പുണെ: മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച ഒരാൾ മരിച്ചതായി റിപ്പോർട്ട്. ആദ്യം രോഗം സ്ഥിരീകരിച്ച 64 കാരിയാണ് മരിച്ചത്. മരിച്ചയാൾക്ക് രക്താതിമർദ്ദം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ പുണെയില്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി.

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലന്‍ ബാരി സിൻഡ്രോം. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതം വരെയുണ്ടാകാം.

കഠിനമായ വയറുവേദനയാണ് മിക്കവരിലും പ്രകടമായ ലക്ഷണമെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. രോഗബാധയുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധിച്ചപ്പോൾ നോറോ വൈറസ്, കാംപിലോബാക്ടര്‍ ജെജുനി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരവും പരിശോധിക്കണം-വീണ ജോര്‍ജ്

തിരുവനന്തപുരം: മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. ലോകത്ത്

കൗമാരക്കാർക്കിടയിൽ ഫിറ്റ്‌നസ് വിഡിയോകൾ നിയന്ത്രിക്കാനൊരുങ്ങി യൂ ട്യൂബ്

കൗമാരക്കാർക്കിടയിൽ ഫിറ്റ്‌നസ് വിഡിയോകൾ നിയന്ത്രിക്കാനൊരുങ്ങി യൂ ട്യൂബ്

ലണ്ടൻ: ചിലതരം ആരോഗ്യ, ഫിറ്റ്നസ് വിഡിയോകൾ കൗമാരപ്രായത്തിലുള്ളവർ കാണുന്നതിൽ യൂ ട്യൂബ് നിയന്ത്രണം കൊണ്ടുവരുന്നു. നിലവിൽ 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്ക് ഫിറ്റ്നസ് സംബന്ധിയായ ഉള്ളടക്കം തിരയാനും കാണാനും കഴിയും. സമ്പൂർണമായ വിലക്കിനു പകരം ചിലതരം ശരീരങ്ങളെ മാതൃകകളാക്കുന്നവ ഉൾപ്പെടെയുള്ള

ലിറ്റർ കണക്കിന് വെള്ളം കുടിക്കല്ലേ…

ലിറ്റർ കണക്കിന് വെള്ളം കുടിക്കല്ലേ...

ശരീരം ‘ഡീടോക്സിഫൈ’ ചെയ്യാൻ ധാരാളം വെള്ളം കുടിക്കണമെന്ന് നാം കേൾക്കാറുണ്ട്. എന്നാൽ, അതേ വെള്ളം കുടി ഒരാളെ മരണത്തിന്റെ വക്കിലെത്തിച്ചാലോ. മനുഷ്യജീവിതത്തിന്റെ ആധാരമായ വെള്ളം കുടി അപകടം സൃഷ്ടിച്ച കഥ, സമൂഹമാധ്യമങ്ങളിൽ സജീവമായ ഡോ. സുധീർ കുമാറാണ് ‘എക്സി’ൽ വിവരിച്ചത്. ശരീരാരോഗ്യവും