ബംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്.എം.പി.വി) രാജ്യത്ത് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും ജദലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമല്ല.

കുട്ടിക്ക് വിദേശ യാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം. ഇതോടെ രോഗത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. രോഗം ബാധിച്ചത് എങ്ങിനെയെന്ന് പരിശോധിക്കുകയാണെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

എച്ച്.എം.പി.വി പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. എച്ച്.എം.പി.വി കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിക്കുന്നത്.

എച്ച്.എം.പി.വി വൈറസ്

ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്പിളുകള്‍ പഠിക്കുന്നതിനിടെ 2001ല്‍ ഡച്ച് ഗവേഷകർ ആദ്യമായി കണ്ടെത്തി. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.
ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുക. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ശരീരത്തിൽ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാൽ തീവ്രമായ പനി ഉണ്ടാകും.
വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. രോഗം വർധിക്കുന്നതിൽ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

യു.എസിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘ബിഎ.3.2’ വ്യാപിക്കുന്നു

യു.എസിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘ബിഎ.3.2’ വ്യാപിക്കുന്നു

വാഷിങ്ടൺ: യു.എസിൽ കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം സികാഡ എന്നുവിളിക്കുന്ന ബിഎ.3.2 പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും ജനിതക വ്യത്യാസങ്ങളെ തുടർന്ന് പുതിയ വകഭേദം ആരോഗ്യ മേഖലയിൽ ആശങ്കക്ക് കാരണമായിട്ടുണ്ട്. മറ്റു വകഭേദങ്ങളെപ്പോലെ തന്നെ

വാക്സിൻ കിട്ടാതെ 3599 കുഞ്ഞുങ്ങൾകുത്തിവെപ്പ് നിലവാരം 88 ശതമാനം മാത്രം

വാക്സിൻ കിട്ടാതെ 3599 കുഞ്ഞുങ്ങൾകുത്തിവെപ്പ് നിലവാരം 88 ശതമാനം മാത്രം

പാലക്കാട്: ജില്ലയിൽ നവജാത ശിശുക്കൾക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പിനോട് വിമുഖരായി നിരവധി മാതാപിതാക്കൾ. 3599 കുട്ടികൾ കുത്തിവെപ്പ് എടുക്കാത്തവരായി ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് പറയുന്നു. 0-5 വയസ്സ് വിഭാഗത്തിലാണ് ഇത്രയും കുഞ്ഞുങ്ങൾ വാക്സിൻ കിട്ടാത്തവരായുള്ളത്. ഈ കുട്ടികളിൽ 164 പേർ ഒരു കുത്തിവെപ്പുപോലും

ജീന്‍ മ്യൂട്ടേഷന്‍ ഓട്ടിസത്തിന് കാരണമാകാമെന്ന് ആർ.ജി.സി.ബി പഠനം

തിരുവനന്തപുരം: മനുഷ്യരിലെ ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കാണപ്പെടുന്ന ടി.എൽ.എക്സ് 3 ജീനില്‍ നടക്കുന്ന മ്യൂട്ടേഷന്‍ ഓട്ടിസത്തിന് കാരണമാകാമെന്ന് ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആർ.ജി.സി.ബി) പഠനം. മസ്തിഷ്ക വളര്‍ച്ചയില്‍ പ്രവര്‍ത്തനപരമായ അപാകതകള്‍ക്ക് കാരണമാകുന്ന കുട്ടികളിലെ ഓട്ടിസത്തിന് പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങള്‍ കാരണമാകാം.