ബെയ്ജിങ്: ചൈനയിലെ ഹൈക്കൗവിൽ താമസിക്കുന്ന 58കാരന് ദിവസങ്ങൾക്ക് മുമ്പ് ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മൂക്കിൽ എന്തോ ഇഴയുന്നതായി തോന്നിയതിനെ തുടർന്ന് ഉണരുകയും ഏറെ നേരം ചുമക്കുകയും മൂക്ക് ചീറ്റുകയും ചെയ്തു. തുടർന്ന് ഉറക്കം തുടരുകയും ചെയ്തു.

മൂന്നു ദിവസങ്ങൾക്കുശേഷം വായിൽനിന്നും അസാധാരണമായ വൻ ദുർഗന്ധം അനുഭവപ്പെടാൻ തുടങ്ങി. നന്നായി പല്ല് തേച്ചുനോക്കുകയും മറ്റു ശുചിത്വമാർഗങ്ങൾ പാലിച്ചിട്ടും ദുർഗന്ധം കുറഞ്ഞില്ല. പിന്നീട് ചുമയും ചുമക്കൊപ്പം മഞ്ഞ കഫം വരാനും തുടങ്ങി. ഇതോടെ ഇദ്ദേഹം ഡോക്ടറെ സമീപിച്ചു.

ആദ്യം ഇ.എൻ.ടി സ്പെഷലിസ്റ്റിനെ കണ്ടെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു മറുപടി. പക്ഷേ, ദുർഗന്ധത്തിനും ചുമക്കും കഫത്തിനും കുറവുണ്ടായില്ല. ഇതോടെ വിദഗ്ധ വൈദ്യസഹായം തേടുകയായിരുന്നു ഇദ്ദേഹം. സി.ടി സ്കാനിൽ ശ്വാസനാളത്തിൽ എന്തോ വസ്തു കണ്ടെത്തി. ഇതോടെ ഡോക്ടർ ബ്രോങ്കോസ്കോപ്പിക്ക് ഇദ്ദേഹത്തെ വിധേയനാക്കി. ബ്രോങ്കോസ്കോപ്പിയിലൂടെ പാറ്റയെ പുറത്തെടുക്കുകയും ചെയ്തു.

ഇതോടെ ദുർഗന്ധവും ചുമയും മാറുകയും ചെയ്തു. പൂർണമായി സുഖം പ്രാപിച്ച ഇദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വെറുതെയല്ല സൺ ഗ്ലാസ്

വെറുതെയല്ല സൺ ഗ്ലാസ്

നിങ്ങൾ എന്തിനാണ് സൺ ഗ്ലാസ് ഉപയോഗിക്കുന്നത്? ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകാം. ഭൂരിഭാഗം ഉത്തരങ്ങളും ‘സൗന്ദര്യ’വുമായി ബന്ധപ്പെട്ടായിരിക്കും. സൺ ഗ്ലാസ് വെക്കുന്നതോടെ ‘ഗ്ലാമർ’ വർധിക്കുമെന്നാണ് വെപ്പ്. പൊതുബോധത്തിലൂടെ സൗന്ദര്യ സങ്കൽപങ്ങൾ വെച്ചുനോക്കുമ്പോൾ അതു ശരിയുമാണ്. എന്നാൽ, സൺ ഗ്ലാസ് അത്ര നിസ്സാരക്കാരനല്ലെന്നാണ്

കോട്ടയം മെഡിക്കൽ കോളജിലെ കാത് ലാബിന്‍റെ തകരാർ പരിഹരിച്ചു. ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങും

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീന്‍റെ തകരാർ പരിഹരിച്ചതിനാൽ ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങുമെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ആർ. ബൈജു. ഒരാഴ്ചയായിലേറെയായി മെഷീൻ തകരാറിലായതിനെ തുടർന്ന് ആൻജിയോഗ്രാം നിർത്തിവച്ചിരിക്കുകയായിരുന്നു. രണ്ട് കാത് ലാബ്

ലോകത്തെ നാലിലൊന്ന് ക്ഷയരോഗ ബാധിതരും ഇന്ത്യയിൽ; കോവിഡിനു ശേഷമുള്ള ഏറ്റവും വലിയ ‘കൊലയാളി’,

ലോകത്തെ ഏറ്റവും അപകടകരമായ പകര്‍ച്ചാവ്യാധികളിലൊന്നായ ക്ഷയരോഗം ബാധിക്കുന്നവരിൽ നാലിൽ ഒന്നും ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. അഞ്ച് രാജ്യങ്ങളിലാണ് ലോകത്തെമ്പാടുമുള്ള 56 ശതമാനം ക്ഷയരോഗബാധിതരുമുള്ളത്. ഇന്ത്യ – 26 ശതമാനം, ഇന്തോനേഷ്യ – 10 ശതമാനം, ചൈന – 6.8 ശതമാനം,