ഇക്കാലത്ത് മുതിർന്നവരിൽ ഭൂരിഭാഗം പേരും ബി.പിക്ക് (രക്തസമ്മർദം) മരുന്ന് കഴിക്കുന്നവരാണ്. സ്ഥിരമായി മരുന്ന് കഴിച്ചിട്ടും ബി.പിയിൽ കാര്യമായ മാറ്റമില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കപ്പെടുന്നത് മരുന്ന് കഴിച്ചതുകൊണ്ട് മാത്രമല്ല, എല്ലാ ദിവസവും ഒരേ സമയം കഴിക്കുന്നത് പ്രധാനമാണെന്ന് മിക്കവർക്കും അറിയില്ലെന്ന് ഡൽഹി അപ്പോളോ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റായ ഡോ. സുരഞ്ജിത് ചാറ്റർജി പറയുന്നു.

രക്തക്കുഴലുകൾ വിശ്രമിക്കുക, ഹൃദയമിടിപ്പ് കുറയ്ക്കുക, അല്ലെങ്കിൽ ശരീരത്തിൽ അധിക ദ്രാവകം നിലനിർത്തുന്നത് തടയുക എന്നിങ്ങനെ വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചാണ് രക്തസമ്മർദ്ദ മരുന്നുകൾ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഒരേ സമയം സ്ഥിരമായി മരുന്ന് കഴിക്കുമ്പോൾ, അത് രക്തപ്രവാഹത്തിൽ മരുന്നിന്‍റെ സ്ഥിരമായ സാന്ദ്രത നിലനിർത്തുന്നു. മാത്രമല്ല, രക്തസമ്മർദത്തിൽ തുടർച്ചയായ നിയന്ത്രണം ഉറപ്പാക്കുകയും ഏറ്റക്കുറച്ചിലുകൾ തടയുകയും ചെയ്യുന്നു.

എന്നാൽ, ദിവസും പല സമയങ്ങളിലാണ് ബി.പിയുടെ മരുന്ന് കഴിക്കുന്നതെങ്കിൽ ഈ ഫലം ലഭിക്കില്ല. മാത്രമല്ല, അനിയന്ത്രിത ഹൈപ്പർടെൻഷന്‍റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

മരുന്ന് കഴിക്കാതിരുന്നാൽ ഇതിലും വലിയ ദോഷമാണുണ്ടാകുക. മരുന്ന് കഴിക്കാതിരുന്നാൽ രക്താതിമർദ്ദം വീണ്ടും താളംതെറ്റും. രക്തസമ്മർദ്ദം ഗണ്യമായി ഉയർന്നേക്കാം. ഇത് ഹൃദയത്തിലും ധമനികളിലും അധിക സമ്മർദ്ദം ചെലുത്തും. ഹൃദയാഘാതത്തനും

സ്ട്രോക്കിനും സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശിഫ അല്‍ജസീറ ആശുപത്രിയില്‍ അത്യപൂർവ ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ

മനാമ: ശിഫ അല്‍ജസീറ ആശുപത്രിയിൽ അത്യാധുനിക ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി (പിത്തസഞ്ചി ശസ്ത്രക്രിയ) വിജയകരമായി നിർവഹിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായി 28കാരിയായ വിദേശ യുവതിയുടെ പിത്തസഞ്ചിയില്‍നിന്ന് നീക്കംചെയ്തത് അമ്പതിലേറെ കല്ലുകളാണ്. അസ്സഹനീയമായ വേദനയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു കെനിയക്കാരിയായ യുവതി. രോഗബാധിതമായ പിത്തസഞ്ചി നീക്കംചെയ്യാന്‍ ഉപയോഗിക്കുന്ന

ഏഴുപേർക്ക്കൂടി ഡെങ്കി, 25 പേർക്ക് രോഗലക്ഷണം

ഏഴുപേർക്ക്കൂടി ഡെങ്കി, 25 പേർക്ക് രോഗലക്ഷണം

കൊല്ലം: ഇടവിട്ട് പെയ്യുന്ന മഴക്കൊപ്പം ജില്ലയിൽ പനിബാധിതരും കൂടുന്നു. കഴിഞ്ഞദിവസം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് 368 പേർ ചികിത്സ തേടി. കടുത്ത പനിയുള്ള 12 പേർ ഐ.പി വിഭാഗത്തിൽ ചികിത്സയിലാണ്. ഏഴുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: വനിത ശിശുവികസന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: വനിത ശിശുവികസന വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം.