ജബൽപൂർ (മധ്യപ്രദേശ്): സർക്കാർ ആശുപത്രി ഐ.സി.യുവിൽ മാസങ്ങളായി എ.സി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി ഫാൻ കൊണ്ടുവന്ന് രോഗികൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള സേത് ഗോവിന്ദ ദാസ് വിക്ടോറിയ ജില്ല ആശുപത്രിയിലാണ് സംഭവം. നാല് മാസമായി ഇതാണ് സ്ഥിതിയെന്നാണ് പറയുന്നത്. ഇക്കാര്യം ചില മാധ്യമങ്ങൾ സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ ഫണ്ടിന്റെ അഭാവമാണ് കാരണമായി പറഞ്ഞത്.

അത്യാസന്ന നിലയിലുള്ള രോഗികളടക്കം കഴിയുന്ന ഐ.സി.യുവിൽ ടേബിൾ ഫാനിനെയാണ് രോഗികൾ ആശ്രയിക്കുന്നത്. പ്രശ്നം കഴിയുന്നതും വേഗത്തിൽ പരിഹരിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സ്ഥലം എം.എൽ.എ അഭിലാഷ് പാണ്ഡെ പറഞ്ഞു. അതേസമയം, മണ്ഡ്‍ല, ദിൻഡോരി അടക്കമുള്ള സംസ്ഥാനത്തെ മറ്റു ജില്ലകളിലും സമാന സ്ഥിതിയാണെന്ന് ഹോസ്പിറ്റൽ സിവിൽ സർജൻ ഡോ. മനീഷ് മിശ്ര ചൂണ്ടിക്കാട്ടി.

അതേസമയം, ബി.ജെ.പി ഭരണത്തിലുള്ള മധ്യപ്രദേശിൽ ആരോഗ്യ രംഗത്തെ പരിതാപകരമായ സ്ഥിതി പരിഹരിക്കാൻ 30,000 ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ജില്ല ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഡോക്ടർമാരുടെയും പാരമെഡിക്കൽ സ്റ്റാഫിന്റെയും കുറവ് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രതിരോധ കുത്തിവെപ്പിലെ നേട്ടം; കുവൈത്തിന് ലോകാരോഗ്യ സംഘടന ആദരം

പ്രതിരോധ കുത്തിവെപ്പിലെ നേട്ടം; കുവൈത്തിന് ലോകാരോഗ്യ സംഘടന ആദരം

കുവൈത്ത് സിറ്റി: പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ (ഇ.പി.ഐ) മികച്ച നേട്ടങ്ങൾ കൈവരിച്ചതിന് കുവൈത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആദരവ്. കഴിഞ്ഞ 50 വർഷമായി വ്യവസ്ഥാപിതമായി പ്രതിരോധ പദ്ധതികൾ കുവൈത്ത് നടപ്പാക്കിവരുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് രംഗത്തെ മാറ്റങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്. പകർച്ചവ്യാധികൾ തടയുക

ജനനസമയത്തെ വിറ്റാമിൻ ഡിയുടെ കുറവ് ഭാവിയിൽ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉണ്ടാക്കുമെന്ന് പഠനം

ജനനസമയത്തെ വിറ്റാമിൻ ഡിയുടെ കുറവ് ഭാവിയിൽ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉണ്ടാക്കുമെന്ന് പഠനം

വിറ്റാമിൻ ഡി കുറവുള്ള നവജാതശിശുവിന് പിന്നീടുള്ള ജീവിതത്തിൽ ഓട്ടിസം, ശ്രദ്ധക്കുറവ്-ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡി.എച്ച്.ഡി), സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ക്വീൻസ്‌ലാൻഡ് സർവകലാശാലയാണ് പഠനം നടത്തിയത്. 71,000ത്തിലധികം വ്യക്തികളുടെ വിറ്റാമിൻ ഡി നില ഗവേഷകർ വിലയിരുത്തിയാണ് പഠനം

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം

ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം. ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്‍ പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കാത്ത