തിരുവനന്തപുരം: ഗർഭസ്ഥ ശിശുവിന്‍റെ ശാരീരികാവസ്ഥ കൃത്യമായി മനസ്സിലാക്കുന്നതിന് അഞ്ചാം മാസത്തെ അനോമിലി സ്കാനിലൂടെ സാധിക്കുമെങ്കിലും പരിമിതികളും പരിധികളുമുണ്ടെന്ന് വിദഗ്ധർ. കുഞ്ഞിന്‍റെ രൂപവും അവയവങ്ങളും അടുത്തുകാണാൻ സാധിക്കുമെന്നതാണ് അനോമിലി സ്കാനിന്‍റെ സവിശേഷത. അവയവങ്ങൾ വളർച്ച പ്രാപിച്ച ഘട്ടമായതിനാൽ ഇക്കാര്യങ്ങളിൽ ന്യൂനതകളുണ്ടെങ്കിൽ അതും ഈ സ്കാനിങ്ങിലൂടെ കണ്ടെത്താനും കഴിയും.

നാഡീവ്യൂഹങ്ങള്‍, ചെറുനാഡികള്‍, എല്ലുകള്‍ എന്നിവയുടെ നിരീക്ഷണവും സാധിക്കും. കുഞ്ഞിന്റെ വളര്‍ച്ച അളവുകള്‍, അമ്നിയോട്ടിക് ഫ്ലൂയിഡിന്‍റെ അളവ്, പ്ലാസന്റയുടെ സ്ഥാനം എന്നിവയാണ് സാധാരണ അനോമിലി സ്‌കാനിങ് റിപ്പോര്‍ട്ടിലുണ്ടാവുക.

അതേസമയം, അനോമിലി സ്കാനിൽ കണ്ടെത്താനാവുന്നതും കഴിയാത്തതുമായ വൈകല്യങ്ങളുണ്ടെന്നാണ് റേഡിയോളജിസ്റ്റുകളുടെ പക്ഷം. സ്കാനിങ് മെഷീനിന്‍റെ ശേഷിയടക്കം ഇക്കാര്യത്തിൽ പ്രധാനമാണ്. ബ്ലാക്ക് ആൻഡ്വൈറ്റിൽ കാഴ്ച നൽകുന്ന ടു.ഡി സ്കാനിങ്ങാണ് ആദ്യമുണ്ടായിരുന്നത്. ഇപ്പോൾ, ചെലവേറിയ ത്രീഡിയും ഫോർ ഡി സ്കാനിങ്ങുമെല്ലാം വ്യാപകമാണ്.

സാധാരണക്കാർക്ക് അപ്രാപ്യമായതിനാൽ അധികയിടങ്ങളിലും ടുഡി സ്കാനിങ്ങിനെയാണ് ആശ്രയിക്കുന്നത്. സാധാരണ എല്ലാ കേസുകളിലും ത്രീഡിയുടെ ആവശ്യം വരാറില്ല. ടുഡിയിൽ സ്വാഭാവികമായും ഗുണനിലവാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം.

എല്ലാ വൈകല്യങ്ങളും സ്കാനിങ്ങിലൂടെ കണ്ടെത്താനാവില്ലെന്നും അതേസമയം തിരിച്ചറിയാൻ സാധിക്കുന്ന വൈകല്യങ്ങളുമുണ്ടെന്നും റേഡിയോളജിസ്റ്റ് ഡോ. അരുൺ മോഹൻ വ്യക്തമാക്കി. മുറിച്ചുണ്ട്, കൈകാലുകളിലെ പോരായ്മ, കൈയിലെ എല്ലിന്‍റെ അഭാവം എന്നിവ കൃത്യമായും അറിയാൻ കഴിയും. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ക്ഷയരോഗ മരുന്ന് ക്ഷാമം; രോഗികളും ആരോഗ്യപ്രവർത്തകരും വലയുന്നു

കൊച്ചി: ക്ഷയരോഗ പ്രതിരോധ മരുന്നുകൾക്ക് ക്ഷാമമായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ദുരിതത്തിലായി. കേന്ദ്ര ടി.ബി ഡിവിഷനിൽനിന്നുള്ള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. എന്നാൽ, പ്രതിസന്ധി നേരത്തേ അറിയിച്ചിരുന്നെങ്കിലും മുന്നൊരുക്കങ്ങളെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് സംഭവിച്ച വീഴ്ചയാണ് ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമെന്നാണ് കേന്ദ്ര വിശദീകരണം.

ഒമ്പതു വയസുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; ജില്ലാ ആശുപത്രിയിൽ വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്, ഡോക്ടർമാരെ രക്ഷിക്കാനെന്ന് മാതാവ്

ഒമ്പതു വയസുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; ജില്ലാ ആശുപത്രിയിൽ വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്, ഡോക്ടർമാരെ രക്ഷിക്കാനെന്ന് മാതാവ്

പാലക്കാട്: ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്ന് ആവർത്തിച്ച് ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. വീണു പരിക്കേറ്റ നിലയിൽ സെപ്റ്റംബർ 24ന് കുട്ടി ആശുപത്രി എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ വലതു കൈയിലെ രണ്ട്

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോര്‍ജ്. വേനല്‍ക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചപ്പനികള്‍, ഇന്‍ഫ്‌ളുവന്‍സ, സൂര്യാതപം, വയറിളക്ക രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കണം.