കുവൈത്ത് സിറ്റി: ഒമ്പത് സ്ത്രീകളിൽ ഒരാൾക്ക് തന്‍റെ ജീവിതകാലത്ത് സ്തനാർബുദ സാധ്യതയുണ്ടെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് ഡയറക്ടർ ഡോ. ഒസാമ അൽ സഈദ്. കാൻസർ അവയർ നേഷന്‍റെ (സി.എ.എൻ) പങ്കാളിത്തത്തോടെ യൂനിവേഴ്സിറ്റിയിൽ നടന്ന ‘പിങ്ക് ഡേ’ ബോധവത്കരണ പരിപാടിയിലാണ് ഡോ.ഒസാമ അൽ സഈദിന്റെ പരാമർശം.

ലോകമെമ്പാടുമുള്ള കാൻസർ ബാധിതരുടെ എണ്ണം വർഷവും വർധിക്കുകയാണെന്ന് സി.എ.എൻ ഡോ. ഹെസ്സ അൽ ഷഹീൻ പറഞ്ഞു. രാജ്യത്ത് 2,995 പേർക്ക് സ്തനാർബുദമുണ്ടെന്ന് കുവൈത്ത് സെന്‍റർ ഫോർ കാൻസർ കൺട്രോളിന്‍റെ (കെ.സി.സി.സി) സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 1,653 കുവൈത്തികളും 1,342 പ്രവാസികളുമാണ്. കാൻസർ അവബോധം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകൾ സ്തനാർബുദം പരിശോധിക്കുന്നതിനും തടയുന്നതിനും നിരന്തരം ശ്രദ്ധിക്കണമെന്നും ഉണർത്തി.

രോഗം നേരത്തേ കണ്ടുപിടിക്കുന്നത് രോഗമുക്തി നിരക്ക് 95 ശതമാനത്തിലേറെയായി വർധിപ്പിക്കുമെന്ന് ഡോ. നജ്‌ല അൽ സെയ്ദ് പറഞ്ഞു. സ്തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുന്നതിനാണ് സർവകലാശാലയിൽ പിങ്ക് ഡേ സംഘടിപ്പിച്ചത്. വിദ്യാർഥികളെയും അഡ്മിനിസ്ട്രേറ്റർമാരെയും സ്വയം പരിശോധനാ രീതിയെക്കുറിച്ച് പരിശീലിപ്പിക്കുന്നതിനായി ക്ലാസും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കരൾ അർബുദ മരണങ്ങൾ 2050ഓടെ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യയിൽ കരൾ അർബുദ നിരക്ക് 2050 ആകുമ്പോഴേക്കും ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 2,00,000 മരണങ്ങൾ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധം, വാക്സിനേഷൻ, രോഗനിർണയം, ചികിത്സ എന്നിവ നൽകാനുള്ള ശ്രമങ്ങൾ

വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ നട്ടുകാര്‍ ആശങ്കയില്‍. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് രോഗം പിടിപെട്ടതോടെ പരിഭ്രാന്തി നിലനില്‍ക്കുകയാണ്. 11, 12 വാര്‍ഡുകളിലാണ് രോഗികള്‍ അധികമുള്ളത്. 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നാല്‍പതോളം പേര്‍ വീടുകളില്‍ കഴിയുന്നുണ്ട്.

മുണ്ടിനീരിൽ നിന്ന് നമ്മുടെ മക്കളെ സുരക്ഷിതരാക്കാം

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് മുറിയിൽ യാദൃച്ഛികമായി കയറിച്ചെന്നതായിരുന്നു ഇന്നലെ. അവിടെ ഭംഗിയുള്ള ചെറിയ ബാഗും കൈയിലേന്തി പിങ്കുടുപ്പിട്ട ഒരു അഞ്ചുവയസ്സുകാരി ഊഴത്തിനായി കാത്തിരിപ്പാണ്. മുഖഭാവത്തിൽ പോലും ഒരു വ്യത്യാസവുമില്ലാതെ കുത്തിവെപ്പിനെ നേരിട്ടശേഷം അവൾ പറഞ്ഞു-കുറെ കുട്ടികൾക്ക് മുണ്ടിനീര് (Mumps) ആയതുകൊണ്ട് ഞങ്ങളുടെ