടീരിയ ബാധയുണ്ടായത്. തലയിലെ മാംസം തിന്നുന്ന ബാക്ടീരിയയാണ് ബാധിച്ചത്. തലയോട്ടി പുറത്തുകാണുന്ന അവസ്ഥയിലായ യുവാവ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. യുവാവ് പരാതി നൽകിയതോടെ പനമ്പിള്ളി നഗറിലെ ഇൻസൈറ്റ് ഡെർമ ക്ലിനിക്ക് പൂട്ടി ഡോക്ടർ സ്ഥലംവിട്ടതായാണ് റിപ്പോർട്ടുകൾ.

എറണാകുളം സ്വദേശിയായ സനിലിനാണ് ദുരവസ്ഥയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സനിൽ പനമ്പിള്ളി നഗറിലെ ഇൻസൈറ്റ് ഡെർമ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് എത്തിയത്. ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് അവിടെ സമീപിച്ചത്. തലയുടെ മുൻഭാഗത്തായിരുന്നു ട്രാൻസ്പ്ലാന്‍റേഷൻ. ഹൈദരാബാദ് സ്വദേശിയായിരുന്നു ഡോക്ടർ. ഫെബ്രുവരി 26, 27 തിയതികളിലായിരുന്നു ട്രാൻസ്പ്ലാന്‍റേഷൻ. മുടി മാറ്റിനട്ടതിന് പിന്നാലെ മാർച്ച് ആദ്യം തലക്ക് കടുത്ത വേദന വരാൻ തുടങ്ങി. പിന്നീട് പഴുപ്പു വരികയും നീരൊലിക്കാൻ തുടങ്ങുകയും ചെയ്തു.

ക്ലിനിക്കിലെ ഡോക്ടറെ അറിയിച്ചപ്പോൾ ഇത് സ്വാഭാവികമാണെന്നായിരുന്നു മറുപടി. അവർ നിർദേശിച്ച പ്രകാരം ഹെഡ് വാഷ് ചെയ്തെങ്കിലും പ്രശ്നം കൂടുതൽ വഷളായി. ഇവർ നിർദേശിച്ച സ്റ്റിറോയിഡുകൾ ഉപയോഗിച്ചതോടെ ആരോഗ്യാവസ്ഥ തന്നെ താളംതെറ്റി. തലയിലെ പഴുപ്പ് വർധിച്ചുവന്നു.

പിന്നീട്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തലയിലെ മാംസം നഷ്ടമായി തലയോട്ടി പുറത്തുകാണുന്ന അവസ്ഥയായിരുന്നു. തലയുടെ മുൻഭാഗം കുഴിയായിരുന്നു. അതിഗുരുതരമാണ് നിലയെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. തുടർന്നുള്ള ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് സനിൽ. 13 ശസ്ത്രക്രിയകളാണ് തലയിൽ നടത്തിയത്. കാലിൽ നിന്ന് തൊലിയെടുത്ത് തലയിൽ ചേർക്കുകയാണ് ചെയ്യുന്നത്. തലയോട്ടിയിലെ പഴുപ്പ് ശേഖരിക്കുന്ന മെഷീനുമായാണ് സനിലിന്‍റെ ഇപ്പോഴത്തെ ജീവിതം. രണ്ട് മാസത്തിലേറെയായി മര്യാദക്ക് ഉറങ്ങിയിട്ടെന്ന് ഇദ്ദേഹം പറയുന്നു.

പനമ്പിള്ളി നഗറിലെ സ്ഥാപനത്തിനെതിരെ തേവര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ ഏതാനും ദിവസമായി ഇൻസൈറ്റ് ഡെർമ ക്ലിനിക്ക് അടച്ചിട്ട നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ ടിപ്സ്

സന്തോഷ വർഷത്തിന് നാച്വറൽ ഡോപമിൻ ബൂസ്റ്റർ
 ടിപ്സ്

ബില്ലിങ് കൗണ്ടറിലാകട്ടെ ഒ.പി ടിക്കറ്റെടുക്കാനുള്ള വരിയിലാകട്ടെ, നിങ്ങളുടെ പിന്നിലുള്ളയാളോട് മുന്നിലേക്ക് കയറി നിന്നുകൊള്ളാൻ പറഞ്ഞു നോക്കൂ. അയാളുടെ സന്തോഷം നിങ്ങളിലും സന്തോഷം നിറയ്ക്കും മരത്തിൽ നിന്നു വീഴുന്ന ഇലകളെ പിടിക്കാൻ നോക്കിയിട്ടുണ്ടോ? കേൾക്കുന്നത്ര എളുപ്പമല്ല, പക്ഷെ രസമാണ്.

മരുന്ന് കഴിച്ചിട്ടും വിറ്റമിൻ ഡി കൂടുന്നില്ലേ?

വിറ്റമിൻ ഡി ശരീരം ആഗിരണം ചെയ്യാതിരിക്കുന്നതിന് കാരണമായ ചില തെറ്റുകൾ ഇതാ: എല്ല് ബലത്തിനും പ്രതിരോധശേഷിക്കും മാനസികാരോഗ്യത്തിനുമെല്ലാം അനിവാര്യമായ വിറ്റമിൻ ഡിയുടെ അഭാവം ചില്ലറയൊന്നുമല്ല പ്രശ്നം സൃഷ്ടിക്കുക. ഡി കുറവാണെങ്കിൽ ടാബ്‍ലറ്റുകൾ കഴിക്കാൻ പറയും ഡോക്ടർമാർ. എന്നാൽ, മരുന്ന് കഴിച്ചിട്ടും മാറ്റമില്ലെങ്കിലോ?

അപൂർവ രോഗങ്ങളെയും മാനസികാവസ്ഥളെയും ചിത്രീകരിച്ച എട്ട് ബോളിവുഡ് ചിത്രങ്ങൾ

അപൂർവ രോഗങ്ങളെയും മാനസികാവസ്ഥളെയും ചിത്രീകരിച്ച എട്ട് ബോളിവുഡ് ചിത്രങ്ങൾ

മാനസിക സംഘർഷങ്ങളും ദൗർബല്യങ്ങളും നേരിടുന്ന വ്യക്തികളുടെ എണ്ണം ലോകമെങ്ങും വർധിച്ചു വരികയാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേർ ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദം അനുഭവിക്കുന്നവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തൽ. മാനസിക പ്രശ്നങ്ങളെ രോഗം, ഭ്രാന്ത് തുടങ്ങിയ തലങ്ങളിലൂടെ