വൈറ്റമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഇല്ലാത്തത് എല്ലുകളും പേശികളും ദുർബലമാകാൻ കാരണമാകും. പ്രമേഹം പോലെ സങ്കീർണമായ രോഗങ്ങളുമായും വൈറ്റമിൻ ഡിക്ക് വലിയ ബന്ധമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ തോതിനെ സ്വാധീനിക്കുന്ന ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ പങ്കാണ് വൈറ്റമിൻ ഡി വഹിക്കുന്നത്. ഇൻസുലിൻ ഉൽപാദനം, ഇൻസുലിൻ പ്രതിരോധം, പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനം എന്നിവയെല്ലാമായി വൈറ്റമിൻ ഡി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്.

ശരീരത്തിൽ ലീറ്ററിന് 80 നാനോമോൾസ് എങ്കിലും വൈറ്റമിൻ ഡി ഉണ്ടെങ്കിലേ പഞ്ചസാരയുടെ തോത് സാധാരണ നിലയിൽ നിർത്താൻ സാധിക്കുകയുള്ളുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രായമായവർക്ക് 50 നാനോമോൾസിലും താഴേക്ക് പോകുന്നത് പ്രമേഹ സാധ്യത ഉയർത്തുന്നു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹങ്ങളിലേക്ക് നയിക്കാൻ വൈറ്റമിൻ ഡി അഭാവത്തിന് സാധിക്കും. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾക്ക് വൈറ്റമിൻ ഡി റിസപ്റ്ററുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹവുമായി മാത്രമല്ല ഹൃദയാരോഗ്യവുമായും വൈറ്റമിൻ ഡിക്ക് ബന്ധമുണ്ട്. ആവശ്യത്തിന് വൈറ്റമിൻ ഡി ഇല്ലാത്തത് രക്തസമ്മർദം ഉയർത്താനും ഹൃദ്രോഗസാധ്യത വർധിപ്പിക്കാനും കാരണമാകുമെന്ന ചില ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. 14നും 17നും ഇടയിൽ പ്രായമുള്ളവർക്ക് ശുപാർശ ചെയ്യപ്പെടുന്ന പ്രതിദിന വൈറ്റമിൻ അളവ് 600 ഇന്റർനാഷനൽ യൂണിറ്റുകളാണ്. 71ന് മുകളിൽ പ്രായമുള്ളവർക്ക് പ്രതിദിനം 800 ഇന്‍റർനാഷണൽ യൂണിറ്റ് വൈറ്റമിൻ ഡി ആവശ്യമാണെന്ന് വിദഗ്‌ധർ പറയുന്നു.

മുട്ട, ചില മീനുകൾ, ചീസ്, കരൾ, സോയ മിൽക്ക്, ഓട് മീൽ, ധാന്യങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ഡി വർധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളാണ്. സൂര്യപ്രകാശം ഏൽക്കുമ്പോഴും ശരീരം വൈറ്റമിൻ ഡി ഉൽപാദിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഭീതി പരത്തി എംപോക്സ്; 116 രാജ്യങ്ങളിൽ പടർന്നു, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: എംപോക്സ് എന്ന മങ്കി പോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായി റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഉടൻ യോഗം ചേരാൻ തീരുമാനിച്ചു. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ

അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതിൽ ഒരാൾക്ക് അൽഷിമേഴ്സ് ?!

അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതിൽ ഒരാൾക്ക് അൽഷിമേഴ്സ് ?!

മെഡിക്കൽ കോളജ്: അറുപത്തഞ്ച് വയസ്സ് കഴിഞ്ഞ ഒമ്പതുപേരിൽ ഒരാൾക്ക് അൽഷിമേഴ്സ് രോഗം ബാധിക്കുന്നതായി വിദഗ്ധർ. രണ്ടു തലമുറകളിൽ പാരമ്പര്യമായി രോഗം ഉണ്ടെങ്കിൽ അടുത്ത തലമുറക്ക് അഞ്ചു ശതമാനം രോഗ സാധ്യതയെന്നും കണ്ടെത്തൽ. ലോക അൽഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട് പുറത്ത്. യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിൻ കാരണമാകുന്നില്ലെന്നും, വാക്സിൻ ചെറുപ്പക്കാർക്കിടയിൽ മരണ സാധ്യത