അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും പഠനം ഊന്നി പറയുന്നു.

വയറിളക്കം സാധാരണയായി മൂന്ന് തരത്തിലാണ്. ആദ്യത്തേത് തീവ്രമായ വയറിളക്കമാണ്. ഇത് ഒരു ദിവസം കൊണ്ട് മാറുന്നതാണ്. രണ്ടാമത്തേത് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്. നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വയറിളക്കമാണ് മൂന്നാമത്തേത്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ മൂന്നാമത്തെ പ്രധാന കാരണമാണ് വയറിളക്കം. പ്രതിവർഷം 4,43, 832 കുട്ടികളാണ് വയറിളക്കം മൂലം മരണമടയുന്നത്. പോഷകാഹാരക്കുറവുള്ള, പ്രതിരോധശേഷി കുറവുള്ള കുട്ടികൾ, എച്ച്.ഐ.വി ബാധിതരായ ആളുകൾ എന്നിവരിൽ വയറിളക്കം സാരമായി ബാധിച്ചേക്കാം.

വയറിളക്കം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. വയറിളക്കം ജലജന്യ രോഗങ്ങളില്‍പ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്നത്. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

എറണാകുളം മെഡിക്കല്‍ കോളജില്‍ 17 കോടിയുടെ 36 പദ്ധതികള്‍

എറണാകുളം മെഡിക്കല്‍ കോളജില്‍ 17 കോടിയുടെ 36 പദ്ധതികള്‍

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12 ന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി., കെ.എം.ആര്‍.എല്‍. എംഡി ലോക്‌നാഥ്

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു

കേരളത്തിലെ മെ‍ഡിക്കൽ പിജി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പരിഷ്കരിച്ചു. ഭേദഗതി ചെയ്ത പ്രോസ്പെക്ടസും ബന്ധപ്പെട്ട വിജ്ഞാപനവും www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ആദ്യ 2 റൗണ്ടുകളിൽ ഏതിലെങ്കിലും കോളജിൽ ചേർന്ന സീറ്റിൽനിന്ന് വിദ്യാർഥിക്ക് നിശ്ചിതതീയതി വരെ വിട്ടുപോരാം (ഫ്രീ എക്സിറ്റ്). പക്ഷേ സ്ട്രേ വേക്കൻസി അലോട്മെന്റിലൊഴികെ കേന്ദ്ര അലോട്മെന്റിലെ

ഏകാന്തതയും അനാരോഗ്യവും തമ്മിൽ ഗാഢബന്ധമെന്ന് ഗവേഷകർ

ഏകാന്തതയും അനാരോഗ്യവും 
തമ്മിൽ ഗാഢബന്ധമെന്ന് ഗവേഷകർ

ലണ്ടൻ: ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും വിവിധ രോഗങ്ങളിലേക്കും മരണത്തിലേക്കുംവരെ കൊണ്ടെത്തിക്കുമെന്ന് ഗവേഷകർ. കേംബ്രിഡ്ജ് സർവകലാശാല, ചൈനയിലെ ഫുഡാൻ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ‘രോഗാതുരതക്കും മരണനിരക്കിനും കാരണമാവുന്ന സാമൂഹിക ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും പ്ലാസ്മ പ്രോട്ടോമിക് സിഗ്നേച്ചറുകൾ’ എന്ന പേരുള്ള പഠനം