അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും പഠനം ഊന്നി പറയുന്നു.

വയറിളക്കം സാധാരണയായി മൂന്ന് തരത്തിലാണ്. ആദ്യത്തേത് തീവ്രമായ വയറിളക്കമാണ്. ഇത് ഒരു ദിവസം കൊണ്ട് മാറുന്നതാണ്. രണ്ടാമത്തേത് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വയറിളക്കമാണ്. നാല് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വയറിളക്കമാണ് മൂന്നാമത്തേത്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണത്തിന്‍റെ മൂന്നാമത്തെ പ്രധാന കാരണമാണ് വയറിളക്കം. പ്രതിവർഷം 4,43, 832 കുട്ടികളാണ് വയറിളക്കം മൂലം മരണമടയുന്നത്. പോഷകാഹാരക്കുറവുള്ള, പ്രതിരോധശേഷി കുറവുള്ള കുട്ടികൾ, എച്ച്.ഐ.വി ബാധിതരായ ആളുകൾ എന്നിവരിൽ വയറിളക്കം സാരമായി ബാധിച്ചേക്കാം.

വയറിളക്കം പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ആഹാരത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും വയറിളക്കം വരാവുന്നതാണ്. വയറിളക്കം ജലജന്യ രോഗങ്ങളില്‍പ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്നത്. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

വവ്വാലുകളിലെ വൈറസ് സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

വവ്വാലുകളിലെ വൈറസ് സാന്നിധ്യം: ഊർജിത പരിശോധന തുടങ്ങി

തിരുവനന്തപുരം: ‘നിപ’ ഭീഷണി ഇല്ലാതാക്കാൻ മുൻകരുതലിന്‍റെ ഭാഗമായി വവ്വാലുകളിൽ സാമ്പ്ൾ പരിശോധനക്ക് തുടക്കം. കേന്ദ്ര സർക്കാർ മാർഗനിർദേശപ്രകാരം വനം വകുപ്പ് സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പ്ൾ ശേഖരണം ആരംഭിച്ചത്. തലസ്ഥാന ജില്ലയിലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ്

ആരോഗ്യ മേഖലയിൽ ലോകത്തിന് മാതൃകയെന്ന് അവകാശപ്പെടുന്ന കേരളം മരണാനന്തര അവയവദാനത്തിൽ ഏറെ പിന്നിൽ

‘ആരോഗ്യ’ത്തിൽ മുന്നിൽ; അവയവദാനത്തിൽ കേരളം ഏറെ പിന്നിൽ

കോഴിക്കോട്: ആരോഗ്യ മേഖലയിൽ ലോകത്തിന് മാതൃകയെന്ന് അവകാശപ്പെടുന്ന കേരളം മരണാനന്തര അവയവദാനത്തിൽ ഏറെ പിന്നിൽ. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 13ാം സ്ഥാനമാണ് കേരളത്തിനുള്ളത്. ആരോഗ്യ മികവിൽ കേരളത്തേക്കാൾ ഏറെ പിന്നിലുള്ള രാജസ്ഥാനാണ് ഇതിൽ ഒന്നാം സ്ഥാനത്ത്. 12 വർഷത്തിനിടെ സംസ്ഥാനത്ത്

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുതലാണോ? സൂക്ഷിക്കുക…

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുതലാണോ? സൂക്ഷിക്കുക...

സ്മാർട്ട്‌ഫോണും സ്‌ക്രീനും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് നാളുകളേറെയായി. സമൂഹ മാധ്യമങ്ങളിലെ അമിത ഉപയോഗം മുതൽ ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുന്നതിന് വരെ സ്മാർട്ട്ഫോണുകൾ ആവശ്യമായ കാലമാണിത്. മിക്ക ജോലികളും സ്‌ക്രീനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മുഴുവൻ സമയവും ആളുകൾ ഫോണിൽ മുഴുകുന്നു. സ്ക്രീൻ ടൈം