പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് പുതിയ പഠനം. ഓരോ വർഷവും 2.2 ദശലക്ഷം പുതിയ ടൈപ്പ് 2 പ്രമേഹ കേസുകൾക്കും 1.2 ദശലക്ഷം പുതിയ ഹൃദ്രോഗങ്ങൾക്കും മധുര പാനീയങ്ങൾ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.

ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഫ്രീഡ്‌മാൻ സ്‌കൂൾ ഓഫ് ന്യൂട്രീഷൻ സയൻസ് ആൻഡ് പോളിസിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സബ്-സഹാറൻ ആഫ്രിക്കയിൽ പുതിയ പ്രമേഹ കേസുകളിൽ 21% മധുര പാനീയങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാറ്റിനമേരിക്കയിലും കരീബിയനിലും 24 % പുതിയ പ്രമേഹ കേസുകളും 11% ത്തിലധികം പുതിയ ഹൃദ്രോഗങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊളംബിയ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊളംബിയയിൽ 48 ശതമാനമാണ് പുതിയ പ്രമേഹ കേസുകൾ. ദക്ഷിണാഫ്രിക്കയിൽ 27.6% പുതിയ പ്രമേഹ കേസുകൾക്കും 14.6% ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും പഞ്ചസാര അടങ്ങിയ പാനീയങ്ങളാണ് കാരണം. പ്രമേഹമുള്ളവർ മധുരമുള്ള ശീതളപാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

സ്ത്രീകളേയും പ്രായമായവരേയും അപേക്ഷിച്ച് പുരുഷന്മാരിലും ചെറുപ്പക്കാരിലുമാണ് പ്രത്യാഘാതങ്ങൾ കൂടുതലെന്ന് പഠനം പറയുന്നു. മെക്സിക്കോ പോലുള്ള രാജ്യങ്ങൾ ഇതിനകം തന്നെ മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.

പോഷകങ്ങള്‍ കുറവും കലോറി കൂടുതലുള്ളതുമായ പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരഭാരം കുറയും. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കൂടുമെന്ന് ഗവേഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ പ്രതിരോധം: ആനക്കയത്ത് ഇന്ന് സർവേ ആരംഭിക്കും

മഞ്ചേരി: ജില്ലയിൽ നിപ ബാധിച്ച് 14കാരൻ മരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആനക്കയം ഗ്രാമപഞ്ചായത്ത്. പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനായി ഞായറാഴ്ച രാവിലെ 10ന് പഞ്ചായത്ത് തല കോർ കമ്മിറ്റി യോഗം ചേർന്നു. ആനക്കയം പഞ്ചായത്തിലെ സ്കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. വിദ്യാർഥിയുടെ

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

അങ്കമാലി: അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ അൾസർ രോഗബാധിതയായ 54കാരിയുടെ വയറ്റിൽ നിന്ന് റോബോട്ടിക് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ വിഭാഗം മൂന്നര മണിക്കൂറോളം അതിസൂഷ്മ തീവ്ര ശ്രമം നടത്തിയാണ് മുഴ

മാരക രോഗങ്ങൾ ചെറുക്കാൻ ഒരു ന്യൂറോളജിസ്റ്റിന്റെ ജീവിതശൈലി

മാരക രോഗങ്ങൾ ചെറുക്കാൻ ഒരു ന്യൂറോളജിസ്റ്റിന്റെ ജീവിതശൈലി

‘‘ദീർഘായുസ്സെന്നത് ജീവിതത്തിൽ കൂടുതൽ വർഷങ്ങൾ ചേർക്കുകയെന്നതല്ല, ആ വർഷങ്ങളിലേക്ക് ജീവിതം ചേർക്കുകയാണ്’’ -ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാറിന്റെതാണ് ഈ അഭിപ്രായം. പ്രമേഹം, ഹൃദയരോഗങ്ങൾ, പക്ഷാഘാതം, മറവി തുടങ്ങിയ വലിയ രോഗങ്ങളെ അകറ്റി നിർത്താനും ആരോഗ്യവും കൃത്യതയും സൗഖ്യവും