റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം.

അംബാനി വിവാഹം ചർച്ചയാകുമ്പോൾ ആനന്ദ് ശരീരഭാരം കുറച്ചത് വാർത്തകളിൽ ഇടംപിടിക്കുകയാണ്. 208 കിലോ ഭാരമുണ്ടായിരുന്ന ആനന്ദ് 18 മാസം കൊണ്ട് 108 കിലോകുറച്ചിരുന്നു. അമ്മ നിത അംബാനിയാണ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് വെളിപ്പെടുത്തിയത് . ആനന്ദ്- രാധിക വിവാഹത്തിനോട് അനുബന്ധിച്ച് വീണ്ടും പഴയ അഭിമുഖം വാർത്തകളിൽ ഇടംപിടിക്കുകയാണ്.

ആസ്തമ രോഗിയായിരുന്നു ആനന്ദ് അംബാനി ആസ്തമയ്ക്കുള്ള മരുന്ന് കഴിച്ചതോടെയാണ് ശരീര ഭാരം വർധിച്ചതെന്നാണ് നിത അംബാനി അഭിമുഖത്തിൽ പറഞ്ഞത്. ‘ആസ്തമക്ക് സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നതോടെ ശരീരഭാരം 208 കിലോയോളമെത്തി. ശരീര ഭാരം കുറക്കാനായി ഫിറ്റ്നസ് കോച്ച് വിനോദ് ഛന്നയാണ് ആനന്ദിനെ സഹായിച്ചത്.18 മാസം കൊണ്ട് 108 കിലോ കുറച്ചു.

കുറഞ്ഞ മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ അടങ്ങിയ  ഭക്ഷണപദാർഥങ്ങൾ  എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി.   ദിവസവും അഞ്ച് മുതൽ ആറ് മണിക്കൂർ വ്യായാമം ചെയ്തു. ദിവസവും 21 കിലോമീറ്റർ നടന്നു. യോഗ, സ്ട്രെങ്ത് ട്രെയിനിങ്, വഴക്കമുള്ള വ്യായാമങ്ങൾ, കാർഡിയോ തുടങ്ങിയ കഠിനമായ വ്യായാമ മുറകളും പരിശീലിച്ചു. ഇതുകൂടാതെ  ഉറക്കം, സമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങി ജീവിതശൈലി മാറ്റങ്ങളും ഡയറ്റിനും വ്യായാമത്തിനും പുറമെ ഫിറ്റ്നസ് പ്ലാനിൽ ഉൾപ്പെടുത്തി. ഈ ഫിറ്റ്നസ് പ്ലാനാണ് ശരീരഭാരം കുറക്കാൻ സഹായിച്ചത്’-നിത അംബാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇടുക്കിയിൽ അർബുദ ബാധിതരുടെ രജിസ്ട്രി ഒരുങ്ങുന്നു

തൊടുപുഴ: ജില്ലയിൽ അർബുദ രോഗ ബാധിതയുടെ എണ്ണം കണ്ടെത്താൻ ക്യാൻസർ രജിസ്ട്രി ഒരുങ്ങുന്നു. ജനസംഖ്യാധിഷ്ഠിത അർബുദ രോഗികളുടെ എണ്ണം, വ്യാപനത്തോത്, ഇനങ്ങൾ, കാരണം എന്നിവ മനസിലാക്കുകയും ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം. കൊച്ചിൻ കാൻസർ റിസർച്ച് സെന്‍റർ ഇടുക്കി ജില്ല പഞ്ചായത്ത്,

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

മുമ്പത്തേക്കാൾ കൂടുതലായി നാം പലതും മറക്കുന്നുവോ? അത് മറവി രോഗത്തിന്റെ തുടക്കമാണോ? ഈ സംശയം ഒട്ടു മിക്ക പേർക്കും ഉണ്ടാകാറുണ്ട്, ആശയക്കുഴപ്പം, ചെറിയ കാര്യങ്ങൾ മറക്കൽ തുടങ്ങിയ പ്രശ്നങ്ങൾ യുവതലമുറയിൽ കൂടുതലായി കാണാറുണ്ടെന്നത് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്രെയിൻ ഫോഗ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന

നിങ്ങളുടെ ദഹന വ്യവസ്ഥ അപകടമുനമ്പിലോ? ഇക്കാര്യങ്ങളിലൂടെ അറിയാം

സമ്പൂർണ ആരോഗ്യം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണത്. അത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരം അപായ ചിഹ്നങ്ങൾ കാണിക്കും. ചില ലക്ഷണങ്ങൾ ഇതാ: വയർ തലച്ചോറിനെ മാറ്റിമറിക്കും. അപ്രതീക്ഷിതവും അസ്വാ ഭാവികവുമായ വൈകാരിക മാറ്റങ്ങൾ നിങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിൽ സംശയിക്കണം, ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെക്കുറിച്ച്.