ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രസിഡന്റ് ആർ.വി. അശോകൻ പത്രത്തിൽ പ്രസിദ്ധീകരിച്ച നിരുപാധിക ക്ഷമാപണം സ്വീകരിക്കാൻ വിസമ്മതിച്ച് പരമോന്നത കോടതി. പരസ്യത്തിലെ അക്ഷരങ്ങൾ വളരെ ചെറുതാണെന്നും വായിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പതഞ്ജലി ആയുർവേദ പ്രസിദ്ധീകരിച്ച തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അശോകൻ വിവാദ പരാമർശം നടത്തിയത്. അസോസിയേഷനെയും സ്വകാര്യ ഡോക്ടർമാരുടെ ചില നടപടികളെയും സുപ്രീംകോടതി വിമർശിച്ചത് ദൗർഭാഗ്യകരമാണെന്നായിരുന്നു പരാമർശം.

ക്ഷമാപണം പ്രസിദ്ധീകരിച്ച ഹിന്ദുപത്രത്തിന്റെ 20 കോപ്പി ഒരാഴ്ചക്കകം ഹാജരാക്കാൻ ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഐ.എം.എ അഭിഭാഷകന് നിർദേശം നൽകി. പരസ്യത്തിന്റെ വലുപ്പം കണ്ടശേഷം തുടർ നടപടി സ്വീകരിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

പതഞ്ജലിയുടെ കേസ് പരിഗണിക്കവേ, ഒരു വിരൽ പതഞ്ജലിക്കുനേരെ ചൂണ്ടുമ്പോൾ നാല് വിരലുകൾ ഐ.എം.എക്കുനേരെയാണ് തിരിയുന്നതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് സുപ്രീംകോടതി വിമർശനം ദൗർഭാഗ്യകരമാണെന്ന് ആർ.വി. അശോകൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിക വൈറസ്; ജാഗ്രത പുലർത്താൻ നിർദേശം

സിക വൈറസ്; ജാഗ്രത പുലർത്താൻ നിർദേശം

തലശ്ശേരി: തലശ്ശേരി ജില്ല കോടതി ജീവനക്കാരിൽ കണ്ടെത്തിയ ശാരീരിക പ്രശ്‌നത്തിന് കാരണം സിക വൈറസ് രോഗമാണെന്ന് കണ്ടെത്തിയതോടെ ജാഗ്രത പുലർത്താൻ നിർദേശം. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ സികയുടെ രോഗലക്ഷണം നീണ്ടുനിൽക്കും. രോഗം ബാധിച്ച ഈഡിസ് കൊതുകിന്റെ കടിയേറ്റ് പകരുന്ന

രോഗിയുമായി സമ്പർക്കം: 90 പേർ ക്വാറന്റീനിൽ; പഞ്ചായത്തിൽ സർവകക്ഷി യോഗം

രോഗിയുമായി സമ്പർക്കം: 90 പേർ ക്വാറന്റീനിൽ; പഞ്ചായത്തിൽ സർവകക്ഷി യോഗം

കുറ്റ്യാടി: കള്ളാട് മരിച്ച നിപ രോഗിയുമായും ചികിത്സയിലുള്ളവരുമായും തൊണ്ണൂറ് പേർക്ക് സമ്പർക്കമുണ്ടായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സർവ കക്ഷികൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് ഇത് അറിയിച്ചത്. ഇതിൽ 20 പേർ ഹൈ റിസ്ക് പട്ടികയിലുള്ളവരാണ്. ബാക്കിയുള്ളവർ ലോ

ശൈത്യകാല രോഗങ്ങളെ കരുതിയിരിക്കുക

ശൈത്യകാല രോഗങ്ങളെ 
കരുതിയിരിക്കുക

പൊതുജനാരോഗ്യ മന്ത്രാലയം ദോഹ: ശൈത്യകാലത്തെ പകർച്ചവ്യാധികളെ തടയാൻ മുൻകരുതൽ സ്വീകരിക്കണമെന്ന അറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. മാറുന്ന കാലാവസ്ഥയിൽ സീസണൽ പനികൾ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർ.എസ്.വി) ഉൾപ്പെടെയുള്ള വൈറൽ ശ്വാസകോശ അണുബാധകൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ശൈത്യം കനക്കുകയും