കൊച്ചി: ഷവർമ അടക്കം ആഹാരസാധനങ്ങളുടെ പാക്കറ്റുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. ഭക്ഷണവസ്തു തയാറാക്കിയതിന്റെ സമയമടക്കമാണ് രേഖപ്പെടുത്തേണ്ടത്.

2022 മേയ് ഒന്നിന് കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെതുടർന്ന് മാതാവ് നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിർദേശം. മകൾ മരിക്കാനിടയായത് ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവിന്‍റെ ഹരജി. തുടർന്നാണ് തീയതിയും സമയവും രേഖപ്പെടുത്തണമെന്ന ഉത്തരവ് കോടതി നേരത്തെ പുറപ്പെടുവിച്ചത്. ഇതിനായി ഹരജി നൽകിയതിനെ അഭിനന്ദിച്ച കോടതി, 25,000 രൂപ ഹരജിക്കാരിക്ക് കോടതി ചെലവായി നൽകാനും ഉത്തരവിട്ടു.

ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ഹരജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷനൽ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണമെന്നും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്

കൊച്ചി: ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്. ഒരു ദിവസം മാത്രം 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനിക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ 260 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. ശനിയാഴ്ചയാണ് 86 പേർക്ക് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

അപൂർവ രോഗങ്ങളെയും മാനസികാവസ്ഥളെയും ചിത്രീകരിച്ച എട്ട് ബോളിവുഡ് ചിത്രങ്ങൾ

അപൂർവ രോഗങ്ങളെയും മാനസികാവസ്ഥളെയും ചിത്രീകരിച്ച എട്ട് ബോളിവുഡ് ചിത്രങ്ങൾ

മാനസിക സംഘർഷങ്ങളും ദൗർബല്യങ്ങളും നേരിടുന്ന വ്യക്തികളുടെ എണ്ണം ലോകമെങ്ങും വർധിച്ചു വരികയാണ്. ജനസംഖ്യയുടെ 20 ശതമാനത്തോളം പേർ ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദം അനുഭവിക്കുന്നവരാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിലയിരുത്തൽ. മാനസിക പ്രശ്നങ്ങളെ രോഗം, ഭ്രാന്ത് തുടങ്ങിയ തലങ്ങളിലൂടെ

എച്ച്1 എൻ1 കേസുകൾ കൂടി; ആലപ്പുഴ ജില്ലയിൽ ആശങ്ക

ആലപ്പുഴ: ജില്ലയിൽ എച്ച്1 എൻ1 പനി പടരുന്നു. 11 ദിവസത്തിനകം എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണപനിയുടെ ലക്ഷണങ്ങളാണെങ്കിലും വായുവിലൂടെ പകരുന്നതിനാൽ ജാഗ്രതവേണം. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 147 പേർക്കാണ് രോഗം സ്ഥീകരിച്ചത്. ഒരുമരണവും റിപ്പോർട്ട്ചെയ്തിട്ടുണ്ട്. ജില്ലയിൽ ഏറ്റവുമൊടുവിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.