പത്തനംതിട്ട: നഗരകേന്ദ്രത്തിലടക്കം കൊതുകുജന്യരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച ഡ്രൈഡേയായി ആചരിക്കാൻ കലക്ടർ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഞായറാഴ്ച ജില്ലയിൽ ആരോഗ്യപ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുകുകൾ പെരുകുന്ന ഉറവിടം കണ്ടെത്തി നശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതല ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകർമസേന എന്നിവരുടെ സഹായത്തോടെ ആശാ, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ സന്നദ്ധ പ്രവർത്തകർ, റെസിഡന്‍റ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്യത്തിൽ വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് കൊതുകിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കും.

തോട്ടം മേഖലയിൽ റബർ മരങ്ങളിലെ ചിരട്ടകൾ വെള്ളം കെട്ടിക്കിടക്കാത്ത രീതിയിൽ മൂടിവെക്കുകയോ റബർ പാൽ എടുക്കാത്ത മരങ്ങളിൽനിന്ന് മാറ്റിവെക്കുകയോ ചെയ്യുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കണം. അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പരിസരത്തും കൊതുക് വളരുന്ന ഉറവിടം കണ്ടെത്തി ഇല്ലാതാക്കണം.

ഡ്രൈ ഡേ ദിനാചരണത്തിൽ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അംഗൻവാടി വർക്കർമാരെയും ഹെൽപർമാരെയും ഉൾപ്പെടുത്തി ഭവന സന്ദർശനം ഉറപ്പാക്കും. ഓടകളിൽ മാലിന്യം അടിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നില്ലെന്നും ഉറപ്പാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളും സ്ഥാപനങ്ങളും പരിശോധന നടത്തും. ഹരിതകർമ സേനയുടെ നേതൃത്വത്തിൽ മാലിന്യശേഖരണം നടത്തുന്നതോടൊപ്പം ഉറവിടം കണ്ടെത്തി അത് നീക്കം ചെയ്യാനുള്ള നിർദേശം നൽകും. ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും ഞായറാഴ്ച നടക്കുന്ന കൊതുക് ഉറവിട നശീകരണ പരിപാടിയിൽ കുടുംബശ്രീ ആരോഗ്യദായക വളന്‍റിയർമാരുടെ പങ്കാളിത്തം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഞ്ഞപ്പിത്തത്തിന് പിന്നാലെഹെപ്പറ്റൈറ്റിസ്-ബിയും

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിൽ നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനുപിന്നാലെ മേഖലയിലെ മറ്റിടങ്ങളിൽ ഹെപ്പറ്റൈറ്റിസ്-ബി അടക്കമുള്ളവയും വ്യാപകമായി. പായിപ്ര പഞ്ചായത്തിൽ നിരവധി പേർക്കാണ് ഹെപ്പറ്റൈറ്റിസ്-ബി കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ മൂന്നുമുതൽ അഞ്ചുപേർ വരെ ദിനേന ചികിത്സ തേടുന്നുണ്ട്. ഇവിടെ നാലുപേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്.

നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; ആളുകൾ കൂടി നിൽക്കുന്നതിനും നിയന്ത്രണം

മലപ്പുറം: 24കാരൻ നിപ ബാധിച്ചു മരിച്ചുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന് കലക്ടർ ഉത്തരവിറക്കി. തിരുവാലി, മമ്പാട് പഞ്ചായത്തിലെ ആറ് വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ

ഇന്ന് ലോക കേൾവി ദിനം; സംസ്ഥാനത്ത് കേൾവിക്കുറവ് ഉള്ളവരിൽ 80 % പേരും തിരിച്ചറിയുന്നില്ലെന്ന്

തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം കടന്നുപോകുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. യുവാക്കളിൽ കേൾ വിക്കുറവ് സാധാരണമാവുകയാണ്. ഈ രംഗത്ത് പഠനം നടത്തിയ ഡോക്ട‌ർമാരുടെ അനൗദ്യോഗിക കണ ക്കെടുപ്പുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണുള്ളത്. 60