കാസർകോട്: ജില്ല പൂർണമായും ക്ഷയരോഗമുക്തമായില്ല. 752 രോഗികളാണ് ജില്ലയിലുള്ളത്. അതിൽ 497 പുരുഷന്മാരും 255 സ്ത്രീകളുമാണ്. കൂടുതൽ യാത്രകൾ നടത്തുന്നവരും പുകവലിക്കുന്നതും പുരുഷന്മാരായതുകൊണ്ടാണ് രോഗം കൂടാൻ കാരണമെന്ന് ജില്ല മെഡിക്കൽ ഓഫിസ് പ്രസ് ക്ലബിൽ നടത്തിയ ശിൽപശാലയിൽ വ്യക്തമാക്കി. രോഗം ആർക്കും ഏതുസമയത്തും വരാൻ സാധ്യതയുണ്ട്.

ശരിയായ പരിശോധനയും ചികിത്സയും നേടിയാൽ ക്ഷയരോഗം പൂർണമായും ഭേദമാക്കാൻ കഴിയുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ് പറഞ്ഞു. ജില്ല ടി.ബി. സെന്ററിന്റെയും ജില്ല മെഡിക്കൽ ഓഫിസ് ആരോഗ്യത്തിന്റെയും ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് മാധ്യമപ്രവർത്തകർക്ക് ശിൽപശാല സംഘടിപ്പിച്ചത്.

പല്ല്, മുടി ഒഴികെ ശരീരത്തിന്റെ ഏത് അവയവത്തെയും ക്ഷയരോഗം ബാധിക്കാം. പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചികിത്സയെടുക്കാതിരുന്നാൽ മരണംവരെ സംഭവിക്കാം. കഫ പരിശോധനയിലൂടെയും എക്സറേ പരിശോധനയിലൂടെയും ക്ഷയരോഗ നിർണയം നടത്താം. ഇതുകൂടാതെ സിബിനാറ്റ് എന്ന നൂതന ജനിതക സാങ്കേതികവിദ്യയും രോഗം നിർണയത്തിനായി ഉപയോഗിക്കുന്നു. ജില്ലയിൽ കാസർകോട് ജനറൽ ആശുപത്രി, ജില്ല ആശുപത്രി, മംഗൽപാടി താലൂക്ക് ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെല്ലാം ആധുനിക പരിശോധന സംവിധാനങ്ങളുണ്ട്.

പ്രമേഹ രോഗികൾ, ശ്വാസകോശ രോഗികൾ, എച്ച്.ഐ.വി ബാധിതർ, കോവിഡ് ബാധിതർ, അവയവമാറ്റ ശാസ്ത്രക്രിയ കഴിഞ്ഞവർ, മദ്യപാനം, പുകവലി മറ്റു ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ എന്നിവരിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ ക്ഷയരോഗം എളുപ്പം പിടിപെടാം. ഇത്തരം വ്യക്തികളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ക്ഷയരോഗ നിർണയ പരിശോധന നിർബന്ധമായും നടത്തേണ്ടതാണെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു. 2019നെ അപേക്ഷിച്ച് ജില്ലയിൽ രോഗികളുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായതായും ജില്ല ടി.ബി. ഓഫിസർ ഡോ. ആരതി രഞ്ജിത്ത് പറഞ്ഞു.

നാഷനൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ ഡോ. സച്ചിൻ ഷെൽവ്, ലോകാരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. ടി.എൻ. അനൂപ് കുമാർ, ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഓഫിസർ ഡോ. നാരായണ പ്രദീപ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, ജില്ല മാസ് മീഡിയ ഓഫിസർ (ആരോഗ്യം) അബ്ദുൽ ലത്തീഫ് മഠത്തിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്… ?

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്... ?

വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ലോകത്ത് മഖാനയുടെ ബഹുഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ബിഹാറാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള

കാലാവസ്ഥ; ടോൺസിലൈറ്റിസ് രോഗം വർധിക്കുന്നു

കാലാവസ്ഥ; ടോൺസിലൈറ്റിസ് രോഗം വർധിക്കുന്നു

ബംഗളൂരു: കാലാവസ്ഥമൂലം നഗരത്തിൽ പനിയും ടോൺസിലൈറ്റിസും ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങളും വർധിക്കുന്നു. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളാണ് പ്രധാനമായും രോഗങ്ങൾ പടരാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ടാഴ്ചയായി കഴിഞ്ഞ വർഷത്തേക്കാൾ 15 മുതൽ 20

ആതുരസേവനത്തോടൊപ്പം ഹെൽത്ത് ഫിറ്റ്നസ് പാഠങ്ങളും പകർന്ന് ഷിംന ജോസഫ്

ആതുരസേവനത്തോടൊപ്പം ഹെൽത്ത് ഫിറ്റ്നസ് പാഠങ്ങളും പകർന്ന് ഷിംന ജോസഫ്

വ്യായാമ പരിശീലനത്തിനിടെ സുഹൃത്തുക്കളോടൊപ്പം ഷിംന ജോസഫ് (മധ്യത്തിൽ) റിയാദ്: രോഗികളെ പരിചരിക്കലാണ് ഒരു നഴ്സിന്റെ ദൗത്യം. എന്നാൽ രോഗങ്ങളുണ്ടാകാതിരിക്കാൻ എന്തുചെയ്യണമെന്നും ആരോഗ്യപരിപാലനം എങ്ങനെയായിരിക്കണമെന്നും ആളുകളെ ബോധവൽകരിക്കലും അവർക്ക് വ്യായാമമുറകൾ പറഞ്ഞുകൊടുക്കലുംകൂടി ആതുരസേവനത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഷിംന ജോസഫ്. റിയാദിലെ ഇമാം അബ്ദുറഹ്മാൻ അൽഫൈസൽ