കൊച്ചി: എച്ച്.ഐ.വി അണുബാധിതർക്കുള്ള ധനസഹായത്തിന്‍റെ കുടിശ്ശിക അനുവദിക്കാൻ വേണ്ടത് 12.66 കോടി രൂപ. 2024 ഡിസംബർ വരെയുള്ള കുടിശ്ശിക അനുവദിക്കാൻ ആവശ്യമായ തുകയാണിത്. എച്ച്.ഐ.വി ബാധിതർക്ക് സംസ്ഥാന സർക്കാർ പ്രതിമാസം 1000 രൂപയാണ് സഹായമായി നൽകുന്നത്. കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽനിന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകളുള്ളത്.

എയ്ഡ്സ് ബോധവത്കരണത്തിനും തുടർചികിത്സക്കുമായി ഒമ്പതുവർഷത്തിനിടെ 80.48 കോടിയാണ് അനുവദിച്ചത്. സൊസൈറ്റിയുടെ പരിശോധനാ കേന്ദ്രങ്ങളായ ഐ.സി.ടി.സി- ജ്യോതിസ് വഴി പരിശോധിച്ച് എച്ച്.ഐ.വി അണുബാധ കണ്ടെത്തിയതിൽ 22,807 പുരുഷന്മാരും 14,178 സ്ത്രീകളുമാണുള്ളത്. നിലവിൽ കേരളത്തിൽ ഉഷസ്സ് എന്ന 15 എച്ച്.ഐ.വി ചികിത്സാ കേന്ദ്രങ്ങളുണ്ട്. ഇതുവഴി 17,020 പേർ ചികിത്സ സ്വീകരിക്കുന്നുണ്ട്.

സൊസൈറ്റി സ്ഥാപിതമായ 1999 മുതൽ ഇതുവരെ എച്ച്.ഐ.വി അണുബാധയേറ്റ് 5905 പേർ മരിച്ചിട്ടുണ്ട്. ഇതിൽ 4198 പേർ പുരുഷന്മാരും 1707 പേർ സ്ത്രീകളുമാണ്.എച്ച്.ഐ.വി ബോധവത്കരണത്തിനുവേണ്ടി മാത്രം 2016 മുതൽ ഇതുവരെ കേന്ദ്രസർക്കാർ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി വഴി 13.9 കോടി ചെലവഴിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൈസ്റ്റ്നൈൽ പനി മരണ സംശയം; വീണ്ടും പരിശോധനക്ക് ആരോഗ്യവകുപ്പ്

പാലക്കാട്: മുണ്ടൂരില 67കാരൻ മരിച്ചത് വെസ്റ്റ്നൈൽ പനി ബാധിച്ചല്ലെന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം വന്ന സാഹചര്യത്തിൽ വീണ്ടും പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. നേരത്തെ പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വയോധികൻ മരിച്ചത് വെസ്റ്റ് നൈൽ പനി മൂലമാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.

മണ്ണിനും ദ്രോഹം മനുഷ്യനും ദോഷം

മണ്ണിനും ദ്രോഹം മനുഷ്യനും ദോഷം

മരുന്നിന്‍റെ അമിത ഉപയോഗവും ദുരുപയോഗവും കൂടുതൽ രോഗാതുരമായ സമൂഹത്തിലേക്കാകും നയിക്കുക. മനുഷ്യ ആരോഗ്യത്തെ മാത്രമല്ല, പ്രകൃതിയെയും നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളെയുമെല്ലാം അത് ബാധിക്കുന്നു. ആവശ്യമില്ലാതെയും ഡോക്ടർമാർ നിർദേശിക്കാതെയും വാങ്ങിക്കൂട്ടിയ മരുന്നുകൾ കൊണ്ട് ഓരോ വീടും മിനി ഫാർമസികളായി മാറുന്നതിന്‍റെ അപകടം ഇനിയും

ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു; മരണകാരണം അനസ്തേഷ്യയിലെ പിഴവെന്ന് പിതാവ്

ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചു; മരണകാരണം അനസ്തേഷ്യയിലെ പിഴവെന്ന് പിതാവ്

ഹൈദരാബാദ്: ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചതായി പരാതി. ലക്ഷ്മി നാരായണ വിൻജം എന്ന 28കാരനാണ് വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടത്. ഹൈദരാബാദ് ജൂബിലി ഹിൽസിലെ എഫ്.എം.എസ് ഇന്റർനാഷനൽ ദന്തൽ ക്ലിനിക്കിനെതിരെയാണ് പരാതി. അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് പിതാവ് രാമുലു