പട്ന: പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ഡോക്ടർ നടത്തിയ സർജറിക്കൊടുവിൽ 15കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണത്തോടെ അജിത് കുമാർ എന്ന ‘ഡോക്ടർ’ ഒളിവിൽ പോയിരിക്കുകയാണ്.

ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കുട്ടിയുമായി ഡോക്ടറുടെ ക്ലിനിക്കിലെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാരുടെ സമ്മതമില്ലാതെ ഡോക്ടർ സർജറി നടത്തുകയായിരുന്നു. സർജറിക്കിടെ കുട്ടിയുടെ ആരോഗ്യനില വഷളായി.

സർജറി തങ്ങൾ ആദ്യം അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ലെന്നും യുട്യൂബിൽ വിഡിയോ കണ്ടാണ് കുട്ടിക്ക് സർജറി നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു. ബഹളം വെച്ചപ്പോൾ തങ്ങളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.

കുട്ടിയെ പട്നയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഇതോടെ, ഡോക്ടർ ഒാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കും ക്ലിനിക്കിലെ ജീവനക്കാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 15കാരന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വീണ്ടും കോവിഡ് ഭീഷണിയിൽ ഈ ജില്ല; ഇതുവരെ 146 കേസ്

വീണ്ടും കോവിഡ് ഭീഷണിയിൽ ജില്ല; ഇതുവരെ 146 കേസ്

പത്തനംതിട്ട: ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം.

വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളേണ്ടത് എപ്പോൾ…?

വിറ്റാമിൻ ഡി ലഭിക്കാൻ സൂര്യപ്രകാശം കൊള്ളേണ്ടത് എപ്പോൾ…?

പ്രതീകാത്മക ചിത്രം നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധ ശേഷി, മാനസികാരോഗ്യം എന്നിവയുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട് വിറ്റാമിൻ ഡി. എന്നാൽ ഭക്ഷണങ്ങളിലൂടെയോ സപ്ലിമെന്‍റുകൾ വഴിയോ ശരീരത്തിന് ആവശ്യമായ വിധത്തിൽ വിറ്റാമിൻ ഡി

അർബുദ ചികിത്സയിൽ പുതുവിപ്ലവം

അർബുദം എന്ന മാരകരോഗത്തെ വലിയ അളവിൽ തിരിച്ചറിഞ്ഞിട്ടുണ്ട് ശാസ്ത്രലോകം. വിവിധ അർബുദങ്ങൾക്ക് ഇന്ന് ഫലപ്രദമായ ചികിത്സയും ലഭ്യമാണ്. എന്നാൽ, ഒരിക്കൽ അർബുദത്തിൽനിന്ന് മുക്തിനേടിയ വ്യക്തിയിൽ വീണ്ടും രോഗം വരാനുള്ള സാധ്യത ഒട്ടും ചെറുതല്ല; രോഗത്തിന്റെ രണ്ടാം വരവ് എങ്ങനെ തിരിച്ചറിയാമെന്നതും പ്രതിരോധിക്കുമെന്നതും