അർബുദം എന്ന മാരകരോഗത്തെ വലിയ അളവിൽ തിരിച്ചറിഞ്ഞിട്ടുണ്ട് ശാസ്ത്രലോകം. വിവിധ അർബുദങ്ങൾക്ക് ഇന്ന് ഫലപ്രദമായ ചികിത്സയും ലഭ്യമാണ്. എന്നാൽ, ഒരിക്കൽ അർബുദത്തിൽനിന്ന് മുക്തിനേടിയ വ്യക്തിയിൽ വീണ്ടും രോഗം വരാനുള്ള സാധ്യത ഒട്ടും ചെറുതല്ല; രോഗത്തിന്റെ രണ്ടാം വരവ് എങ്ങനെ തിരിച്ചറിയാമെന്നതും പ്രതിരോധിക്കുമെന്നതും ഇപ്പോഴും വൈദ്യശാസ്ത്രമേഖലയിൽ വലിയൊരു സമസ്യയായി തുടരുകയാണ്. ഈ അനിശ്ചിതത്വത്തിന് വലിയൊരളവിൽ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഇന്ത്യൻ ഗവേഷകർ. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.

കഴിഞ്ഞ പത്തുവർഷത്തെ ഗവേഷണത്തിനൊടുവിൽ സംഘം ഒരു ടാബ്‍ലറ്റ് വികസിപ്പിച്ചു. അർബുദത്തിന്റെ രണ്ടാം വരവിനെ തടയാനും നിലവിൽ ചികിത്സയിലുള്ള രോഗികൾക്ക് കീമോ തെറപ്പി, റേഡിയേഷൻ തുടങ്ങിയവമൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ 50 ശതമാനം വരെ കുറക്കാനും കഴിയുന്നതാണ് പുതിയ ഗുളിക.

എലികളിൽ നടത്തിയ സവിശേഷ പഠനത്തിനൊടുവിലാണ് ഗവേഷക സംഘം മരുന്ന് കണ്ടുപിടിച്ചത്. പരീക്ഷണം ഇങ്ങനെയായിരുന്നു: മനുഷ്യ അർബുദ കോശം ആദ്യം എലിയിൽ സന്നിവേശിപ്പിച്ച് കാൻസർ രോഗിയാക്കി. തുടർന്ന്, എലിക്ക് റേഡിയേഷൻ, കീമോ, സർജറി എന്നിവയിലൂടെ രോഗം ഭേദമാക്കി. ചികിത്സയിലൂടെ ഒരു അർബുദ കോശം മരിച്ചുകഴിഞ്ഞാൽ, അത് ക്രൊമാറ്റിൻ എന്ന കുഞ്ഞു കഷ്ണങ്ങളായി വിഘടിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ക്രൊമാറ്റിനുകൾക്ക് രക്തത്തിലൂടെ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിൽ പ്രവേശിക്കാനും കഴിയും. ഇതാണ് വീണ്ടും അർബുദം വരാനുള്ള കാരണം. ക്രൊമാറ്റിനുകൾ ക്രോമസോമുകളുമായാണ് ബന്ധിക്കുന്നതെങ്കിൽ മറ്റൊരു അർബുദ രോഗമായി മാറാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ക്രൊമാറ്റിൻ ശകലങ്ങളെ എത്രയും വേഗം നശിപ്പിച്ചുകളയുക എന്നതാണ് പ്രതിവിധിയെന്ന് മനസ്സിലാക്കിയ ഗവേഷകർ ഇതിനായുള്ള ശ്രമം ആരംഭിച്ചു.

പരീക്ഷണാർഥം, മുന്തിരിയിലും മറ്റും ധാരാളമായി അടങ്ങിയിട്ടുള്ള റെസ് വെററ്റോളും കോപ്പറും (ആർ+സി.യു) ചേർത്ത ഒരു ഓക്സീകാരി മരുന്ന് വികസിപ്പിച്ച് എലിക്ക് വായിലൂടെ നൽകി. ഓക്സിജൻ റാഡിക്കലുകൾ നിർമിച്ച് ക്രൊമാറ്റിനെ നശിപ്പിക്കാനായിരുന്നു ഇത്. പക്ഷേ, നശിപ്പിക്കാനായില്ലെങ്കിലും ക്രൊമാറ്റിനുകളുടെ സഞ്ചാരം നിയന്ത്രിക്കാൻ ഇതുമൂലം സാധിച്ചു. കീമോ തെറാപ്പിയുടെ പാർശ്വഫലം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്.

പരീക്ഷണം വിജയിച്ചതോടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ഗവേഷക സംഘം. ഒരു ടാബ്‍ലറ്റിന് വില കണക്കാക്കിയിരിക്കുന്നത് നൂറു രൂപ മാത്രമാണ്. നിലവിൽ അർബുദ ചികിത്സക്ക് ലക്ഷങ്ങൾ ചെലവുവരും. പുതിയ മരുന്ന് വരുന്നതോടെ ചെലവ് ഗണ്യമായി കുറയും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വേനല്‍ക്കാല രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വേനല്‍ക്കാല രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തൊടുപുഴ: താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയംപ്രതിരോധം വളരെ പ്രധാനപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം

ആരോഗ്യം ആശങ്ക; 50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല

ആരോഗ്യം ആശങ്ക; 50 ശതമാനം ഇന്ത്യക്കാർക്കും കായികക്ഷമതയില്ല

ഇന്ത്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമതയില്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ ശാരീരികക്ഷമതയുടെ ദയനീയാവസ്ഥ വിവരിക്കുന്നത്. മതിയായ ശാരീരികക്ഷമതക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരമുള്ള വ്യായാമത്തിലോ

അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന ഈ മൂന്ന് സാധനങ്ങൾ വലിച്ചെറിയൂ; മുന്നറിയിപ്പുമായി എയിംസ് ഡോക്ടർ

അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന ഈ മൂന്ന് സാധനങ്ങൾ വലിച്ചെറിയൂ; മുന്നറിയിപ്പുമായി എയിംസ് ഡോക്ടർ

അടുക്കളയിൽ നാം നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളിലും അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. അതിൽ പലതും നമ്മുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തിയും അത്തരമൊരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. എയിംസ്, ഹാർവഡ്, സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റികളിൽ പരിശീലനം സിദ്ധിച്ച ഡോക്ടറാണ് സൗരഭ്.