കണ്ണൂർ: പേവിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും പേവിഷ ബാധക്കുള്ള വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരി (ആരോഗ്യം) അറിയിച്ചു.

ഇവ ശ്രദ്ധിക്കാം

വളർത്തുമൃഗങ്ങളുടെയോ തെരുവുനായ്ക്കളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് പൈപ്പ് തുറന്നുവെച്ച് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം. മുറിവുള്ള ഭാഗം നന്നായി കഴുകിയതിനു ശേഷം, പേവിഷ ബാധക്കുള്ള വാക്സിൻ ലഭ്യമാകുന്ന ഏറ്റവും അടുത്ത ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിക്കണം.

വളർത്തുമൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗനിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. മറ്റ് അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദേശവും വാക്സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽനിന്ന് ലഭിക്കും.

പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്. ചെറിയ കുട്ടികളെ വളർത്തുമൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറക്കണം.

വളർത്തുമൃഗങ്ങൾക്ക് പേവിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ എടുക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പിടിവിട്ട് പകർച്ചവ്യാധി മരണം

പിടിവിട്ട് പകർച്ചവ്യാധി മരണം

കോഴിക്കോട്: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം താളംതെറ്റുന്നുവെന്ന സൂചന നൽകി മരണം കുത്തനെ ഉയർന്നു. ആരോഗ്യ വകുപ്പ് വെബ്സൈറ്റ് പ്രകാരം മഞ്ഞപ്പിത്ത (ഹെപ്പറ്റൈറ്റിസ് എ) മരണം നാലിരട്ടിയായി. എലിപ്പനി മരണം കഴിഞ്ഞ വർഷത്തെക്കാൾ 60 ശതമാനം കൂടി. 80 എലിപ്പനി മരണങ്ങളാണ് ഇത്തവണ

മുഹ്സിനയുടെ ഹൃദയത്തിന് വലതുതാളം

പാലക്കാട്: നാമോരോരുത്തരുടെയും ഇടതുഭാഗത്താണ് ഹൃദയം. നെഞ്ചിന്റെ മധ്യഭാഗത്തുനിന്ന് ഇടത്തേക്ക് അൽപം മാറി ശ്വാസകോശങ്ങൾക്കിടയിൽ. എന്നാൽ, സൗദിയിലെ ദമ്മാം അൽഖൊസാമ ഇന്റർനാഷനൽ സ്കൂൾ ഭൗതികശാസ്ത്ര അധ്യാപിക എറണാകുളത്തുകാരി മുഹ്സിന കരീമിന്റെ ഹൃദയത്തിന് വലതുതാളമാണ്. വൈദ്യശാസ്ത്രത്തിൽ ഡെക്‌സ്‌ട്രോകാർഡിയ എന്നു പറയുന്ന അപൂർവാവസ്ഥ. എറണാകുളം ഏലൂർ

‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പാലിയേറ്റിവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ നടത്തും. സമൂഹത്തിലെ എല്ലാവരും അവരുടെ ചുറ്റുമുള്ള കിടപ്പുരോഗികൾക്കായി അവരാൽ കഴിയുംവിധം സാന്ത്വന പരിചരണ സേവനങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സന്നദ്ധ സേന