തിരുവനന്തപുരം: സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള അർബുദം പ്രതിരോധിക്കാൻ പെൺകുട്ടികൾക്ക് ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിനേഷൻ സൗജന്യമായി നൽകാനുള്ള പദ്ധതി സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി തുടങ്ങാനായില്ല. വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെ ഹയർസെക്കൻഡറി ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി കുത്തിവെപ്പ് നൽകാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോഗ്യ വകുപ്പ് ഉത്തവിറക്കിയത്.

ആരോഗ്യവകുപ്പിന്റെയും നാഷനൽ ഹെൽത്ത് മിഷന്‍റെയും (എൻ.എച്ച്.എം) ഫണ്ട് ഉപയോഗിച്ച് പദ്ധതി ആരംഭിക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടത്തിൽ ആലപ്പുഴ, വയനാട് ജില്ലകളിൽ വാക്‌സിൻ നൽകാനാണ് ലക്ഷ്യമിട്ടത്. ഇതിനു മാത്രം നാലു കോടി രൂപ വേണം. എന്നാൽ, എൻ.എച്ച്.എം ഫണ്ട് കേന്ദ്രത്തിൽനിന്ന് മുടങ്ങിയതോടെ ജീവനക്കാർക്ക് ശമ്പളം പോലും കിട്ടാത്ത സ്ഥിതിയാണ്. വാക്സിനും മറ്റു സൗകര്യങ്ങൾക്കുമായി ശരാശരി 300 രൂപ ഒരാൾക്ക് ചെലവാകുമെന്നാണ് കണക്കുകൂട്ടൽ.

പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു ജില്ല പൂർത്തിയായാൽ ഉടൻ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കണം. ഇല്ലെങ്കിൽ വ്യാപക പരാതികൾക്ക് വഴിവെക്കും. അതിനാൽ ഫണ്ട് ഉറപ്പായശേഷം പദ്ധതി ആരംഭിച്ചാൽ മതിയെന്നാണ് തീരുമാനം. കേന്ദ്രസർക്കാർ സൗജന്യ വാക്‌സിനേഷൻ പട്ടികയിൽ എച്ച്.പി.വി വാക‌്സിൻ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയും ആരോഗ്യ വകുപ്പിനുണ്ട്.

അങ്ങനെയെങ്കിൽ സൗജന്യമായി വാക്‌സിൻ ലഭിക്കും. അതിനാൽ പദ്ധതിയുമായി സാവധാനം മുന്നോട്ടുപോയാൽ മതിയെന്ന അഭിപ്രായവും ശക്തമാണ്. പദ്ധതി സംസ്ഥാനത്ത് പൂർണമായി നടപ്പാക്കാൻ 13 കോടി വേണ്ടിവരും. പ്ലസ്‌ വൺ, പ്ലസ്ടു ക്ലാസുകളിലായി ഏതാണ്ട് 4,34,768 പെൺകുട്ടികളാണുള്ളത്. ശരാശരി 300 രൂപ വീതം ചെലവായാൽ 13 കോടി രൂപ സർക്കാർ കണ്ടെത്തണം.

മൂന്ന് ഡോസ് ആണ് ഈ കുത്തിവെപ്പ്. ആദ്യഡോസ് എടുത്ത് രണ്ടാം മാസം രണ്ടാം ഡോസും അതിനു ശേഷം നാലാം മാസം മൂന്നാം ഡോസും എടുക്കണം. വിദേശരാജ്യങ്ങളിൽ ഒമ്പതു വയസ്സുമുതൽ ഈ വാക്‌സിൻ നൽകുന്നുണ്ട്. സ്ത്രീകളിൽ മാത്രമല്ല അർബുദം പ്രതിരോധിക്കാൻ പുരുഷന്മാരിലും എച്ച്.പി.വി വാക്സിൻ ഫലപ്രദമെന്ന പഠനങ്ങളും വന്നിട്ടുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഏറെ നേരം ഇരുന്നുള്ള ജോലിയാണോ? ആരോഗ്യത്തോടെയിരിക്കാൻ ഏഴ് ടിപ്സുമായി ഹൈദരാബാദ് ഡോക്ടർ

ഇന്നത്തെ കാലത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജോലി ചെയ്യുന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനാൽ സമീപകാലത്ത് ഇത്തരം ഡെസ്ക് ജോലികൾ വലിയ ആശങ്കയുണ്ടാക്കിയിട്ടുമുണ്ട്. ദീർഘനേരം ഇരുന്ന്

കർണാടക: കോവിഡ് ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും പരിശോധന നടത്തണം

കർണാടക: കോവിഡ് ലക്ഷണങ്ങളുള്ളവരുമായി ഇടപഴകിയവരും പരിശോധന നടത്തണം

ബംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് പുറമെ, ലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകിയവരും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി. കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷൻ നിർബന്ധമാക്കിയതിന് പിന്നാലെയാണിത്. 400ഓളം

ആർദ്ര കേരള നിറവിൽ പൊന്നാനി

പൊന്നാനി: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം പൊന്നാനി നഗരസഭക്ക്. നഗരസഭ തലത്തിലാണ് പൊന്നാനി ഒന്നാം സ്ഥാനം നേടിയത്. 10 ലക്ഷം രൂപയാണ് സമ്മാനതുക. 2022-‘23 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യ മന്ത്രി