കുറ്റ്യാടി: രക്തരോഗം ബാധിച്ച അർജുന്റെ ജീവൻ രക്ഷിക്കാൻ സ്റ്റെം സെൽ റീ പ്ലാന്റേഷൻ ശസ്ത്രക്രിയക്കായി മൂലകോശദാതാവിനെ തേടി കുടുംബം. പരേതനായ അഡ്വ. മോഹൻദാസിന്റെയും കരണ്ടോട് ഗവ. എൽ.പി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകനാണ് അപൂർവ രോഗം ബാധിച്ചത്.

പതിനായിരം മുതൽ 10 ലക്ഷം വരെ ആളുകളിൽ ഒരാളുടെ മാത്രമാണ് മൂലകോശം സാമ്യമുള്ളതാകുന്നത്. സ്വന്തം കുടുംബത്തിൽ ഒരാളുടേത് സ്വീകരിച്ചെങ്കിലും വേണ്ടരീതിയിൽ പ്രതികരിക്കാത്തതിനാൽ അർജുന് വീണ്ടും സ്റ്റെം സെൽ റീ പ്ലാന്റേഷൻ ഓപറേഷൻ നടത്തേണം. ഇതിനായി ബന്ധുക്കൾ മൂലകോശ ദാതാവിനെ കിട്ടുന്നതിന് പൊതുജനങ്ങളുടെ സഹായം തേടുകയാണ്. മൂക്കിലാണ് മൂലകോശ സാമ്യ പരിശോധന നടത്തുക. അനുയോജ്യമാണെന്ന് കണ്ടെത്തിയാൽ ഒരുതവണ രക്തം നൽകിയാൽ മതി. ഇതിൽ നിന്ന് മൂലകോശം വേർതിരിച്ച് രോഗിക്കു നൽകും.

അർജുന്റെ സഹപാഠികളും പഠിച്ച കലാലയങ്ങളും മൂലകോശ ദാതാവിനെ കണ്ടെത്താനുള്ള യജ്ഞത്തിലാണ്. എൻ.എസ്.എസ് ആഭിഖ്യത്തിൽ മൊകേരി ഗവ. കോളജിൽ 13ന് രാവിലെ 10ന് ക്യാമ്പ് നടക്കും. ഫോൺ: 6745275004.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു; നാഡീവ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്…

എറണാകുളത്ത് ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു; നാഡീവ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്…

എറണാകുളം: ജില്ലയിൽ ആദ്യമായി ലൈം രോഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ലൈം രോഗം ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ഉണ്ടാകുന്നത്. ഇത് ചില പ്രാണികൾ വഴിയാണ് പകരുന്നത്. നാഡീവ്യൂഹത്തെ ബാധിച്ച്

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ഹെൽത്തിയാണ് ബിരിയാണി; പക്ഷേ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം

ബിരിയാണിയോളം രുചിയും പ്രിയവും പകർന്ന മറ്റെന്തുണ്ടാകും? ഒറ്റ മുഹൂർത്തത്തിനോ നാളിനോ ആകുമ്പോൾ പറയാൻ വേറെ ചിലതുണ്ടാകുമെങ്കിലും എന്നും എപ്പോഴും നാവിൽ കപ്പലോട്ടുന്ന രുചിക്കൂട്ടായി മറ്റൊന്നുമില്ല എന്നാകും ഉത്തരം. നാടെത്ര മാറിയാലും കടലെത്ര കടന്നാലും ചെറിയ രുചിഭേദങ്ങളോടെ അവിടെ ബിരിയാണിയുണ്ടെന്നതാണ് പുതുകാല വിശേഷം…

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

വിവ കേരളം ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി മൈലപ്ര

വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്തായി പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് മാറി. മെലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശോധനയും ചികിത്സയും ഉറപ്പാക്കിയത്. പഞ്ചായത്തിലെ 15 മുതൽ 59 വയസുവരെയുള്ള മുഴുവൻ പെൺകുട്ടികളിലും