ന്യൂഡൽഹി: ഇന്ത്യയിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ അണുബാധ നിരക്ക് (എസ്.എസ്.ഐ) നിരക്ക് പല ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നിർണായക പഠനം. മൂന്ന് പ്രധാന ആശുപത്രികളിൽ നിന്നായി 3,090 രോഗികളെ ഉൾപ്പെടുത്തിയാണ് ഐ.സി.എം.ആർ പഠനം നടത്തിയത്.

ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അണുബാധകളിൽ ഏറ്റവും വ്യാപകമായ ഒന്നാണ് ശസ്ത്രക്രിയാ അണുബാധ. എല്ലുകൾ പൊട്ടിയാലും മറ്റും അകത്ത് കമ്പിയും സ്ക്രൂവും പോലെയുള്ളവ നിക്ഷേപിച്ചുകൊണ്ടുള്ള ഓപ്പൺ റിഡക്ഷൻ ഇന്റേണൽ ഫിക്സേഷൻ സർജറി, അകത്തും പുറത്തുമായി ഇവ ഉറപ്പിച്ചുകൊണ്ടുള്ള ക്ലോസ്ഡ് റിഡക്ഷൻ ഇന്റേണൽ ഫിക്സേഷൻ സർജറി എന്നിവയിലൂടെയുള്ള അണുബാധ നിരക്ക് 54.2 ശതമാനമാണെന്ന് ഇവർ കണ്ടെത്തി.

എസ്.എസ്.ഐകൾ കാര്യമായ രോഗാവസ്ഥക്ക് കാരണമാകുന്നുവെന്നും ഇത് അമിതമായ ആരോഗ്യച്ചെലവുകളിലേക്കും ആശുപത്രിവാസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുന്നതിലേക്കും നയിക്കുന്നുവെന്നും പഠനം പുറത്തുവിട്ടു.

ജയ് പ്രകാശ് നാരായൺ അപെക്സ് ട്രോമ സെന്റർ, മണിപ്പാലിലെ കസ്തൂർബ ഹോസ്പിറ്റൽ, മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയിലാണ് പഠനം നടത്തിയത്. ഉയർന്ന വരുമാനമുള്ള പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് ആശുപത്രികളിലും എസ്.എസ്.ഐ നിരക്ക് കൂടുതലാണെന്ന് പഠനം കാണിക്കുന്നു.

മൊത്തം 3,090 രോഗികളിൽ 161 പേർ ശസ്ത്രക്രിയാ അണുബാധക്ക് ഇരകളായിട്ടുണ്ട്. മലിനമായ മുറിവുകളും 120 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ശസ്ത്രക്രിയകളും വർധിച്ച അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എസ്.എസ്.ഐ ബാധിതരായ രോഗികൾ കൂടുതൽ കാലം ആശുപത്രി വാസമനുഭവിക്കുന്നതായി പഠനം വെളിപ്പെടുത്തി.

ഇന്ത്യയിൽ ഡിസ്ചാർജിനു ശേഷമുള്ള കാലയളവ് ഉൾക്കൊള്ളുന്ന അണുബാധകൾക്കുള്ള ഒരു നിരീക്ഷണ സംവിധാനവും നിലവിലില്ല. അതിനാൽ, അണുബാധാ പഠനവുമായി ബന്ധപ്പെട്ട അപകടസാധ്യത തിരിച്ചറിയുന്നതിനും അനുപാതം കണക്കാക്കുന്നതിനും ആശുപത്രിവാസ സമയത്തും ഡിസ്ചാർജ് ചെയ്തതിനുശേഷവും തങ്ങൾ ഒരു ബഹുതല വിശകലനം നടത്തിയതായി ഐ.സി.എം.ആർ പറയുന്നു. ഡിസ്ചാർജ് ചെയ്തതിനു ശേഷമുള്ള നിരീക്ഷണത്തിലൂടെയാണ് 50 ശതമാനം എസ്.എസ്.ഐ ബാധിതരുടെ രോഗനിർണയം നടത്തിയത്. സംയോജിത ശസ്ത്രക്രിയകൾ രോഗികളിൽ എസ്.എസ്.ഐകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതായും കണ്ടു.

വിവിധ പരമ്പരാഗത ശസ്ത്രക്രിയകൾക്ക് വിധേയരായ രോഗികളെ ആറു മാസത്തോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിസെൻട്രിക് സിസ്റ്റമാറ്റിക് വിശകല ശ്രമമാണ് തങ്ങളുടെ പഠനമെന്നും രചയിതാക്കൾ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയം

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയം

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തില്‍ 91 ശതമാനം കുട്ടികള്‍ക്കും 100 ശതമാനം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 12,486 ഗര്‍ഭിണികള്‍ക്കും 85,480 അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. കൂടാതെ, ഇതുവരെ വാക്‌സിന്‍

കോവിഡ് വീണ്ടും; ജാഗ്രത വേണമെന്ന് ഐ.എം.എ

കോവിഡ് വീണ്ടും; ജാഗ്രത വേണമെന്ന് ഐ.എം.എ

കൊച്ചി: കോവിഡ് വീണ്ടും തലപൊക്കുന്നതായി ഐ.എം.എ കൊച്ചി. സംഘടനയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ നടത്തിയ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തല്‍. ചില വൈറല്‍ രോഗങ്ങളുടെ സവിശേഷതയാണിതെങ്കിലും കോവിഡിനിടയിലെ ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമായാണെന്നും യോഗം വിലയിരുത്തി. ഏപ്രില്‍ രണ്ടാം വാരം

മഞ്ഞപ്പിത്തം: മരണം എട്ടായി, മലപ്പുറത്ത് അടിയന്തര യോഗം നാളെ, ജില്ലയിൽ 3000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് (വൈറൽ ഹെപ്പറ്റൈറ്റിസ്) എട്ട് പേർ മരിച്ച സാഹചര്യത്തിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. പുതിയ സാഹചര്യത്തിൽ തിങ്കളാഴ്ച അടിയന്തരയോഗം ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടക്കും. ജില്ലയിൽ ഞായറാഴ്ച രണ്ട്