തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന് അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന് വിദഗ്ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ് അനോമിലി സ്കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ സ്കാനിങ്ങിലൂടെ കണ്ടെത്താനും കഴിയും.

നാഡീവ്യൂഹങ്ങള്‍, ചെറുനാഡികള്‍, എല്ലുകള്‍ എന്നിവയുടെ നിരീക്ഷണവും സാധിക്കും. കുഞ്ഞിന്റെ വളര്‍ച്ച അളവുകള്‍, അമ്നിയോട്ടിക് ഫ്ലൂയിഡിന്‍റെ അളവ്, പ്ലാസന്റയുടെ സ്ഥാനം എന്നിവയാണ് സാധാരണ അനോമിലി സ്‌കാനിങ് റിപ്പോര്‍ട്ടിലുണ്ടാവുക.

അതേസമയം, അനോമിലി സ്കാനിൽ കണ്ടെത്താനാവുന്നതും കഴിയാത്തതുമായ വൈകല്യങ്ങളുണ്ടെന്നാണ് റേഡിയോളജിസ്റ്റുകളുടെ പക്ഷം. സ്കാനിങ് മെഷീനിന്‍റെ ശേഷിയടക്കം ഇക്കാര്യത്തിൽ പ്രധാനമാണ്. ബ്ലാക്ക് ആൻഡ്വൈറ്റിൽ കാഴ്ച നൽകുന്ന ടു.ഡി സ്കാനിങ്ങാണ് ആദ്യമുണ്ടായിരുന്നത്. ഇപ്പോൾ, ചെലവേറിയ ത്രീഡിയും ഫോർ ഡി സ്കാനിങ്ങുമെല്ലാം വ്യാപകമാണ്.

സാധാരണക്കാർക്ക് അപ്രാപ്യമായതിനാൽ അധികയിടങ്ങളിലും ടുഡി സ്കാനിങ്ങിനെയാണ് ആശ്രയിക്കുന്നത്. സാധാരണ എല്ലാ കേസുകളിലും ത്രീഡിയുടെ ആവശ്യം വരാറില്ല. ടുഡിയിൽ സ്വാഭാവികമായും ഗുണനിലവാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം.

എല്ലാ വൈകല്യങ്ങളും സ്കാനിങ്ങിലൂടെ കണ്ടെത്താനാവില്ലെന്നും അതേസമയം തിരിച്ചറിയാൻ സാധിക്കുന്ന വൈകല്യങ്ങളുമുണ്ടെന്നും റേഡിയോളജിസ്റ്റ് ഡോ. അരുൺ മോഹൻ വ്യക്തമാക്കി. മുറിച്ചുണ്ട്, കൈകാലുകളിലെ പോരായ്മ, കൈയിലെ എല്ലിന്‍റെ അഭാവം എന്നിവ കൃത്യമായും അറിയാൻ കഴിയും. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

54കാരിയുടെ വയറ്റിൽ നിന്ന് 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു; അങ്കമാലി അപ്പോളോ ആശുപത്രിയിൽ റോബോട്ടിക് സർജറി വിജയകരം

അങ്കമാലി: അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ അൾസർ രോഗബാധിതയായ 54കാരിയുടെ വയറ്റിൽ നിന്ന് റോബോട്ടിക് അതിവിദഗ്ധ ശസ്ത്രക്രിയയിലൂടെ 4.82 കിലോ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധ മെഡിക്കൽ വിഭാഗം മൂന്നര മണിക്കൂറോളം അതിസൂഷ്മ തീവ്ര ശ്രമം നടത്തിയാണ് മുഴ

കേരളത്തില്‍ ഒരാള്‍ക്കുകൂടി എം പോക്‌സ് സ്ഥിരീകരിച്ചു

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശത്ത് നിന്ന് എത്തിയതാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുവാവിന് വിശദ പരിശോധനയും ചികിത്സയും നൽകി വരുന്നുണ്ട്. നേരത്തേ മലപ്പുറം സ്വദേശിയായ 38കാരന് രോഗം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

കോവിഡ് വ്യാപനം: ജാഗ്രത വേണം, ആശങ്കപ്പെടാനില്ല -കേന്ദ്രം

ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിലും പുതിയ വകഭേദമായ ജെ.എൻ.1 കണ്ടെത്തിയതിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വിളിച്ചുചേർത്ത