ബെയ്ജിങ്: ചൈനയിലെ ഹൈക്കൗവിൽ താമസിക്കുന്ന 58കാരന് ദിവസങ്ങൾക്ക് മുമ്പ് ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. മൂക്കിൽ എന്തോ ഇഴയുന്നതായി തോന്നിയതിനെ തുടർന്ന് ഉണരുകയും ഏറെ നേരം ചുമക്കുകയും മൂക്ക് ചീറ്റുകയും ചെയ്തു. തുടർന്ന് ഉറക്കം തുടരുകയും ചെയ്തു.

മൂന്നു ദിവസങ്ങൾക്കുശേഷം വായിൽനിന്നും അസാധാരണമായ വൻ ദുർഗന്ധം അനുഭവപ്പെടാൻ തുടങ്ങി. നന്നായി പല്ല് തേച്ചുനോക്കുകയും മറ്റു ശുചിത്വമാർഗങ്ങൾ പാലിച്ചിട്ടും ദുർഗന്ധം കുറഞ്ഞില്ല. പിന്നീട് ചുമയും ചുമക്കൊപ്പം മഞ്ഞ കഫം വരാനും തുടങ്ങി. ഇതോടെ ഇദ്ദേഹം ഡോക്ടറെ സമീപിച്ചു.

ആദ്യം ഇ.എൻ.ടി സ്പെഷലിസ്റ്റിനെ കണ്ടെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു മറുപടി. പക്ഷേ, ദുർഗന്ധത്തിനും ചുമക്കും കഫത്തിനും കുറവുണ്ടായില്ല. ഇതോടെ വിദഗ്ധ വൈദ്യസഹായം തേടുകയായിരുന്നു ഇദ്ദേഹം. സി.ടി സ്കാനിൽ ശ്വാസനാളത്തിൽ എന്തോ വസ്തു കണ്ടെത്തി. ഇതോടെ ഡോക്ടർ ബ്രോങ്കോസ്കോപ്പിക്ക് ഇദ്ദേഹത്തെ വിധേയനാക്കി. ബ്രോങ്കോസ്കോപ്പിയിലൂടെ പാറ്റയെ പുറത്തെടുക്കുകയും ചെയ്തു.

ഇതോടെ ദുർഗന്ധവും ചുമയും മാറുകയും ചെയ്തു. പൂർണമായി സുഖം പ്രാപിച്ച ഇദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നോമ്പ്കാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം

നോമ്പ്കാലത്തെ ആരോഗ്യത്തോടെ വരവേൽക്കാം

റമദാൻ നോമ്പ് അടുക്കുന്നതോടെ പ്രായമായവർക്കും രോഗികൾക്കും സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവർക്കും ആശങ്ക സ്വാഭാവികമാണ്. അടിസ്ഥാനപരമായി ആരോഗ്യ പരിചരണത്തിനും വിശ്വാസത്തിനും ഒരുപോലെ പരിഗണനയും പ്രാധാന്യവും നൽകിയാവണം ഈ ഗണത്തിൽപ്പെട്ടവർ നോമ്പനുഷ്ഠിക്കേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുള്ള വയോജനങ്ങളും മരുന്ന് കഴിക്കുന്നവരും നോമ്പിന് മുമ്പായിത്തന്നെ ചികിത്സിക്കുന്ന ഡോക്ടറുമായി

അലയമണില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാനിര്‍ദേശം

അഞ്ചല്‍: അലയമണ്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പുത്തയം, മൂന്നാറ്റിൻമൂല, കുഴിയന്‍തടം എന്നിവിടങ്ങളിൽ കുട്ടികളുൾപ്പെടെ ഇരുപതിലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയാണ്. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികൾ

അറിയണം, പ്രതിരോധിക്കണം പ്രമേഹ പാദരോഗം

പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണിത്. പ്രമേഹരോഗികളിൽ പാദരോഗ സാധ്യത 20 ശതമാനവും ആശുപത്രിയിൽ