പള്ളുരുത്തി: വേലിയേറ്റം ശക്തമായതോടെ കായൽ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. തീരത്തെ നൂറുകണക്കിന് വീടുകളിൽ ഒരാഴ്ചയായി വേലിയേറ്റ വേളകളിൽ വെള്ളം കയറുകയാണ്. പാചകമടക്കമുള്ള കാര്യങ്ങൾ മുടങ്ങുകയാണ്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിനും ബുദ്ധിമുട്ടുകയാണ്.

പകർച്ചവ്യാധി ഭീഷണിയുമുണ്ട്. ത്വഗ് രോഗവും ഉടലെടുത്തിട്ടുണ്ട്. പുലർച്ചെ തുടങ്ങുന്ന വേലിയേറ്റം ഉച്ചക്ക് ശേഷമാണ് കുറയുന്നത്. ഭൂമി നിരപ്പിൽ നിൽക്കുന്ന വീടുകളിലേക്കും റോഡിലേക്കും കായൽ വെള്ളം ഇരച്ചുകയറുകയാണ്.

ഇടക്കൊച്ചി, പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി, കോണം, കുതിരക്കൂർ കരി, കോവളം, മുണ്ടംവേലി എന്നിവിടങ്ങളിലാണ് രൂക്ഷമായ വേലിയേറ്റം. എക്കലടിഞ്ഞ് വേമ്പനാട് കായലിന് ആഴം കുറഞ്ഞതാണ് വേലിയേറ്റം ഇത്രയും രൂക്ഷമാകാൻ കാരണമായത്. പെരുമ്പടപ്പ് കായലിനു നടുവിൽ 26 ഏക്കറിൽ സർക്കാർ ഫിഷ് ഫാം നിർമിച്ചതും വേലിയേറ്റം രൂക്ഷമാകുന്നതിന് വളമൊരുക്കിയിട്ടുണ്ട്.

ദീർഘവീക്ഷണമില്ലാതെയാണ് ഫിഷ് ഫാം കെട്ടിയതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഫാം കെട്ടിയതോടെ മേഖലയിൽ നീരൊഴുക്കില്ലാതെ എക്കലടിഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഡ്രഡ്ജിങ് നടത്തി കായലിന്‍റെ ആഴം കുട്ടാതെ വേലിയേറ്റം തടയാൻ സാധിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.  

Leave a Reply

Your email address will not be published. Required fields are marked *

Explore More

അത്താഴശേഷം 30 മിനിറ്റ് നടക്കൂ..

രാത്രി ഭക്ഷണം കഴിച്ചാൽ ഇത്തരിനേരം നടക്കുക പലരുടെയും ശീലമാണ്. തലമുറയായി ഈ നടത്തം നമ്മുടെ കൂടെയുണ്ട്. ആയുർവേദ തത്ത്വങ്ങളിൽ പരാമർശിക്കുന്ന ഈ പാരമ്പര്യ നടത്തത്തിന്റെ ആരോഗ്യ ഗുണങ്ങൾ ആരെയും ആശ്ചര്യപ്പെടുത്തും. ഡിന്നറിനുശേഷം 30 മിനിറ്റ് ഈ ഉലാത്തൽ ചുമ്മ അല്ല എന്നാണ്

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

വിരവിമുക്ത യജ്ഞം വിജയം: 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളിക നല്‍കിയെന്ന് വീണ ജോർജ്

തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് മന്ത്രി വീണ ജോര്‍ജ്. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികള്‍ക്കും വിര നശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കാനായി. ഈ വര്‍ഷം 1 മുതല്‍ 19

പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഏകാന്തത കൂടുതല്‍!

പുരുഷന്മാരേക്കാൾ സ്ത്രീകളിൽ ഏകാന്തത കൂടുതല്‍!

ഏകാന്തത വളരെ നിസ്സാരമായി തോന്നിയേക്കാം. പക്ഷേ അത് തിരിച്ചറിയാൻ കഴിയാത്തവിധം സങ്കീർണമാണ്. ഇത് മനുഷ്യന്റെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഏകാന്തത വൈകാരികമായി തളർത്തുക മാത്രമല്ല, പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ഗവേഷകർ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഏകാന്തത കൂടുതല്‍ ബാധിക്കുന്നത്. 17