ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമായേക്കാമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക തന്നെ സമ്മതിച്ചതോടെ ആരംഭിച്ച ചർച്ചകൾക്കിടെ പ്രതികരണവുമായി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. സുരക്ഷക്കും കാര്യക്ഷമതക്കും പ്രാധാന്യം നൽകിയാണ് തങ്ങൾ കോവാക്സിൻ വികസിപ്പിച്ചതെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. കോവാക്സിന്‍റെ സുരക്ഷ ഇന്ത്യൻ ആരോഗ്യമന്ത്രാലയം വിലയിരുത്തിയതാണെന്നും ഭാരത് ബയോടെക് പറഞ്ഞു.

ഇന്ത്യൻ സർക്കാറിന്‍റെ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ ഇന്ത്യയിൽ ഫലപ്രാപ്തി പരീക്ഷണങ്ങൾ നടത്തിയ ഏക കോവിഡ്-19 വാക്സിൻ കോവാക്സിൻ ആണെന്നും കമ്പനി പറയുന്നു. ക്ലിനിക്കൽ ട്രയൽ മോഡിൽ നിയന്ത്രിത ഉപയോഗത്തിലൂടെയാണ് ഇത് ലൈസൻസ് ചെയ്തിരിക്കുന്നത്. വിശദമായ സുരക്ഷാ റിപ്പോർട്ടിങ്ങാണ് ഇതിനായി നടത്തിയത്.

കോവിഷീൽഡ് വാക്സിന്റെ നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക ബ്രിട്ടനിലെ കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവന്നതോടെയാണ് കോവിഡ് വാക്സിന്‍റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് കാരണമായേക്കാമെന്നാണ് ആസ്ട്രസെനെക കോടതിയിൽ വ്യക്തമാക്കിയത്.

വാക്സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട നിരവധി പേർ ബ്രിട്ടനിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും വാക്സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി നൽകിയ 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് അസ്ട്രസെനക രംഗത്തെത്തിയിട്ടുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കോവിഷീൽഡ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രമേഹവും നേത്രരോഗവും; മുൻകരുതലുകളും ചികിത്സാരീതികളും അറിയാം

പ്രമേഹം എന്നത് ലോകമെമ്പാടുമുള്ളൊരു ആരോഗ്യപ്രശ്‌നമാണിന്ന്. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങളും പ്രമേഹത്തിന്റെ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും നിരവധി പേർ പ്രമേഹബാധിതരായി മാറുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹം ഒരുപാട് അംഗങ്ങളിൽ (കിഡ്നി, ഹൃദയം, നാഡി) പ്രത്യേകിച്ച് നേത്രങ്ങളിൽ, ദോഷപ്രഭാവം ചെലുത്തുന്ന രോഗമാണെന്ന് ധാരാളം ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

ഹൃദ്യം പദ്ധതി; 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

 കണ്ണൂർ: ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ 402 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയയും 158 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റര്‍വെന്‍ഷനും പൂര്‍ത്തിയാക്കി. 1,152 കുട്ടികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ അടിയന്തര

ഇടുക്കി ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

ഇടുക്കി ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

ഇടുക്കി: ജില്ലയിലെ ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ 11 സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച് എന്‍ടി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനതല പ്രഖ്യാപനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് നിർവഹിച്ചു. ആയുര്‍വേദ ഡിസ്പെന്‍സറികളായ