പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ പ്ലേറ്റ് ലെറ്റിന് ക്ഷാമം. ദിനംപ്രതി നിരവധി പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. 12 ദിവസത്തിനിടെ 68 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

ഡെങ്കി ബാധിതർക്ക് രക്തത്തിൽ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുമെന്നതിനാൽ ഇവ കയറ്റിയാൽ മാത്രമേ വേഗം സുഖം പ്രാപിക്കൂ. എന്നാൽ ജില്ലയിലെ ബ്ലഡ് ബാങ്കുകളിൽ രക്തം എത്തുന്നത് കുറവായതിനാൽ പ്ലേറ്റ് ലെറ്റ് കിട്ടാനില്ല. സ്വമേധയാ രക്തം ദാനം ചെയ്യുന്നവർ കുറവാണ്. അങ്ങനെ വരുന്നവരിൽ അസുഖങ്ങളുണ്ടെങ്കിൽ രക്തം ശേഖരിക്കാൻ സാധിക്കില്ല.

ജലദോഷം ഉണ്ടെങ്കിൽ പോലും രക്തം എടുക്കില്ല. സ്വമേധയാ രക്തം നൽകുന്നവർ കുറഞ്ഞതിനൊപ്പം ചെറുപ്പക്കാർക്കിടയിൽ ടാറ്റൂ സംസ്കാരം വളർന്നതും രക്തദാനത്തിന് തിരിച്ചടിയായതായി ബ്ലഡ് ഡൊണേഷൻ കേരള ജില്ല സെക്രട്ടറി ആർ. സതീഷ് പറഞ്ഞു. ടാറ്റൂ അടിച്ചാൽ ഒരുവർഷം വരെ രക്തദാനം നടത്താനാവില്ല. നിലവിൽ പകർച്ചാവ്യാധികളും പടരുന്നതിനാൽ രക്തം കിട്ടാൻ പ്രയാസമായി. ജില്ല ആശുപത്രി, കോഓപറേറ്റിവ് ആശുപത്രി, സൂര്യ ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലാണ് രക്തം ശേഖരിച്ച് സൂക്ഷിച്ചുവക്കാറുള്ളത്. ഒരാഴ്ച വരെയാണ് രക്തം സൂക്ഷിച്ചുവക്കുക.

ക്ഷാമം ഉള്ളതിനാൽ ഡെങ്കി, പ്രസവം, അപകടം തുടങ്ങി അടിയന്തരഘട്ടങ്ങളിൽ രക്തം എത്തിക്കാൻ ബുദ്ധിമുട്ട് നേരിടാറുണ്ടെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ രക്തദാന ക്യാമ്പിൽ 40 പേർ പങ്കെടുത്തെങ്കിലും അസുഖങ്ങൾമൂലം 30 പേരുടെ രക്തം എടുക്കാനായില്ല. ബോധവത്കരണ കാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും രക്തദാനത്തിന് താൽപര്യമുള്ളവർ കുറവാണ്.

നിലവിൽ എല്ലാ ഗ്രൂപ്പുകളിലുള്ള രക്തത്തിനും ക്ഷാമമുണ്ട്. പ്ലേറ്റ് ലെറ്റുകൾ കയറ്റാൻ വൈകുന്നത് ഡെങ്കിപ്പനി ഭേദമാകാൻ കാലതാമസം ഉണ്ടാക്കും. പ്ലേറ്റ് ലെറ്റിനായി രോഗികളുടെ സമാനഗ്രൂപ്പുള്ള ആളുകളെ തേടി അലയേണ്ട സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി മന്ത്രി

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി മന്ത്രി

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നുകള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ പുറത്തിറക്കിയെന്ന് മന്ത്രി വീണ ജോര്‍ജ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക് കാരണമാകാം. വൈറസുകള്‍ കൊണ്ടുണ്ടാകുന്ന എല്ലാത്തരം

വിട്ടുമാറാത്ത മൂക്കൊലിപ്പ്; എക്സ്റേ കണ്ടു ഞെട്ടി, ശ്വാസകോശത്തിൽ ലോഹ സ്പ്രിങ്

വിട്ടുമാറാത്ത മൂക്കൊലിപ്പ്; എക്സ്റേ കണ്ടു ഞെട്ടി, ശ്വാസകോശത്തിൽ ലോഹ സ്പ്രിങ്

മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും ഇതോടൊപ്പം തുടങ്ങിയ വിറയലുമായാണ് റഷ്യയിലെ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകറ്റെറിന ബദുലിന ആശുപത്രിയിലെത്തിയത്. മരുന്നുമായി മടങ്ങിയെങ്കിലും രോഗാവസ്ഥ കലശലാകുകയായിരുന്നു. ഇതോടെ, ന്യൂമോണിയ ആയിരിക്കുമോ എന്ന സംശയത്തിൽ വീണ്ടും യുവതി ആശുപത്രിയിലെത്തി. ഇതോടെയാണ് ഡോക്ടർ എക്സ്-റേ എടുക്കാൻ

പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതികവിദ്യ

പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതികവിദ്യ

ന്യൂഡൽഹി: പനി ചികിത്സക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ. നിലവിൽ പാരസെറ്റമോളിനുള്ള പ്രധാന അസംസ്‌കൃത വസ്തുക്കൾ വിവിധ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സി.എസ്.ഐ.ആർ) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ