എച്ച്.ഐ.വി പ്രതിരോധ ഗവേഷണത്തിൽ ആശാവഹമായ പുരോഗതി കൈവരിച്ചതായി ശാസ്ത്രലോകം. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി അണുബാധയില്‍നിന്ന് പൂർണ പ്രതിരോധം കൈവരിക്കാനാകുമെന്ന് മരുന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. ദക്ഷിണാഫ്രിക്കയിലും യുഗാണ്ടയിലുമാണ് ലെനാകപവിര്‍ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്.

എച്ച്.ഐ.വി അണുബാധ നിലവില്‍ ഇല്ലാത്ത, എന്നാല്‍ എച്ച്.ഐ.വി അണുബാധക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രീ-എക്‌സ്പോഷര്‍ പ്രൊഫൈലാക്‌സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. രണ്ട് രാജ്യങ്ങളിൽ മൂന്നിടങ്ങളിലായി നടത്തിയ പരീക്ഷണത്തിൽ യുവതികള്‍ക്ക് ഈ മരുന്നിലൂടെ പൂര്‍ണസുരക്ഷയൊരുക്കുന്നതായി കണ്ടെത്തി. എച്ച്.ഐ.വി ബാധ വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്. ഗിലിയഡ് സയന്‍സസ് എന്ന അമേരിക്കൻ കമ്പനിയാണ് ഗവേഷണത്തിനുപിന്നിൽ.

നിലവില്‍ രണ്ടുതരം ഗുളികകള്‍ ലോകത്തെമ്പാടും ഇത്തരത്തില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാല്‍, ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ ഈ ഗുളികകളേക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്.ഐ.വി അണുബാധയുണ്ടാവുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകർ

ലണ്ടൻ: ലോകമെമ്പാടുമുള്ള ആസ്ത്മ രോഗികൾക്ക് പ്രതീക്ഷയേകുന്ന വാർത്തയുമായി യു.കെയിലെ ഗവേഷകർ. ആസ്ത്മ ചികിത്സയിൽ വഴിത്തിരിവാകുന്ന പുതിയ ചികിത്സാരീതി വികസിപ്പിച്ചെടുത്തതായാണ് ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷക സംഘം അവകാശപ്പെട്ടത്. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ആസ്ത്മക്ക് മാത്രമല്ല, ശ്വാസകോശത്തെ

ചിക്കന്‍പോക്‌സ്: കരുതൽ വേണം, ചികിത്സ തേടണം

കൊല്ലം: കടുത്ത ചൂട് തളർത്തുന്നതിനിടെ ചിക്കൻ പോക്സ് പോലുള്ള രോഗങ്ങൾ വ്യാപകമാകുന്നതിനെ കരുതിയിരിക്കണം. ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവകുപ്പ്. ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും, അണുബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ

പകർച്ച വഴി അജ്ഞാതം; ജന്തുജന്യരോഗങ്ങളുടെ വലയിൽ കേരളം

തിരുവനന്തപുരം: പ്രതിരോധം കടുപ്പിക്കുമ്പോഴും നിപയടക്കം ജന്തുജന്യരോഗങ്ങളുടെ മനുഷ്യരിലേക്കുള്ള പകർച്ച വഴി കണ്ടെത്താനോ തടയാനോ കഴിയാത്തത് പൊതുജനാരോഗ്യത്തിൽ ഉയർത്തുന്നത് വലിയ ഭീഷണി. വവ്വാലുകളാണ് വൈറസിന്‍റെ സ്രോതസ്സെന്ന് സ്ഥിരീകരിച്ചെങ്കിലും ആറ് വർഷമായിട്ടും എങ്ങനെ മനുഷ്യരിലെത്തി എന്നത് ഇനിയും അജ്ഞാതമാണ്. രോഗം റിപ്പോർട്ട് ചെയ്യുന്ന ഘട്ടത്തിൽ