അബൂദബി: എമിറേറ്റിൽ കൊതുക് നശീകരണത്തിന് സ്മാർട്ട് സംവിധാനം ഏർപ്പെടുത്തി അധികൃതർ. 920 കേന്ദ്രങ്ങളിൽ കൊതുകുകളെ പിടികൂടാൻ സ്മാർട്ട് ട്രാപ്പുകൾ ഏർപ്പെടുത്തിയതിനൊപ്പം, കൊതുക് മുട്ടയിട്ട് വളരുന്നത് തടയാൻ ബോധവത്കരണ പരിപാടികളും ഊർജിതമാക്കി.

കഴിഞ്ഞ മാസങ്ങളിൽ കനത്തമഴ ലഭിച്ച പശ്ചാത്തലത്തിലാണ് അബൂദബിയിൽ പലയിടത്തും കൊതുക് ശല്യം അനുഭവപ്പെട്ട് തുടങ്ങിയത്. രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ അബൂദബി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സ്മാർട്ട് സംവിധാനം ആവിഷ്കരിച്ചത്.

കെട്ടിക്കിടക്കുന്ന വെള്ളമുള്ള സ്ഥലങ്ങൾ, ഉപയോഗിക്കാത്ത സ്വിമ്മിങ് പൂളുകൾ, ഉപയോഗിക്കാതെ കിടക്കുന്ന ടയറുകളിൽ കെട്ടിനിൽക്കുന്ന വെള്ളം എന്നിവയിലാണ് കൂടുതൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഇത്തരം മേഖലകൾ കണ്ടെത്തി 920 കേന്ദ്രങ്ങളിൽ കൊതുകുകളെ നശിപ്പിക്കുന്ന സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചു. കൊതുകുകൾ പെരുകുന്നത് നിരീക്ഷിക്കാനുള്ള സർവേ സംവിധാനവും നടപ്പാക്കി.

നഗരമേഖലയിൽ കൊതുക് പെറ്റുപെരുകുന്നത് 90 ശതമാനം തടയാൻ നടപടിക്ക് സാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കി പൊതുജനങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും ആരോഗ്യകേന്ദ്രം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് – പഠനം

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് - പഠനം

നിരവധി പഠനങ്ങൾ നടന്നതും നടക്കുന്നതുമായ ഒരു അസുഖമാണ് അൽഷൈമേഴ്സ്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് ടാക്‌സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പഠനം പറയുന്നത്. നാവിഗേഷനുമായി ബന്ധപ്പെട്ട

പകർച്ചവ്യാധികൾക്ക് കാരണമുണ്ട്; കാലാവസ്ഥ മാറ്റം മുതൽ കാഴ്ചപ്പാടിലെ മാറ്റം വരെ

ഈ വർഷം ജലജന്യ രോഗങ്ങൾ കൂടിയെന്നത് യാഥാർഥ്യമാണ്, മഞ്ഞപ്പിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സംവിധാനത്തിന്‍റെ പരിമിതികളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം നിരവധി കാരണങ്ങൾ ചേർന്നതാണ് ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണം. മഞ്ഞപ്പിത്തം മിക്ക ജില്ലകളിലും വ്യാപകമാണ്. കാലാവസ്ഥ വ്യതിയാനം ഇതിന് പ്രധാന കാരണമാണ്.

‘അനാരോഗ്യകരമായ ജീവിതശൈലി യുവാക്കളിൽ പക്ഷാഘാതം വർധിപ്പിക്കുന്നു’

ബംഗളൂരു: പൊതുവേ പ്രായമായവരിൽ കണ്ടുവരുന്ന രോഗാവസ്ഥയായ സ്ട്രോക്ക് ഇപ്പോൾ യുവജനങ്ങൾക്കിടയിലും ഭയാനകമാംവിധം വർധിക്കുകയാണെന്ന് എച്ച്.സി.എ.എച്ച് റിക്കവറി ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ സ്പെഷലിസ്റ്റായ ഡോ. ധീരജ് അഡിഗ അഭിപ്രായപ്പെട്ടു. ദൊംലൂരിലെ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, വിട്ടുമാറാത്ത