തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം കടന്നുപോകുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. യുവാക്കളിൽ കേൾ വിക്കുറവ് സാധാരണമാവുകയാണ്. ഈ രംഗത്ത് പഠനം നടത്തിയ ഡോക്ട‌ർമാരുടെ അനൗദ്യോഗിക കണ ക്കെടുപ്പുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണത്തിൽ 25 ശതമാനം വർധനയാണുള്ളത്.

60 വയസിനു താഴെയുള്ളവരാണ് പ്രധാനമായും ഈ വെല്ലുവിളി നേരിടുന്നത്. ഹെഡ്‌സെറ്റുകളുടെ അമിത ഉപയോഗമാണ് കേൾവിക്കുറവിലേക്ക് വഴിതെളിക്കുന്നത്. ഹെഡ്സെറ്റിന്റെ ശബ്ദതോതിന്റെ 60ശതമാനം മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിലെ യുവാക്കളിൽ ഭൂരിഭാഗവുമാകട്ടെ 75ശതമാനം ശബ്ദത്തിലാണ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്. ഹെഡ്സെറ്റ് ഉപ യോഗം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കു തകരാറ് സംഭവിക്കുന്നു. കേരളത്തിൽ കേൾവിക്കുറവ് ഉള്ളവരിൽ 80ശതമാനം പേരും അതു തിരിച്ചറിയുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

ശ്രവണസഹായി (ഹിയറിങ് എയ്‌ഡ്) വിതരണത്തിനു ദേശീയ തലത്തിൽ പദ്ധതി തയാറാക്കണമെന്നു ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളോടു നിർദേശിച്ചിരിക്കയാണ്. ലോകമാകെ 40 കോടിയിൽപരം ആളുകൾക്കു ശ്രവണ വൈകല്യമുണ്ട്. ഇതിൽ 17ശതമാനമാളുകൾക്കു മാത്രമാണു ശ്രവണസഹായി ലഭിച്ചിട്ടുള്ളുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒമ്പതു വയസുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; ജില്ലാ ആശുപത്രിയിൽ വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്, ഡോക്ടർമാരെ രക്ഷിക്കാനെന്ന് മാതാവ്

ഒമ്പതു വയസുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻ ചിറ്റ്; ജില്ലാ ആശുപത്രിയിൽ വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്, ഡോക്ടർമാരെ രക്ഷിക്കാനെന്ന് മാതാവ്

പാലക്കാട്: ഒമ്പതു വയസ്സുകാരിയുടെ കൈ മുറിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ല ആശുപത്രിയിൽ ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകിയിരുന്നുവെന്ന് ആവർത്തിച്ച് ഡി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട്. വീണു പരിക്കേറ്റ നിലയിൽ സെപ്റ്റംബർ 24ന് കുട്ടി ആശുപത്രി എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ വലതു കൈയിലെ രണ്ട്

വയനാട്ടിൽ കുരങ്ങ് പനി; പ്രതിരോധം ഊര്‍ജിതമാക്കും

വയനാട്ടിൽ കുരങ്ങ് പനി; പ്രതിരോധം ഊര്‍ജിതമാക്കും

കൽപറ്റ: കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കാന്‍ ജില്ല കലക്ടര്‍ രേണുരാജിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം

അമിതമായ ഇന്റർനെറ്റ് ഉപയോഗം കൗമാരക്കാരിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീർഘസമയം ഇന്റർനെറ്റിൽ ചിലവഴിക്കുന്ന കൗമാരക്കാർക്ക് ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കില്ല. ഹോംവർക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളിൽ ഇവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നാണ് പഠനം പറയുന്നത്. ഇന്റർനെറ്റ്